Culture
മോദിയെ വാഴ്ത്തിയ കര്‍ഷകന്റേത് കള്ളത്തരം: സത്യം പുറത്തുകൊണ്ടുവന്ന പ്രമുഖമാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പി സമ്മര്‍ദ്ദം മൂലം രാജിവെച്ചു

ന്യൂഡല്‍ഹി: ഏതൊരു നുണയും യാതൊരു മടിയുമില്ലാതെ പ്രചരിപ്പിക്കുന്നതാണ് സംഘ്പരിവാറുകാരുടെ മുഖ്യതൊഴില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ കര്‍ഷകരെ കൊണ്ടുവന്ന് കള്ളത്തരം പറയിപ്പിക്കുന്നതിനും മോദിസര്‍ക്കാരിന് മടിയുണ്ടായില്ല. മോദിയുടെ ഭരണംകൊണ്ട് കൃഷിയില്‍ മെച്ചമുണ്ടായെന്നും വരുമാനം ഇരട്ടിയായെന്നും ചണ്ഡീഗഡിലെ ചന്ദ്രമാണി കൗശിക്കിനെക്കൊണ്ട് സര്‍ക്കാര്‍ പരിപാടികളില്‍ കള്ളത്തരം പറയിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍. പക്ഷേ, അതിന്റെ അനന്തരഫലം അവരെ സമ്മര്‍ദ്ദത്തിലാഴ്ത്തി തൊഴില്‍ ഉപേക്ഷിപ്പിക്കുക എന്നതായിരുന്നു.
മോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ ദേശീയമാധ്യമമായ എ.ബി.പി ന്യൂസില്‍ നിന്ന് ആ രണ്ടുപേരും രാജിവെച്ചു. മോദിയുടെ പരിപാടിയിലെ പൊള്ളത്തരം പുറത്തുകൊണ്ടുവന്ന മിലിന്ദ് ഖന്ദേകറും പുണ്യ പ്രസൂണ്‍ ഭാജ്പായുമാണ് ചാനലില്‍ നിന്ന് രാജിവെച്ചത്. 14 വര്‍ഷത്തെ സേവനത്തിനു ശേഷം ചാനലിലെ മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തുനിന്നും താന്‍ രാജിവെക്കുകയാണെന്ന് മിലിന്ദ് ഖന്ദേക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
‘മാസ്റ്റര്‍ സ്‌ട്രോക്ക്’ എന്ന പരിപാടിയിലൂടെയാണ് മോദിസര്‍ക്കാരിന്റെ ഗുണങ്ങളെക്കുറിച്ചുള്ള കള്ളത്തരം പുറത്തുകൊണ്ടുവന്നത്. വിവിധ സര്‍ക്കാര്‍ പരിപാടികളിലായി ആ യുവതി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് വെളിപ്പെടുത്തുകയായിരുന്നു മാസ്റ്റര്‍ സ്‌ട്രോക്ക് പരിപാടി. മാസ്റ്റര്‍ സ്‌ട്രോക്കിന്റെ ആ എപ്പിസോഡ് ക്ലിപ്പുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ജനശ്രദ്ധയാകര്‍ഷിച്ചതോടെ മോദിസര്‍ക്കാര്‍ വെട്ടിലാവുകയും ചെയ്തു. പരിപാടിക്കെതിരെ കേന്ദ്രമന്ത്രിമാരായ രാജ് വര്‍ധന്‍ റാത്തോഡും, നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.
മാപ്പര്‍ഹിക്കാത്തവിധം ചില മാധ്യമങ്ങള്‍ മോദി സര്‍ക്കാരിനെതിരെ അസത്യം പ്രചരിപ്പിക്കുകയാണെന്നായിരുന്നു റാത്തോഡിന്റെ വിമര്‍ശനം. കൂടാതെ ബി.ജെ.പി നേതാക്കള്‍ ചാനല്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ മാസം 13-ാം തിയ്യതിമുതല്‍ രാത്രി ചാനല്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് പ്രമുഖരും പ്രേക്ഷകരും പരാതി നല്‍കി. മാസ്റ്റര്‍ സ്‌ട്രോക്കിന്റെ പ്രക്ഷേപണ സമയം രാത്രി ഒമ്പതുമുതല്‍ 10 വരെ ചാനലില്‍ സിഗ്നല്‍ പ്രശ്‌നം കാണിക്കുകയാണെന്ന് പരാതി ഉയരുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട മിലിന്ദ് ഖന്ദേകറും, പുണ്യ പ്രസൂണ്‍ ഭാജ്പായും ചാനലില്‍ നിന്ന് രാജിവെക്കുകയായിരുന്നു അഭീസര്‍ ശര്‍മ്മ എന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഇപ്പോള്‍ ലീവിലുമാണ്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ