Connect with us

Culture

റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു: വിടവാങ്ങിയത് കാല്‍പ്പന്തുക്കൊണ്ട് കവിത എഴുതിയ ഇതിഹാസം

Published

on

ബ്രസീലിയന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോ ഗൗച്ചോ പെഫ്രഷണല്‍ ഫുട്‌ബോളില്‍ നിന്നു വിടവാങ്ങി. മുപ്പത്തിയേഴുകാരനായ താരം കളി മതിയാക്കുന്നതായി അദ്ദേഹത്തിന്റെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ അസ്സിസ് പ്രഖ്യാപിക്കുകയായിരുന്നു. ആധുനിക ഫുട്‌ബോളിലെ ഏറ്റവും പ്രഗല്‍ഭനായ താരത്തെയാണ് ഇതോടെ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നഷ്ടമാവുന്നത്.

പ്രതിഭയെ ധൂര്‍ത്തടിച്ച കളിക്കാരന്‍ എന്നാവും ചരിത്രം റെണാള്‍ഡീഞ്ഞോയെ രേഖപ്പെടുത്തുക. പച്ചപുല്ലില്‍ കാല്‍പ്പന്തുകൊണ്ട് അയാള്‍ കവിത എഴുതിയപ്പോള്‍ ഗ്യാലറികളും ഫുട്‌ബോള്‍ വിദഗ്ധരും മഹാനെന്നും പ്രതിഭയെന്നും വിളിച്ച് വാനോളമുയര്‍ത്തി. എന്നാല്‍ തന്നിലെ കളിയെ പരിപോഷിപ്പിക്കാതെ നൈറ്റ്പാര്‍ട്ടികള്‍ക്കും ആഢംബര ജീവിതത്തിനും പിന്നാലെ പോയതോടെ കാലുകളിലെ മാന്ത്രിക ചുവടുവെപ്പുകള്‍ അയാളില്‍ നിന്നും പതിയെ അകലുന്നതാണ് പിന്നീട് ഫുട്‌ബോള്‍ ലോകം കണ്ടത്. ഒരുപക്ഷെ നിലവിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേടിയ ബഹുമതികള്‍ക്കപ്പുറം വാരിക്കൂട്ടാനുള്ള കെല്‍പ്പുണ്ടായിരുന്നു അയാളില്‍.

2002 ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരായ മത്സരമാണ് റൊണാള്‍ഡീഞ്ഞോയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. ലീഡ് വഴങ്ങിയ ബ്രസീലിനായി മധ്യ നിരയില്‍ വെച്ച് സഹ കളിക്കാരനില്‍ നിന്ന് പന്തു സ്വീകരിച്ച റൊണാള്‍ഡീഞ്ഞോ പന്തുമായി കുതിച്ചപ്പോള്‍ പേരുകേട്ട ഇംഗ്ലീഷ് പ്രതിരോധ നിരക്ക് ഗ്രൗണ്ടില്‍ താളമില്ലാതെയായി. പന്തിനായി എല്ലാവരും റൊണാള്‍ഡീഞ്ഞോ പിന്നാലെ പാഞ്ഞപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റിവാള്‍ഡോക്ക് പാസു നല്‍കി സമനില ഗോളിന് വഴിയൊരുക്കി. രണ്ടാം പകുതിയില്‍ ഡേവിഡ് സീമാന്റെ വലയില്‍ മനോഹരമായ ഫ്രീകിക്കിലൂടെ പന്ത് എത്തിച്ച് ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലേക്ക് അയാള്‍ ഓടികയറുകയായിരുന്നു ഒപ്പം ബ്രസീലിന് സെമി ബെര്‍ത്തും. പോസ്റ്റിന്റെ ഇരുപതുവാര അകലെയുള്ള ഫ്രീകിക്ക് സീമാന്റെ കണക്കുകൂടലുകള്‍ തെറ്റിച്ച് പോസ്റ്റിലേക്ക് ഒരു കരിയില പോലെ വീണപ്പോള്‍ അയാളിലെ പ്രതിഭയെ അളക്കാന്‍ അതുമതിയായിരുന്നു. ആ ഫ്രീകിക്കിനെ ‘കരിയില കിക്ക്’ എന്ന് ഫുട്‌ബോള്‍ ലോകം പിന്നീട് ഓമനിച്ചു പാടി.

2003-ല്‍ ബാര്‍സലോണയില്‍ എത്തിയതോടെയാണ് റൊണാള്‍ഡീഞ്ഞോയുടെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിനു തുടക്കമാവുന്നത്. താരത്തിന്റെ കഴിവ് മുന്‍കൂടി കണ്ട അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റൈക്കാര്‍ഡ് മധ്യനിരയില്‍ താരത്തിന് പൂര്‍ണ സ്വാതന്ത്ര്യം (ഫ്രീ പൊസിഷന്‍ ) അനുവദിച്ചപ്പോള്‍ ബാര്‍സയുടെ ഷെല്‍ഫിലേക്ക് ലാലീഗ, ചാമ്പ്യന്‍ ലീഗ് തുടങ്ങി കിരീടങ്ങള്‍ ഒന്നൊന്നായി എത്തി തുടങ്ങി. സിനദിന്‍ സിദാനും ലൂയിസ് ഫിഗോയും റൊണാള്‍ഡോയും അടക്കമുള്ള ലോകത്തിലെ പ്രഗല്‍ഭരായ വന്‍ താരനിര റല്‍ മാഡ്രിഡ് അണിനിരക്കുമ്പോഴാണ് ബാര്‍സ റൊണാള്‍ഡീഞ്ഞോക്ക് കീഴില്‍ യൂറോപ്പിലെ തന്നെ ശക്തിയാവുന്നത്. ഇതിനിടയില്‍ തുടരെ രണ്ടു വട്ടം ലോക ഫുട്‌ബോളറായി താരത്തെ തെരഞ്ഞെടുത്തു. അന്ന് ആദ്യമായാണ് തുടച്ചയായ രണ്ടു വര്‍ഷങ്ങളില്‍ ഒരു കളിക്കാരന്‍ ലോക ഫുട്‌ബോളര്‍ പട്ടം ചൂടുന്നത്. എന്നാല്‍ 2008-09 സീസണിന്റെ തുടക്കത്തില്‍ ബാര്‍സയുടെ പരിശീല സ്ഥാനത്ത് പെപ് ഗ്വാര്‍ഡിയോള വന്നതോടെ റൊണാള്‍ഡീഞ്ഞോ ക്ലബ് വിട്ടു. അപ്പോഴേക്കും ആരാധക വലയത്തിലും ആഢംബര ജീവിതത്തിലും മതിമറന്ന താരത്തിന്റെ കായികക്ഷമതക്ക് കോട്ടം തട്ടിയിരുന്നു. ബാര്‍സ വിട്ട് ഇറ്റാലിയന്‍ ക്ലബ് എ.സി മിലാനിലേക്കായിരുന്നു ഡീഞ്ഞോ പോയത്. എന്നാല്‍ മിലാനില്‍ കാര്യമായ നേട്ടം കൈവരിക്കാനായില്ല തുടര്‍ന്ന് മൂന്നു വര്‍ഷത്തിനു ശേഷം ബ്രസീലിലേക്ക് മടങ്ങുകയും ഫഌമെംഗോ, അത്‌ലറ്റികോ മിനീറോ, ക്വെററ്റാരോ, ഫഌമിനീസ് എന്നീ ക്ലബ്ബുകളില്‍ കളിക്കുകയും ചെയ്തു. ഇന്ത്യയില്‍ നടന്ന പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിലും താരം പന്തുതട്ടിയിരുന്നു.

 

ഒരു കളിക്കാരെന്ന നിലയില്‍ ലോകകപ്പ്, കോണ്‍ഫെഡറേഷന്‍, കോപ അമേരിക്ക, ലാലീഗ, ചാമ്പ്യന്‍സ് ലീഗ് തുടങ്ങി പ്രമുഖ കിരീട നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ റൊണാള്‍ഡീഞ്ഞോക്കായിട്ടുണ്ട്.

Film

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ്‌ ജൂലൈ 17ന്

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending