Connect with us

More

തമ്മിലടി മുറുകി, ഇനിയും കൂടുതല്‍ പേര്‍ വരുമെന്ന് സിപിഐ നേതൃത്വം

Published

on

എറണാകുളത്ത് സി.പി.എം വിട്ട് സി.പി.ഐയിലെത്തിയത് മുവായിരത്തോളം പേര്‍

 

പി.കെ.എ ലത്തീഫ്
കൊച്ചി:

2014ന് ശേഷം എറണാകുളം ജില്ലയില്‍ സിപിഎം വിട്ട് സിപിഐയില്‍ചേര്‍ന്നത് 2856 പേര്‍. ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പുറത്തുവിട്ട കണക്കാണിത്. ഇനിയും കൂടുതല്‍ പേര്‍ സിപിഎം വിടാനൊരുങ്ങുന്നു. സിപിഎം വിട്ട് വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ജില്ലയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. സിപിഐക്കൊപ്പം ചേര്‍ന്ന സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരുടെ കണക്കാണിത്.
സിപിഐ എറണാകുളം ജില്ലാ സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുകയാണ്. സമ്മേളന റിപ്പോര്‍ട്ടില്‍ ഈ കണക്കുകളുണ്ടാകും. സിപിഎം വിട്ട് വരുന്നവരെ പൂര്‍ണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്നതായി സിപിഐ നേതൃത്വം വ്യക്തമാക്കി. സിപിഎം കോട്ടയായിരുന്ന ഉദയംപേരൂരിലടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും സിപിഐയിലേക്ക് കൂടുമാറിയത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇവരെ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ച സിപിഐ നടപടിയെ സിപിഎം രൂക്ഷമായി എതിര്‍ത്തുവെങ്കിലും കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ നേരിട്ടിടപെടുകയായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് പ്രവര്‍ത്തകര്‍ പോകുന്ന കാര്യം പ്രതിനിധി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ മറുപടി. അതേ സമയം സിപിഎം വിമര്‍ശനങ്ങളെ തമാശയായിട്ട് മാത്രമേ കാണുന്നുള്ളൂ എന്ന് സിപിഐ നേതാക്കള്‍ പറയുന്നു.
ഇന്നലെ സിപിഐ ജില്ലാ സമ്മേളന പരിപാടികള്‍ വിശദീകരിക്കവെ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു സിപിഎമ്മില്‍ നിന്ന് എത്രപേര്‍ വന്നാലും സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി. സിപിഎമ്മിലേക്ക് എത്ര സിപിഐക്കാര്‍ പോയാലും കുഴപ്പമില്ല. അതേ നിലപാട് സിപിഎമ്മും സ്വീകരിക്കണം. എറണാകുളം ജില്ലയില്‍ മാത്രമല്ല നിരവധി സ്ഥലങ്ങളില്‍ സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് ധാരാളം പ്രവര്‍ത്തകര്‍ വരുന്നുണ്ട്. സിപിഎം നേതൃത്വത്തിലുള്ളവര്‍ വന്നാല്‍ കഴിയുമെങ്കില്‍ അവര്‍ക്ക് പദവികള്‍ നല്‍കണമെന്നത് തന്നെയാണ് സിപിഐ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ കൊച്ചി മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.ഡി ആന്റണി സിപിഎമ്മില്‍ നിന്നും രാജിവച്ചെത്തിയതാണ്. സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പ്രാദേശിക നേതാക്കളെയും ലക്ഷ്യംവച്ചാണ് സിപിഐ നീക്കമെന്ന് വ്യക്തം. ജില്ലാ സമ്മേളന ശേഷം കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുമെന്ന സിപിഐ നേതാക്കളുടെ വാക്കുകള്‍ സിപിഎം ഗൗരവമായിട്ടാണ് കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending