Video Stories
ന്യൂ ഇന്ത്യ ഇന്ന് ടി-20

ന്യൂഡല്‍ഹി: പുതിയ മുഖമാണ് ഇന്ത്യയുടെ ടി-20 സംഘത്തിന്… ആ മുഖമാണ് ശ്രീലങ്കയുടെ പ്രതീക്ഷയും. അയല്‍ക്കാര്‍ തമ്മിലുള്ള കുട്ടി ക്രിക്കറ്റ് പരമ്പര ഇന്നാംരഭിക്കുമ്പോള്‍ തിസാര പെരേര നയിക്കുന്ന സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയേറെയാണ്. ഇന്ത്യയുടെ ശക്തനായ നായകന് വിരാത് കോലിയില്ല, ഓപ്പണര്‍ ശിഖര്‍ ധവാനില്ല, പേസില്‍ പുതിയ കരുത്തായ ഭുവനേശ്വറുമില്ല. പകരം കൊച്ചിക്കാരന് ബേസില്‍ തമ്പി, ഹൈദരാബാദുകാരന് മുഹമ്മദ് സിറാജ്, ചെന്നൈക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെല്ലാമാണ് കളിക്കുന്നത്. പുത്തന്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മല്‍സരവും പരമ്പരയും സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ലങ്കയെങ്കില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ പറയുന്നത് യുവ വെടിക്കെട്ടില്‍ ഇന്ത്യ കരുത്ത് പ്രകടിപ്പിക്കുമെന്നാണ്.
പക്ഷേ ടി 20 റെക്കോര്‍ഡ് ഇന്ത്യക്ക് അത്ര അനുകൂലമല്ല. 2017 ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മികച്ച വര്ഷമാണെങ്കില് ടി-20 യിലേക്ക് വന്നാല്‍ വര്‍ഷത്തിലെ ഇന്ത്യന്‍ വിജയ റെക്കോര്‍ഡ് 6-4 എന്ന ക്രമത്തിലാണ്. അതായത് ആര്‍ക്കെതിരെയും ഇന്ത്യ ജയിക്കും, ആരോടും തോല്‍ക്കുകയും ചെയ്യും. ക്രിക്കറ്റ് പരമ്പരകളുടെ കാര്യത്തില്‍ കോലിയുടെ സംഘത്തിന് ഒന്നും നഷ്ടമായിട്ടില്ല. പക്ഷേ ടി-20 യിലേക്ക് വരുമ്പോള്‍ വിന്‍ഡീസിനെതിരായ ഏക മല്‍സര പരമ്പരയില്‍ ഇന്ത്യ കിംഗ്സ്റ്റണില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇവാന് ലൂയിസ് സെഞ്ച്വറിയുമായി തകര്‍ത്താടിയ ദിനത്തില്‍ കോലിയുടെ സംഘത്തിന് മറുപടിയുണ്ടായിരുന്നില്ല. അത്തരത്തിലൊരു ആഞ്ഞടിക്കലാണ് ഇന്ന് ലങ്കന്‍ ലക്ഷ്യം.
ബാറ്റിംഗ് ഇന്ത്യക്ക് തലവേദനയാവില്ലെന്നാണ് കരുതപ്പെടുന്നത്. നായകന് രോഹിതിനൊപ്പം ഇന്നിംഗ്സിന് തുടക്കമിടുക സ്വാഭാവികമായിട്ടും ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുലായിരിക്കും. പുതിയ താരം ശ്രേയാസ് അയ്യര്‍ക്ക് ടീമില്‍ ഇടം ഉറപ്പിക്കാനുള്ള അവസരമാണിത്. ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ എന്നിവരാണ് മറ്റ് ബാറ്റിംഗ് വിലാസക്കാര്‍. മഹേന്ദ്രസിംഗ് ധോണിയിലെ അനുഭവസമ്പന്നനെ ഏത് സമയത്തും രംഗത്തിറക്കാം. ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടറുടെ കരുത്തും രോഹിത് ഉപയോഗപ്പെടുത്തും.
ലങ്കന്‍ സംഘത്തിന് പ്രശ്നം ടെസ്റ്റ്-ഏകദിന പരമ്പരയില്‍ മിന്നിയ പേസര്‍ സുരംഗ ലക്മലിന്റെ അഭാവമാണ്. ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ, നുവാന്‍ പ്രദീപ് എന്നിവരാണ് പുതിയ പേസര്‍മാര്‍. ബാറ്റിംഗില്‍ നായകന് തിസാരക്ക് പുറമെ ഉപുല്‍ തംരഗ, ധനുഷ്ക്ക ഗുണതിലകെ, എയ്ഞ്ചലോ മാത്യൂസ് തുടങ്ങിയവരുണ്ട്.കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് 2015 ല്‍ ഒരു ടി-20 നടന്നിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍. ആ മല്‍സരത്തില്‍ ഇന്ത്യയെ 92 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് എളുപ്പത്തില്‍ ജയിച്ചിരുന്നു. അന്ന് പേസ് പിച്ചായിരുന്നെങ്കില്‍ അതിന് ശേഷം നടന്ന ഏകദിനങ്ങളില്‍ 350 റണ്‍സിലധികം നേടി ഇന്ത്യ ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയിരുന്നു.
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
gulf3 days ago
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
-
kerala3 days ago
കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ
-
india3 days ago
യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി