Connect with us

More

കുരുമുളക്, റബര്‍ വില കുറഞ്ഞു; സ്വര്‍ണ്ണ വില ഉയര്‍ന്നു

Published

on

കുരുമുളക്, റബര്‍ വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. സ്വര്‍ണ്ണ വില ഉയര്‍ന്നു. വെളിച്ചെണ്ണ വില അല്‍പം കുറഞ്ഞു. പൊടി തേയില വില ഉയര്‍ന്നു. കുരുമുളക് വില കഴിഞ്ഞ ആഴ്ച ക്വിന്റലിനു 1400 രൂപയാണ് കുറഞ്ഞത്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 41,600 രൂപയില്‍ നിന്ന് 40,200 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 43,600 രൂപയില്‍ നിന്ന് 42,200 രൂപയായും കുറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 5ന് മിനിമം ഇംപോര്‍ട്ട് പ്രൈസ് പ്രഖ്യാപിച്ചതിനു ശേഷം കിലോക്ക് 68 രൂപ വരെ കൂടിയെങ്കിലും പിന്നീട് ഡിസംബര്‍ 30 മുതല്‍ 50 രൂപ കുറയുകയാണുണ്ടായത്. കഴിഞ്ഞ ആഴ്ച മാത്രം ക്വിന്റലിന് 1400 രൂപയാണ് കുറഞ്ഞത്. ഇറക്കുമതിക്കാര്‍ വളഞ്ഞ വഴിക്ക് ഇപ്പോഴും കുരുമുളക് ഇറക്കുമതി തുടരുന്നുണ്ട്. ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പൊളിച്ചെഴുതാതെ അവിടെ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള കുരുമുളക് ഇറക്കുമതി കുറയ്ക്കാന്‍ പറ്റില്ലെന്നാണ് കയറ്റുമതിക്കാരുടെ അഭിപ്രായം. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 7000 ഡോളറില്‍ നിന്ന് 6825 ഡോളറായി കുറഞ്ഞു. വിയറ്റ്‌നാം 3800 മുതല്‍ 4000 വരെ ഡോളറിനാണ് കുരുമളക് വില്‍ക്കുന്നത്. അവിടെ ഇത്തവണ 1,80,000 ടണ്‍ വരെ ഉല്‍പ്പാദനമുണ്ടെന്നാണ് വാര്‍ത്തകള്‍. ബ്രസീല്‍ 3800 മുതല്‍ 4000 ഡോളറിനാണ് മുളക് ഓഫര്‍ ചെയ്യുന്നത്. ഇന്തോനേഷ്യ 4200 മുതല്‍ 4500 വരെ ഡോളറിനും ശ്രീലങ്ക 4700 മുതല്‍ 4800 വരെ ഡോളറിനുമാണ് കുരുമളക് വില്‍ക്കുന്നത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ ദിവസേന ശരാശരരി 30 ടണ്‍ കുരുമുളക് വരവുണ്ട്. ഇവിടെത്ത കുരുമുളകിന് പുറമേ വിയറ്റ്‌നാം, ശ്രീലങ്ക മുളകും ഇതില്‍ കലര്‍ത്തിയാണ് വിപണിയിലെത്തുന്നത്. ഇവിടത്തെ കുരുമുളക് സീസണ്‍ തുടങ്ങി കഴിഞ്ഞു. വരും ആഴ്്ചകളില്‍ കൂടുതല്‍ മുളക് ടെര്‍മിനല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞു. മില്ലിംഗ് വെളിച്ചെണ്ണ 20,100 രൂപയില്‍ നിന്ന് 20,000 രൂപയായും റെഡി വെളിച്ചെണ്ണ 19,300 രൂപയില്‍ നിന്ന് 19,200 രൂപയായും കുറഞ്ഞു. കൊപ്ര വില 14,000 രൂപയില്‍ നിന്ന് 13,900 രൂപയായും കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വിലയായതോടെ വെളിച്ചെണ്ണയുടെ ഡിമാന്റില്‍ വന്‍ കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

റബര്‍ വില അവധിക്കാര്‍ വീണ്ടും പൊട്ടിച്ചു. ആര്‍.എസ്സ്.എസ്സ്.നാല് 12,900 രൂപയില്‍ നിന്ന ് 12,750 രൂപയായും ആര്‍.എസ്സ്.എസ്സ്. അഞ്ച് 12,500 രൂപയില്‍ നിന്ന് 12,200 രൂപയായും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 110 രൂപയും ടോക്യോയില്‍ 115 രൂപയും ചൈനയില്‍ 127 രൂപയുമാണ് വില. ജനുവരി അവസാനം വരെ ടാപ്പിംഗ് തുടരുന്നതിനാല്‍ വരവ് കൂടുമെന്നാണ് പ്രതീക്ഷ. കൊച്ചിയില്‍ 200 ടണ്‍ കച്ചവടം നടന്നപ്പോള്‍ കമ്പനിക്കാര്‍ 2000 ടണ്‍ വാങ്ങി.

സ്വര്‍ണ്ണ വില പവന് 22,200 രൂപയില്‍ നിന്ന്22,280 രൂപയായി ഉയര്‍ന്നു. അന്താരാഷ്ടവിപണിയില്‍ വില കുറഞ്ഞു. ഒരു ഔണ്‍സ്‌സ്വര്‍ണ്ണത്തിന്റെ വില അവിടെ 1338.39 ഡോളറില്‍ നിന്ന് 1333.33 ഡോളറായി കുറഞ്ഞു.

തേയില ലേലത്തില്‍ ഓര്‍ത്തോഡക്‌സ് ഇലത്തേയില 2,56,000 കിലോയാണെത്തിയത്. വിലയില്‍ മാറ്റമില്ല. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 227 രൂപ മുതല്‍ 273 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 183-196, മീഡിയം ബ്രോക്കണ്‍ 94-102, മീഡിയം ഫാനിംഗ്‌സ് 85-87.
സി.ടി.സി.ഇലത്തേയില 68,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് ബ്രോക്കണ്‍ 113-119, ബെസ്റ്റ് ഫാനിംഗ്‌സ് 94-99, മീഡിയം ബ്രോക്കണ്‍ 83-88, മീഡിയം ഫാനിംഗ്‌സ് 77-82.

ഓര്‍ത്തോഡക്‌സ് പൊടിത്തേയില 10,000 കിലോ. വില സ്‌റ്റെഡിയാണ്. മീഡിയം ബി.ഒ.പി. ഡസ്റ്റ് 91-97, ഫൈബ്രഡ് ടൈപ്പ് 65-70.
സി.ടി.സി.പൊടിത്തേയില 10,00,000 കിലോ. 2 മുതല്‍ 4 വരെ രൂപ കൂടി. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 138-155, ബെസ്റ്റ് റെഡ് ഡസ്റ്റ് 130-139, കടുപ്പമുള്ള ഇടത്തരം 115-121, കടുപ്പം കുറഞ്ഞ ഇടത്തരം 105-111, താണയിനം 85-92.

tech

ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Published

on

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.

OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.

ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Continue Reading

kerala

കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Published

on

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.

ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Continue Reading

Trending