Connect with us

Sports

തളരില്ല, ഈ യുവ പോരാളികള്‍

Published

on

ഒരു സ്‌പോര്‍ട്‌സ് ചാനലുകാരും കൊല്‍ക്കത്തയിലേക്ക്, സന്തോഷ് ട്രോഫിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. മോഹന്‍ ബഗാന്‍ മൈതാനത്തും ഹൗറ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും സാള്‍ട്ട്‌ലെക്കിലുമെല്ലാമായി രാജ്യത്തെ ചാമ്പ്യന്‍ സംസ്ഥാനത്തെ കണ്ടെത്താനുള്ള കാല്‍പ്പന്ത് പോരാട്ടം നടക്കുമ്പോള്‍ നമ്മുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ പണ്ടെങ്ങോ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കാണിച്ച് കൊണ്ടിരിക്കുന്ന തിരക്കിലാണ്. പ്രസാര്‍ഭാരതിക്കാര്‍ സ്വന്തമായി സ്‌പോര്‍ട്‌സ് ചാനല്‍ തുടങ്ങിയത് പൊതു ഖജനാവ് കൊള്ളയടിക്കാനാണ്. സ്വകാര്യ ചാനലുകാര്‍ കായിക മല്‍സര സംപ്രേഷണവുമായി വരുമാനം വര്‍ധിപ്പിക്കുമ്പോള്‍ പ്രസാര്‍ ഭാരതിയുടെ ഡല്‍ഹി ആസ്ഥാനത്ത് കഴിയുന്ന താപ്പാനമാര്‍ വാട്ട്‌സാപ്പില്‍ കളിക്കുകയാണ്. ബംഗാളും കേരളവും മണിപ്പൂരും പഞ്ചാബും ഗോവയും മിസോറാമുമെല്ലാം കാല്‍പ്പന്തില്‍ വിസ്മയം സൃഷ്ടിക്കുമ്പോള്‍ അതൊന്ന് നേരില്‍ കാണിക്കാനുള്ള സാമാന്യ ബോധം ആര്‍ക്കുമില്ല. എങ്കിലും സന്തോഷ് ട്രോഫിയെന്നാല്‍ അത് കേരളത്തിന്റെ വികാരമാണ്. യു ട്യൂബ് വഴിയാണെങ്കിലും തല്‍സമയ ചിത്രങ്ങള്‍ ജനം തേടിപ്പിടിച്ച് കാണുന്നുണ്ട്. ആ വികാരത്തിനൊരു ക്ലാസ് ഫിനിഷാണ് ഇന്ന് ഫുട്‌ബോള്‍ കേരളം ആഗ്രഹിക്കുന്നത്. അഞ്ച് തവണ കേരളം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വിജയം വരിച്ചപ്പോഴും അത് ചരിത്രമായിരുന്നു, ആഘോഷമായിരുന്നു. സംസ്ഥാനത്തിന് പൊതു അവധി പോലും പ്രഖ്യാപിക്കപ്പെട്ടിരുന്നു സന്തോഷ് ട്രോഫി നേട്ടത്തില്‍. എവിടെ സന്തോഷ് ട്രോഫി നടന്നാലും അവിടെയെത്തി കളിക്കാരെ പിന്തുണക്കുന്ന നമ്മുടെ ആരാധക കൂട്ടത്തിന്റെ ഊര്‍ജ്ജം പക്ഷേ പലപ്പോഴും കളിക്കളത്തില്‍ താരങ്ങള്‍ പ്രകടിപ്പിക്കാറില്ല. പക്ഷേ ഇക്കുറി കൊല്‍ക്കത്തയില്‍ കേരളത്തിന്റെ യുവനിര ഊര്‍ജ്ജം പ്രകടിപ്പിക്കുന്നുണ്ട്. 90 മിനുട്ടും ഒരേ വേഗതയില്‍ കളിക്കുന്നുണ്ട്. ഒരു നിമിഷം പോലും ആലസ്യം പ്രകടിപ്പിക്കുന്നുമില്ല. ബംഗാളിനെതിരെ കേരളം നേടിയ ഗോള്‍ അവസാന സമയങ്ങളിലായിരുന്നു. ആ സമയത്ത് സാധാരണ ഗതിയില്‍ ക്ഷീണിതരായിരിക്കും നമ്മുടെ താരങ്ങള്‍. ഇവിടെ അവസാന സമയങ്ങളിലാണ് ഊര്‍ജ്ജത്തോടെ യുവനിര കളിക്കുന്നത്. ബംഗാളിനെതിരെ നേടിയ ഗോള്‍ തന്നെ ഉദാഹരണം. മിസോറാമിനെതിരായ സെമിയിലെ വിജയവും രണ്ടാം പകുതിയിലായിരുന്നു. കളി രണ്ടാം പകുതിയിലുമുണ്ട് എന്ന് തെളിയിച്ചതാണ് നമ്മുടെ വിജയം. ബംഗാള്‍ സംഘത്തില്‍ വലിയ അപകടകാരികളില്ല-അതായത് അതിവേഗതയില്‍ കളിച്ച് കേരളത്തിന്റെ പ്രതിരോധ നിരയെ കബളിപ്പിക്കാന്‍ കരുത്തുള്ളവര്‍. കാണികളുടെ പിന്‍ബലം-അത് പ്രധാനമാണ്. ആ ഊര്‍ജ്ജത്തെ മറികടക്കാന്‍ എളുപ്പമാവില്ല. പക്ഷേ വിജയമെന്ന മുദ്രാവാക്യത്തില്‍ സ്വയം മറന്ന് പൊരുതുന്ന യുവാക്കളുണ്ടല്ലോ, അവരുടെ ആത്മവിശ്വാസമുണ്ടല്ലോ-അതിനെ നിയന്ത്രിക്കാന്‍ കാണികള്‍ക്കാവില്ല എന്ന സത്യത്തിലുണ്ട് കേരളത്തിന്റെ സാധ്യത.
പലവട്ടം കലാശപ്പോരാട്ടത്തില്‍ കേരളം പരാജയപ്പെട്ടെങ്കില്‍ അതിന് അടിസ്ഥാന കാരണം ആത്മവിശ്വാസമില്ലാതെ തല താഴ്ത്തി കളിച്ചതാണ്. വലിയവരെ കാണുമ്പോഴുള്ള സമ്മര്‍ദ്ദം കാരണം തോറ്റ് പോയവര്‍. ഈ ടീം സമ്മര്‍ദ്ദം പ്രകടിപ്പിക്കുന്നില്ല. കൂള്‍ ഗെയിം ഇന്നും തുടര്‍ന്നാല്‍ കപ്പടിക്കാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending