More
മതംമാറുമെന്ന പ്രചാരണം; പ്രതികരണവുമായി തെന്നിന്ത്യന്‍ നടി പ്രിയാമണി

മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ച തെന്നിന്ത്യന്‍ നടി പ്രിയാമണി മതംമാറ്റവിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ‘ടൈംസ് ഓഫ് ഇന്ത്യക്ക്’ നല്‍കിയ അഭിമുഖത്തില്‍ താന്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യില്ലെന്ന് പ്രിയാമണി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് മുസ്തഫ രാജുമായി പ്രിയാമണിയുടെ വിവാഹം കഴിഞ്ഞത്. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമായിരുന്നു വിവാഹം.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചത്. വിവാഹവാര്‍ത്ത പുറത്തുവന്നതോടെ പ്രിയാമണിക്കുനേരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നതോടെ മതപരിവര്‍ത്തനം നടത്തുമെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇതിന് മറുപടിയായി പ്രിയാമണി രംഗത്തെത്തുകയായിരുന്നു. ഒരു നടിയുടെ സന്തോഷങ്ങളില്‍ പങ്കുചേരാന്‍ കഴിയാത്ത ആളുകള്‍ക്ക് അവരെ വിമര്‍ശിക്കാനുള്ള അവകാശവും ഇല്ലെന്ന് പ്രിയാമണി പറഞ്ഞു.
‘യഥാര്‍ത്ഥത്തില്‍ എനിക്കെന്റെ മാതാപിതാക്കളോടും മുസ്തഫയോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമേ മറുപടി പറയേണ്ടതുള്ളൂ. മറ്റാര്‍ക്കും മറുപടി നല്‍കേണ്ട ആവശ്യം എനിക്കില്ല. എനിക്കിഷ്ടമുള്ളത് ഞാന്‍ എനിക്ക് തോന്നുമ്പോള്‍ ചെയ്യും. ഞാന്‍ ഹിന്ദുസമുദായത്തിലാണ് വളര്‍ന്നത്് മുസ്തഫ മുസ്ലിം ആയും. ഞാന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്നാണ് വിമര്‍ശകരുടെ വിചാരം പക്ഷെ അതിന്റെ ആവശ്യമില്ല. അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഉള്ളത്. ഞങ്ങള്‍ രണ്ടു പേരും മറ്റേയാളുടെ ആചാരങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഞാനെന്റെ മതം മാറാന്‍ പോകുന്നില്ല. ഇത് ഞാന്‍ മുസ്തഫയുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായും പണ്ടേ സംസാരിച്ചിട്ടുള്ളതാണ്. അവര്‍ക്ക് അതിന് പണ്ടേ സമ്മതവുമായിരുന്നു. ‘ പ്രിയാ മണി പറഞ്ഞു. തെന്നിന്ത്യന്‍ താരങ്ങളെ വിമര്‍ശിക്കുന്നതും ട്രോളുന്നതും ഒരു തരം പ്രവണതയാണ്. വ്യത്യസ്ഥ മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നവരുണ്ടായിരുന്നിട്ടും ബോളിവുഡ് താരങ്ങളെ ആരും ട്രോളാറില്ലെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
വിവാഹശേഷവും സിനിമയില്‍ സജീവമാണ് പ്രിയാമണി. കന്നട ചിത്രം ധ്വജയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
kerala
‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.
‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.
More
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
ഇവരിൽ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നവരാണ്

ഗസ്സസിറ്റി: വെടിനിർത്തൽ ചർച്ച വഴിമുട്ടിനിൽക്കെ, ഗസ്സയിൽ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നൊടുക്കിയത് 116 ഫലസ്തീനികളെ. ഇവരിൽ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നവരാണ്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 58,765 ആയി.
ആയിരക്കണക്കിന് ഫലസ്തീനികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മൂന്നിലൊന്നുപേർക്ക് ദിവസങ്ങളായി കഴിക്കാൻ ഭക്ഷണം ലഭിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ മുഖേനയുള്ള ഭക്ഷണ വിതരണ കേന്ദ്രത്തിൽ എത്തുന്നവർക്കു നേരെ പ്രകോപനമില്ലാതെ വെടിവെപ്പ് തുടരുകയാണ്.
ഗസ്സയിൽ ശുദ്ധജലമില്ലാതെ പകർച്ച രോഗങ്ങളും വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. 48 മണിക്കൂറിനിടെ, 3 കുഞ്ഞുങ്ങൾ പോഷകാഹാര കുറവ് മൂലം മരണത്തിന് കീഴടങ്ങി. പട്ടിണി തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂട്ടമരണം ഉറപ്പാണെന്ന് വിവിധ സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകി. അതേസമയം ദോഹയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും തന്നെയില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധവിരാമത്തിന് തയാറായാൽ മുഴുവൻ ബന്ദികളെയും ഒരുമിച്ച് വിട്ടയക്കാമെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. ഹമാസുമായി ഉടൻ സമഗ്ര വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇന്നലെ രാത്രി തെൽഅവിവിൽ റാലി നടത്തി.
kerala
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും