Connect with us

india

‘പോയി ആംബുലന്‍സില്‍ വരൂ’; കോവിഡ് ബാധിതനായ ബാലനെ ഇറക്കിവിട്ട് ആശുപത്രി; വൈറലായി വിഡിയോ

വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ആശുപത്രിക്കെതിരെ ഉയര്‍ന്നത്

Published

on

അഹമ്മദാബാദ്: ആംബുലന്‍സില്‍ എത്തിയില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ കോവിഡ് ബാധിതനായ കുട്ടിയെ മടക്കിയയച്ചതായി റിപ്പോര്‍ട്ട്. കുട്ടിയുമായി അമ്മ ആശുപത്രിക്കു മുന്നിലെ റോഡില്‍ ഇരിക്കുന്ന ദൃശ്യങ്ങളുടെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അഹമ്മദാബാദ് സരസ്പുരിലെ ശാരദാബെന്‍ ആശുപത്രിക്കു മുന്നില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബുധനാഴ്ച രാത്രിയാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പോസിറ്റിവ് ആയ കുട്ടിയുമായി എത്തിയ അമ്മയെ ആശുപത്രി അധികൃതര്‍ മടക്കി അയച്ചെന്നാണ് വിവരം. കോവിഡ് പോസിറ്റിവ് ആയവര്‍ 108 ആംബുലന്‍സില്‍ എത്തണമെന്നാണ് ചട്ടം. ഇതിന്റെ പേരില്‍ ഇവര്‍ക്കു ചികിത്സ നിഷേധിക്കുകയായിരുന്നു.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ആശുപത്രിക്കെതിരെ ഉയര്‍ന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

2000 രൂപ നോട്ടുകൾ മാറ്റാനുള്ള സമയപരിധി ഒക്‌ടോബർ ഏഴ് വരെ നീട്ടി

നേരത്തേ സെപ്തംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്.

Published

on

2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി ആർബിഐ ഒക്ടോബർ ഏഴ് വരെ നീട്ടി. നേരത്തേ സെപ്തംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ടില്ലാത്തവർക്കും ഐ ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റിവാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്.2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.

Continue Reading

india

വനിത എം.എല്‍.എയെ തോളില്‍ കൈയിട്ട് ചേര്‍ത്തുപിടിച്ച് ബി.ജെ.പി എം.പി; സഹികെട്ട് സീറ്റ് മാറിയിരുന്ന് എം.എല്‍.എ

വനിത എംഎല്‍എ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും സതീഷ് ഗൗതം കൈ എടുക്കാന്‍ തയ്യാറായില്ല.

Published

on

ബിജെപി എംപി സതീഷ് ഗൗതം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുപിയിലെ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വേദിയിലിരിക്കുന്ന എംപിയുടെ കൈകള്‍ സമീപത്തെ വനിത എംഎല്‍എയുടെ തോളിലായിരുന്നു.

വനിത എംഎല്‍എ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും സതീഷ് ഗൗതം കൈ എടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എംഎല്‍എ സീറ്റ് മാറിയിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ 25ന് നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Continue Reading

crime

ഡാനിഷ് അലി എം.പിക്കെതിരെ വധഭീഷണി

പാർലമെന്റിൽ ബി.ജെ.പി എം.പി രമേശ് ബിധൂരി തനിക്കെതിരെ വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഫോണിലൂടെ നിരന്തരമായി വധഭീഷണിയുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ വധഭീഷണി. പാർലമെന്റിൽ ബി.ജെ.പി എം.പി രമേശ് ബിധൂരി തനിക്കെതിരെ വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഫോണിലൂടെ നിരന്തരമായി വധഭീഷണിയുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ ത​നിക്കെതിരെ കാമ്പയിനും നടക്കുന്നുണ്ട്.

പാർലമെന്റിൽ താൻ വാക്കുകൾ കൊണ്ട് ആക്രമിക്കപ്പെട്ടു. ഇപ്പോൾ ശാരീരികമായി ആ​ക്രമിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബി.ജെ.പി ഐ.ടി സെൽ അവരുടെ ജോലി ചെയ്യുന്നുണ്ട്. പൊതുജനമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്.

‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.

Continue Reading

Trending