Connect with us

Culture

ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗ് 44 കൊലപാതകങ്ങള്‍ നടത്തിയെന്ന് ജലീല്‍ പറഞ്ഞത്: മന്ത്രിക്കെതിരെ ആഞ്ഞടിച്ച് അബ്ദുറഹിമാന്‍ രണ്ടത്താണി

Published

on

മലപ്പുറം : 44 പേരെ മുസ്‌ലിം ലീഗ് കൊലപ്പെടുത്തിയെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കെ.ടി ജലീല്‍ ആരോപിച്ചതെന്ന് മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി. തന്റെ നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ കെ.ടി ജലീല്‍ പ്രാഗല്‍ഭ്യമുള്ളയാളാണെന്നും അവസരവാദിയാണെന്നും രണ്ടത്താണി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍11 ലും പ്രതി സി.പി.ഐ.എം കാരാണെന്നാണു. 2017 ആഗസ്റ്റ് 10 നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് ലേഖഖന്മാരായ അരുണ്‍ ജനാര്‍ദ്ധനനും ഷാജു ഫിലിപ്പും നടത്തിയ പഠനവും പറയുന്നത് 1995 ജനുവരി മുതല്‍ മാത്രം 96 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 42 ബി.ജെ.പിക്കാരും 40 സിപി.ഐ.എം പ്രവര്‍ത്തകരും 5 കോണ്‍ഗ്രസ്സുകാരും 4 മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും കൊല്ലപ്പെട്ടു എന്നാണു.അതിനു ശേഷമാണു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബും കൊല്ലപ്പെടുന്നത്.

ഇന്ത്യ ടുഡെ എഡിറ്റര്‍ രജദീപ് സര്‍ ദേശായിയുടെ സൂഷ്മ പഠനത്തിലും സി.പി.ഐ.എം ബി.ജെ.പി പങ്ക് വ്യക്തമാകുന്നു. പിന്നെ ഏത് രേഖയുടെ വെളിച്ചത്തിലാണ് മുസ്‌ലിം ലീഗുകാര്‍ 44 രാഷ്ട്രീയ കൊലപാതകം നടത്തിയെന്ന് കെ.ടി ജലീല്‍ പറഞ്ഞതെന്ന് രണ്ടത്താണി ചോദിച്ചു.

മുസ്‌ലിം ലീഗുകാര്‍ കൊലപ്പെടുത്തിയ 44 പേരുടെ പേരുകളെന്ന് അവകാശപ്പെട്ട് കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഒരു പട്ടിക അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് രണ്ടത്താണിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെടി ജലീല്‍ എന്റെ മുന്‍ കാല സഹപ്രവര്‍ത്തകനായിരുന്നു..വളാഞ്ചേരിയിലെ തികഞ്ഞ ജമാ അത്ത് ഇസ്ലാമി പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം സിമി എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവും കോളേജു യൂണിയന്‍ ഭാരവാഹിയുമൊക്കെയായിരുന്നു. .അന്നു മുതല്‍ നല്ല പ്രഭാഷകനും തന്റെ നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ നല്ല പ്രാഗല്‍ഭ്യമുള്ളയാളുമായിരുന്നു.അതു കൊണ്ടാണു ബിരുദാനന്തര ബിരുദമെടുത്തതിനു ശേഷം തിരൂരങ്ങാടി പോക്കര്‍ സാഹിബ് കോളേജിന്റേയും സീതി സാഹിബ് ഓര്‍ഫനേജിന്റേയും പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെ തൊട്ടറിഞ്ഞു എന്നു പ്രഖ്യാപിച്ച് അതില്‍ അംഗത്വമെടുത്തത്.അദ്ദേഹത്തിന്റെ കഴിവും കാര്യ ശേഷിയുമൊക്കെ ഉപയോഗപ്പെടുത്താന്‍ അവസരമാകുന്ന വിധം കെ എം മൗലവി സാഹിബിന്റേയും എം കെ ഹാജി സാഹിബിന്റേയും എണ്ണമറ്റ നിസ്വാര്‍ത്ഥരായ പൂര്‍വ്വ സൂരികളുടേയും വിയര്‍പ്പിന്റെ ഗന്ധമുള്ള പി ഏസ് എം ഒ കോളേജില്‍ അദ്ധ്യാപകനാകാനും ഭാഗ്യമുണ്ടായി.പാര്‍ട്ടിയിലേക്ക് കടന്നു വരുന്നവരെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ കീഴ്‌വഴക്കമുള്ള പാര്‍ട്ടി അദ്ധേഹത്തെ മുസ്ലിം യൂത്ത് ലീഗിന്റെ അമരസ്ഥാനത്തെത്തിച്ചു.

പാര്‍ലിമെന്ററി വ്യാമോഹം രാഷ്ട്രീയ പ്രവര്‍ത്തകന്മാര്‍ക്കു സ്വാഭാവികമാണു.അമ്മയുടെ അമ്മിഞ്ഞ പാലിനെ വിസ്മരിക്കുന്നവരായി പല രാഷ്ട്രീയക്കാരും മാറിയതും ഇത് അത്യാര്‍ത്തിയായി മറിയപ്പോഴാണു.ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കപ്പെടുന്നതോടെ പലരും കടന്നു വന്ന വഴി മറന്നു പോവുകയും ചെയ്യും.മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് നയപരമായ വിയോജിപ്പുണ്ടാകാം.അതു പറയുകയുമാവാം. പക്ഷേ ജനാധിപത്യത്തിന്റെ ശ്രീ കോവിലായ നിയമസഭയില്‍ ഒരു മന്ത്രി ഏന്ന നിലയില്‍ കാര്യങ്ങള്‍ പറയുന്ന ഘട്ടത്തില്‍ പാലി ക്കേണ്ട സൂഷ്മതയും സത്യസന്ധതയും ശ്രീ കെ ടി ജലീല്‍ പാലിക്കാതിരുന്നത് ഒരു കോളേജ് അദ്ധ്യാപകനായ അങ്ങേക്ക് യോജിച്ചതായില്ല.

2000 മുതല്‍ 2017 വ രെ 172 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 65 ബി ജെ പി പ്രവര്‍ത്തകരും 85 സി പി എം പ്രവര്‍ത്തകരും ബാക്കി കോണ്‍ഗ്രസ്സ് മുസ്ലിം ലീഗ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും കൊല്ലപ്പെട്ടെന്നാണു ഈ അടുത്ത കാലത്ത് പ്രസിദ്ധീകരണത്തിനു നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നത്.
മുഖ്യമന്ത്രി പി ണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍11 ലും പ്രതി സി പി എം കാരാണെന്നാണു.2017 ആഗസ്റ്റ് 10 നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് ലേഖകന്മാര്‍ അരുണ്‍ ജനാര്‍ദ്ധനനും ഷാജു ഫിലിപ്പും നടത്തിയ പഠനവും പറയുന്നത് 1995 ജനുവരി മുതല്‍ മാത്രം 96 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 42 ബി ജെ പി ക്കാരും 40 സി പി എം പ്രവര്‍ത്തകരും 5 കോണ്‍ഗ്രസ്സുകാരും 4 മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും കൊല്ലപ്പെട്ടു എന്നാണു.അതിനു ശേഷമാണു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശു ഐ ബും കൊല്ലപ്പെടുന്നത് ഇന്ത്യ ടുഡെ എഡിറ്റര്‍ രാജദീപ് സര്‍ ദേശായിയുടെ സൂഷ്മ പഠനത്തിലും സി പി എം ബി ജെ പി പങ്ക് വ്യക്തമാകുന്നു.

മുസ്ലിം ലീഗുകാര്‍ 44 രാഷ്ട്രീയ കൊലപാതകം നടത്തി എന്നു മന്ത്രി ജലീല്‍ നിയമ സഭയില്‍ പറയുന്നത് ഏതു രേഖയുടെ വെളിച്ചത്തിലാണു. നിയമസഭയില്‍ ഇന്നേ വരെ ഏതൊരു സര്‍ക്കാറിന്റെ കാലത്തും അഭ്യന്തര വകുപ്പില്‍ നിന്നു ഇങ്ങിനെയൊരു പരാമര്‍ ശം വന്നിട്ടില്ല. മുസ്ലിം ലീഗിനെ നേരിടാനുള്ള എല്ലാ അസ്ത്രങ്ങളും തീര്‍ന്നപ്പോള്‍ ഇത്തരം നുണകള്‍ കൊണ്ടു സഭാതലം മലീമസമാക്കിയ അങ്ങയെ പേറുന്നവരും നാറുന്നത് കാത്തിരുന്നു കാണുക.2016ലെ ദേശീയ െ്രെകം റെക്കോര്‍ഡ് ബ്യൂറോ മുംബൈ ഐ ഐ ടി യുടെ സഹകരണത്തോടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ക്രമസമാധാനം ഉയര്‍ന്നു എന്നു പറയുന്ന കേരളം രാഷ്ട്രീയ കൊലപാതകത്തില്‍ യു പി യുടെയും ബീഹാറിന്റെയും തൊട്ടു പിന്നിലുണ്ടെന്നാണു.

കേരളത്തിലെ മഹല്ലുകളില്‍ നടക്കുന്ന സ്പര്‍ദ്ധയും അക്രമങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളാക്കി മുസ്ലിം ലീഗിന്റെ എക്കൗണ്ടില്‍ എഴുതുന്ന ജലീലിന്റെ ദുരുദ്ധേശം വ്യക്തമാണു.കണ്ണൂരില്‍ സി പി എമ്മുകാര്‍ അടുത്ത കാലത്ത് കൊല ചെയ്ത ശു ഐബ് ഏന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ പി വിഭാഗം സുന്നിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണു.ഒരു സുന്നി പ്രവര്‍ത്തകനെ അതി ക്രൂരമായി സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിന്റെ ജാള്യത ലീഗിനെ വിമര്‍ശ്ശിച്ചാല്‍ മറച്ചു വെക്കാനാവുമെന്ന വില കുറഞ്ഞ തന്ത്രമായിരിക്കാം ഇതു പറയിപ്പിച്ചത്.

ക്രൂരമായ കൊലനടത്തി മാശാ അള്ളാ സ്റ്റിക്കറും ത്രിശൂലവും ഒക്കെ അക്രമം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് കേസ്സ് വഴി തിരിച്ച് വിട്ട് വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉണ്ടാക്കുന്നതില്‍ സി പി എം ന്റെ മികവ് കുപ്രസിദ്ധമാണല്ലോ.ഉണ്ണിയാലില്‍ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പിച്ച സി പി എം അക്രമം മറക്കാറായിട്ടില്ല.സി പി എം കാര്‍ പ്രതികളണെന്ന സത്യം പോലീസ് വെളിച്ചത്ത് കൊണ്ടു വന്നപ്പോള്‍ അവരെ പാര്‍ട്ടിയിലേക്ക് നിന്നു പുറത്താക്കി എന്നു മുട്ടു ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണു.’.ബോഡി വെയ് സ്റ്റ് ‘എന്നുപറഞ്ഞ് ആട്ടിയകറ്റിയാലും അവസരം കിട്ടിയാല്‍ ആവശ്യമുള്ളവരൊക്കെ ഇറയത്തെ തിണ്ണയിലെത്തുമെന്നു പിണറായിക്കറിയാം.തരവും സന്ദര്‍ഭവും നോക്കി ഇത്തിക്കരപക്കി യെപ്പോലെ താമരയും ചെങ്കൊടിയും സന്ദര്‍ഭത്തിനൊത്ത് ഉപയോഗപ്പെടുത്താനറിയുന്നവരൊക്കെ ഈ ഗണത്തില്‍ പെട്ടവരാണെന്ന അനുഭവ സാക്ഷ്യം സി പി എമ്മിനുണ്ടല്ലോ.എന്നാലും ശു ഐബ് കൊല്ലപ്പെട്ടത് സുധാകരന്റെ അനുയായി ആയത് കൊണ്ടാണെന്നു ഗവേഷണം നടത്തുന്നവരെ സുഖിപ്പിക്കാന്‍ മന്ത്രിക്കസേര ജലീല്‍ ഉപയോഗപ്പെടുത്താന്‍ പാടില്ലായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച അങ്ങു സി പി എം ന്റെ മുഖം രക്ഷിക്കാനാണു മുസ്ലിം ലീഗിനെതിരെ ഈ ഹിമാലയന്‍ നുണ പറഞ്ഞത്. അങ്ങാടിയിലൂടെ പോകാന്‍ നാണം വന്നപ്പോള്‍ ഉടുമുണ്ട് പൊക്കി മുഖം മറച്ച ഒരാളുടെ കഥയുണ്ട്. അതു പോലെ ഇത്തരം നട്ടാല്‍ മുളക്കാത്ത നുണകളിലൂടെ സമൂഹത്തില്‍ അപമാനിതനാവുന്നതും ഒറ്റപ്പെടുന്നതും അങ്ങാകുമെന്നു തിരിച്ചറിയുക. അടിസ്ഥാന രഹിതമായ ഇത്തരം ദുരാരോപണങ്ങള്‍ അങ്ങയെപ്പോലെ ഭാവിതലമുറയെ ചരിത്രം പഠിപ്പിക്കുന്ന ഒരാള്‍ക്കു യോജിച്ചതായില്ല.അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴിഎന്നു മറുപടി പറഞ്ഞാല്‍ ചോദ്യം മറക്കുന്നവരല്ല കേരളീയര്‍.സി പി എം ന്റെ രാഷ്ട്രീയ കൊലപാതകത്തിന്റെ കണക്കു ചോദിച്ചാല്‍ നുണക്കഥകള്‍ പറയുന്നവരുടെ ലക്ഷ്യം പ്രബുദ്ധ കേരളത്തിനു. തിരിച്ചറിയാനാവും.തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ നിയമസഭക്കകത്തെ സ്പീക്കറുടെ ചെയര്‍ പോലും തള്ളി താഴെയിടാന്‍ നേതൃത്വം കൊടുത്ത അങ്ങ്. ഗീബല്‍സിനേക്കാള്‍ തരം താഴ്ന്നാല്‍ അല്‍ഭുതപ്പെടാനില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending