Connect with us

Culture

ഖത്തറില്‍ വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത; നീക്കം ചെയ്തത് മില്യന്‍ ഗാലനിലധികം വെള്ളം

Published

on

ദോഹ: ഖത്തറില്‍ കഴിഞ്ഞദിവസമുണ്ടായ മഴയെത്തുടര്‍ന്ന് റോഡുകളിലും മറ്റും കെട്ടിക്കിടന്ന വെള്ളം മുനിസിപ്പാലിറ്റി അധികൃതര്‍ നീക്കം ചെയ്തു.കുറഞ്ഞസമയത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു മില്യണിലധികം ഗാലന്‍ മഴവെള്ളമാണ് നീക്കം ചെയ്തത്. വിവിധ മുനിസിപ്പാലിറ്റികളില്‍ മഴയെ തുടര്‍ന്നുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രൂപീകരിച്ച സംയുക്ത സമിതിയുടെ നേതൃത്വത്തിലായിരുന്നു വെള്ളം നീക്കം ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആറുവരെയാണ് 10,183,710,ഗാലന്‍ മഴ വെള്ളം റോഡുകളില്‍നിന്നും താഴ്ന്നപ്രദേശങ്ങളില്‍നിന്നുമായി നീക്കംചെയ്തതെന്ന് പൊതുശുചിത്വ വിഭാഗം ഡയറക്ടറും സംയുക്ത കമ്മിറ്റിയുടെ തലവനുമായ സഫര്‍ മുബാറക് അല്‍ ശാഫി പറഞ്ഞു.കഴിഞ്ഞ ദിവസം ഏറ്റവുമധികം ലഭിച്ചത് റാസ് ഫാനില്‍. 15.9 മില്ലി മീറ്റര്‍. ഗുവൈരിയ (13.7 , റുവൈസ് (11. 6), ഉം ബാബ് (10.9) എന്നിവിടങ്ങളിലും സാമാന്യം നന്നായി മഴ പെയ്തു. ദോഹയില്‍ 9.8, ഷഹാനിയ 9.3, ദുഖാന്‍ 8.8, ഹമദ് വിമാനത്താവളം 8.1 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ തോത്. വരുംദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ താപനില 16 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ മെറ്റീരിയോളജി വകുപ്പ് തലവന്‍ അബ്ദുല്ല അല്‍മന്നായി പറഞ്ഞു. തീരപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
കാഴ്ചാ പരിധി 4 കിലോമീറ്ററിനും 8 കിലോമീറ്ററിനും ഇടയിലുമായിരിക്കും. മഴവെളളം നീക്കം ചെയ്യുന്നതിനായി 424 ടാങ്കര്‍ ലോറികള്‍ 2,325 ട്രിപ്പ് സര്‍വീസ് നടത്തി. 522 തൊഴിലാളികളാണ് ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളായത്. വെള്ളക്കെട്ടുകളെ കുറിച്ച 58 പരാതികളും ലഭിച്ചു. ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും സഹകരിച്ചു. ഹൈവേ, റോഡുകള്‍, സബ്‌വേകള്‍, സ്‌കൂളുകള്‍,സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിയത്. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി വളരെ നേരത്തെതന്നെ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ജോയിന്റ് കമ്മിറ്റി ഓഫ് കോംബാറ്റിങ് റെയിന്‍വാട്ടര്‍ എമര്‍ജന്‍സീസ് ആന്റ് റിസ്‌ക്‌സിന്റെ യോഗം മഴക്കാല സീസണിനു വളരെ മുമ്പുതന്നെ ചേര്‍ന്നിരുന്നു. വെള്ളക്കെട്ടുകള്‍ രൂപപ്പെടാനിടയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയല്‍, ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കല്‍, എല്ലാ മുനിസിപ്പാലിറ്റികളിലെയും ബന്ധപ്പെട്ട ജീവനക്കാര്‍, മെഷീനറികള്‍, ഉപകരണങ്ങള്‍, വെള്ളം നീക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വര്‍ക്ക് ടീമുകളെ സജ്ജമാക്കല്‍ എന്നിവയ്ക്കായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായും മറ്റു ബന്ധപ്പെട്ട അതോറിറ്റികളുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനായി ഒരു പ്രത്യേക വര്‍ക്ക്ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പൊതുശുചിത്വവിഭാഗം ഡയറക്ടറും മെക്കാനിക്കല്‍ ഹാര്‍ഡ്വെയര്‍ വിഭാഗം മാനേജറുമായ സഫര്‍ മുബാറക്ക് അല്‍ഷാഫിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. മുനിസിപ്പല്‍ സര്‍വീസ് വകുപ്പ് , പബ്ലിക് റിലേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ വകുപ്പ് എന്നിവയുടെ ഡയറക്ടര്‍മാര്‍, മെക്കാനിക്കല്‍ ഹാര്‍ഡ്വെയര്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, അശ്ഗാലിലെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഓഫ് സ്വിവറേജ് നെറ്റ്വര്‍്ക്ക് ഡയറക്ടര്‍, ആഭ്യന്തരമന്ത്രാലയം സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെയും ആഭ്യന്തര സുരക്ഷാസേന- ലഖ്‌വിയയിലെയും ഓരോ പ്രതിനിധികള്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. മഴയ്ക്കു മുന്നോടിയായി അധികൃതര്‍ ഖത്തറിലെ അഴുക്കുചാലുകളിലെ തടസ്സങ്ങള്‍ മുഴുവന്‍ നീക്കിയിട്ടുണ്ട്. വെള്ളക്കെട്ടില്‍ അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞാല്‍ വെള്ളം പമ്പ് ചെയ്തു നീക്കാനാവശ്യമായ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ഇതിനാവശ്യമായ പമ്പ്‌സെറ്റുകള്‍, ടാങ്കറുകള്‍, രാത്രിയിലും ജോലികള്‍ മുടക്കമില്ലാതെ തുടരാന്‍ ആവശ്യമായ ജനറേറ്ററുകള്‍ എന്നിവയെല്ലാം ദുരിതനിവാരണസംഘം സജ്ജമാക്കിയിട്ടുണ്ട്. 2015 നവംബര്‍ 25ന് അതിശക്തമായ മഴയില്‍ ഖത്തറിലെ വഴികളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ മഴക്കാലമുന്നൊരുക്കത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending