Connect with us

kerala

മാവൂർ തയ്യിൽ ഹംസ ഹാജി നിര്യാതനായി

ദീർഘകാലം കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു

Published

on

മാവൂർ: മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന മാവൂർ തയ്യിൽ ഹംസ ഹാജി (80) നിര്യാതനായി. എസ്.ടി.യു മുൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയും മുൻ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും മാവൂർ ടൗൺ ജുമ മസ്ജിദ് മുൻ പ്രസിഡൻ്റുമായിരുന്നു.ദീർഘകാലം കുന്ദമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു. കേരള ബിൽഡിങ് ഓണേയ്സ് സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ല പ്രസിഡൻ്റുമായിരുന്നു.

ഭാര്യ: സുബൈദ മണക്കടവ്. മക്കൾ: പരേതനായ മൻസൂറലി, മഹറൂഫ് അലി (ബിസിനസ്), അസ്ന, ബിൽക്കീസ്. മരുമക്കൾ: സലീന കൂളിമാട്, ബജില കുന്ദമംഗലം, അബ്ദുള്ള കരുവമ്പൊയിൽ (റിട്ട. പഞ്ചായത്ത് സെക്രട്ടറി ), ജമാൽ വെളിമണ്ണ (പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ). മയ്യത്ത് നമസ്കാരം വൈകീട്ട് മൂന്നിന് മാവൂർ ടൗൺ പള്ളിയിലും നാലിന് മാവൂർ പാറമ്മൽ വലിയ ജുമാഅത്ത് പള്ളിയിലും.

മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ടായി പൊതുപ്രവർത്തനത്തിന് തുടക്കം. മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി, എസ്.ടി.യു.സംസ്ഥാന സെക്രട്ടറി,ജില്ലാ വികസന സമിതി അംഗം,മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം,കേരള മിനറൽ ആൻറ് മെറ്റൽ ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട്,ദീർഘക്കാലം മാവൂർ ടൗൺ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ഗോളിയോർറയൺസ് ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട്, മാവൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ
മലബാർ ചേംബർ കോമേഴ്സ് അംഗം,മാവൂർ ഗോളിയോർ റയൺസ് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പട്ടിണിസമരത്തിന് നേതൃത്വം നൽകിവരിൽ പ്രധാനിയായിരുന്നു.മാവൂർ ഏരിയ മണൽ തൊഴിലാളി യൂണിയൻ STU ചെയർമാൻ, പറമ്പൻ തയ്യിൽ ആലിഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി,മാവൂർ ടൗൺ റസിഡഷ്യൽ അസോസിയേഷൻ പ്രസിഡണ്ട്,ബ്രാവോ ഫർണീച്ചർ കമ്പനി വ്യവസായ പാർട്ണർ, മലപ്പുറം കോഴിക്കോട് ജില്ലകളിലെ പ്രമുഖ കുടുംബമായ പറമ്പൻ തയ്യിൽ കുടുംബ സമിതി ചെയർമാൻ എന്നിനിലകളിൽ പ്രവർത്തിച്ച ഹംസ ഹാജി മാവൂർ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷന് രൂപം നല്കി.

അസംഘടിതരായ കെട്ടിട ഉടമകളെ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

Trending