Culture
തീവ്രവാദം പഠിപ്പിക്കാനാണോ എന്റെ വീട്ടില്‍ യോഗം ചേര്‍ന്നത് വിജയ രാഘവന്റെ തീവ്രവാദി ആരോപണത്തിന് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ മറുപടി

ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവരെ മുസ്‌ലിം തീവ്രവാദികളെന്ന് പറഞ്ഞ് അധിക്ഷേപിച്ച സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് മറുപടിയുമായി സി.പി.ഐ.എം എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ മുനീര്‍ വലിയപറമ്പ്. കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലിലായിരുന്നു വിജയരാഘവന്റെ ആരോപണം.
ഞങ്ങള്‍ ത്രീവ്രവാദികളാണെങ്കില്‍ തീവ്രവാദം പഠിപ്പിക്കാന്‍ വേണ്ടിയാണോ തന്റെ വീട്ടില്‍ വെച്ച പാര്‍ട്ടി യോഗം നടത്തിയതെന്ന ചോദ്യമുയര്‍ത്തിയാണ് മുനീര്‍ ചോദിക്കുന്നത്. സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിജയരാഘവന് മറുപടിയുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാനും എന്റെ ജേഷ്ഠന്‍ സമീറും ഏ.ആര്‍ നഗര്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരാണ് സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ.. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് അങ്ങിനെയാണ്..എങ്കില്‍ വേങ്ങര തിരഞ്ഞെടുപ്പിന് വന്ന സമയത്ത് എന്തിനാണ് എന്റെ വീട്ടില്‍ അന്ന് പാര്‍ട്ടി യോഗം നടത്തിയത് ഈ തീവ്രവാദം പടിപ്പിക്കാനോ?
കഴിഞ്ഞ ദിവസം മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. അവിടെ ദേശീയ പാത അളക്കുമ്പോള്‍ കുറച്ച് മുസ്‌ലിം തീവ്രവാദികള്‍ ഇതിന്റെ അകത്ത് നുഴഞ്ഞ് കയറി വലിയ കുഴപ്പമുണ്ടാക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എ.ആര്‍ നഗറിര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കൂടിയായ മുനീര്‍ തന്റെ ഫെയ.്‌സ്ബുക്കില്‍ ഇത്തരമൊരു കുറിപ്പിട്ടത്.
തീവ്രവാദം പഠിപ്പിക്കാനാണോ എന്റെ വീട്ടില്‍ യോഗം ചേര്‍ന്നത്
വിജയ രാഘവന്റെ തീവ്രവാദി ആരോപണത്തിന് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ മറുപടി
ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവരെ മുസ്‌ലിം തീവ്രവാദികളെന്ന് പറഞ്ഞ് അധിക്ഷേപിച്ച സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് മറുപടിയുമായി സി.പി.ഐ.എം എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ മുനീര്‍ വലിയപറമ്പ്. കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലിലായിരുന്നു വിജയരാഘവന്റെ ആരോപണം.
ഞങ്ങള്‍ ത്രീവ്രവാദികളാണെങ്കില്‍ തീവ്രവാദം പഠിപ്പിക്കാന്‍ വേണ്ടിയാണോ തന്റെ വീട്ടില്‍ വെച്ച പാര്‍ട്ടി യോഗം നടത്തിയതെന്ന ചോദ്യമുയര്‍ത്തിയാണ് മുനീര്‍ ചോദിക്കുന്നത്. സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിജയരാഘവന് മറുപടിയുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാനും എന്റെ ജേഷ്ഠന്‍ സമീറും ഏ.ആര്‍ നഗര്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരാണ് സഖാക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ പ്രാദേശിക കാര്യത്തില്‍ ഇടപെട്ടതിനാണോ ഞങ്ങളെ പോലുളളവരെ.. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തീവ്രവാദികള്‍ എന്ന് വിളിച്ചത് അങ്ങിനെയാണ്..എങ്കില്‍ വേങ്ങര തിരഞ്ഞെടുപ്പിന് വന്ന സമയത്ത് എന്തിനാണ് എന്റെ വീട്ടില്‍ അന്ന് പാര്‍ട്ടി യോഗം നടത്തിയത് ഈ തീവ്രവാദം പടിപ്പിക്കാനോ?
കഴിഞ്ഞ ദിവസം മീഡിയവണ്‍ ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. അവിടെ ദേശീയ പാത അളക്കുമ്പോള്‍ കുറച്ച് മുസ്‌ലിം തീവ്രവാദികള്‍ ഇതിന്റെ അകത്ത് നുഴഞ്ഞ് കയറി വലിയ കുഴപ്പമുണ്ടാക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എ.ആര്‍ നഗറിര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കൂടിയായ മുനീര്‍ തന്റെ ഫെയ.്‌സ്ബുക്കില്‍ ഇത്തരമൊരു കുറിപ്പിട്ടത്. തീവ്രവാദം പഠിപ്പിക്കാനാണോ എന്റെ വീട്ടില്‍ യോഗം ചേര്‍ന്നത്
വിജയ രാഘവന്റെ തീവ്രവാദി ആരോപണത്തിന് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ മറുപടി
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍