Connect with us

Sports

തളരില്ല, ഈ യുവ പോരാളികള്‍

Published

on

ഒരു സ്‌പോര്‍ട്‌സ് ചാനലുകാരും കൊല്‍ക്കത്തയിലേക്ക്, സന്തോഷ് ട്രോഫിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. മോഹന്‍ ബഗാന്‍ മൈതാനത്തും ഹൗറ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും സാള്‍ട്ട്‌ലെക്കിലുമെല്ലാമായി രാജ്യത്തെ ചാമ്പ്യന്‍ സംസ്ഥാനത്തെ കണ്ടെത്താനുള്ള കാല്‍പ്പന്ത് പോരാട്ടം നടക്കുമ്പോള്‍ നമ്മുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ പണ്ടെങ്ങോ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കാണിച്ച് കൊണ്ടിരിക്കുന്ന തിരക്കിലാണ്. പ്രസാര്‍ഭാരതിക്കാര്‍ സ്വന്തമായി സ്‌പോര്‍ട്‌സ് ചാനല്‍ തുടങ്ങിയത് പൊതു ഖജനാവ് കൊള്ളയടിക്കാനാണ്. സ്വകാര്യ ചാനലുകാര്‍ കായിക മല്‍സര സംപ്രേഷണവുമായി വരുമാനം വര്‍ധിപ്പിക്കുമ്പോള്‍ പ്രസാര്‍ ഭാരതിയുടെ ഡല്‍ഹി ആസ്ഥാനത്ത് കഴിയുന്ന താപ്പാനമാര്‍ വാട്ട്‌സാപ്പില്‍ കളിക്കുകയാണ്. ബംഗാളും കേരളവും മണിപ്പൂരും പഞ്ചാബും ഗോവയും മിസോറാമുമെല്ലാം കാല്‍പ്പന്തില്‍ വിസ്മയം സൃഷ്ടിക്കുമ്പോള്‍ അതൊന്ന് നേരില്‍ കാണിക്കാനുള്ള സാമാന്യ ബോധം ആര്‍ക്കുമില്ല. എങ്കിലും സന്തോഷ് ട്രോഫിയെന്നാല്‍ അത് കേരളത്തിന്റെ വികാരമാണ്. യു ട്യൂബ് വഴിയാണെങ്കിലും തല്‍സമയ ചിത്രങ്ങള്‍ ജനം തേടിപ്പിടിച്ച് കാണുന്നുണ്ട്. ആ വികാരത്തിനൊരു ക്ലാസ് ഫിനിഷാണ് ഇന്ന് ഫുട്‌ബോള്‍ കേരളം ആഗ്രഹിക്കുന്നത്. അഞ്ച് തവണ കേരളം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വിജയം വരിച്ചപ്പോഴും അത് ചരിത്രമായിരുന്നു, ആഘോഷമായിരുന്നു. സംസ്ഥാനത്തിന് പൊതു അവധി പോലും പ്രഖ്യാപിക്കപ്പെട്ടിരുന്നു സന്തോഷ് ട്രോഫി നേട്ടത്തില്‍. എവിടെ സന്തോഷ് ട്രോഫി നടന്നാലും അവിടെയെത്തി കളിക്കാരെ പിന്തുണക്കുന്ന നമ്മുടെ ആരാധക കൂട്ടത്തിന്റെ ഊര്‍ജ്ജം പക്ഷേ പലപ്പോഴും കളിക്കളത്തില്‍ താരങ്ങള്‍ പ്രകടിപ്പിക്കാറില്ല. പക്ഷേ ഇക്കുറി കൊല്‍ക്കത്തയില്‍ കേരളത്തിന്റെ യുവനിര ഊര്‍ജ്ജം പ്രകടിപ്പിക്കുന്നുണ്ട്. 90 മിനുട്ടും ഒരേ വേഗതയില്‍ കളിക്കുന്നുണ്ട്. ഒരു നിമിഷം പോലും ആലസ്യം പ്രകടിപ്പിക്കുന്നുമില്ല. ബംഗാളിനെതിരെ കേരളം നേടിയ ഗോള്‍ അവസാന സമയങ്ങളിലായിരുന്നു. ആ സമയത്ത് സാധാരണ ഗതിയില്‍ ക്ഷീണിതരായിരിക്കും നമ്മുടെ താരങ്ങള്‍. ഇവിടെ അവസാന സമയങ്ങളിലാണ് ഊര്‍ജ്ജത്തോടെ യുവനിര കളിക്കുന്നത്. ബംഗാളിനെതിരെ നേടിയ ഗോള്‍ തന്നെ ഉദാഹരണം. മിസോറാമിനെതിരായ സെമിയിലെ വിജയവും രണ്ടാം പകുതിയിലായിരുന്നു. കളി രണ്ടാം പകുതിയിലുമുണ്ട് എന്ന് തെളിയിച്ചതാണ് നമ്മുടെ വിജയം. ബംഗാള്‍ സംഘത്തില്‍ വലിയ അപകടകാരികളില്ല-അതായത് അതിവേഗതയില്‍ കളിച്ച് കേരളത്തിന്റെ പ്രതിരോധ നിരയെ കബളിപ്പിക്കാന്‍ കരുത്തുള്ളവര്‍. കാണികളുടെ പിന്‍ബലം-അത് പ്രധാനമാണ്. ആ ഊര്‍ജ്ജത്തെ മറികടക്കാന്‍ എളുപ്പമാവില്ല. പക്ഷേ വിജയമെന്ന മുദ്രാവാക്യത്തില്‍ സ്വയം മറന്ന് പൊരുതുന്ന യുവാക്കളുണ്ടല്ലോ, അവരുടെ ആത്മവിശ്വാസമുണ്ടല്ലോ-അതിനെ നിയന്ത്രിക്കാന്‍ കാണികള്‍ക്കാവില്ല എന്ന സത്യത്തിലുണ്ട് കേരളത്തിന്റെ സാധ്യത.
പലവട്ടം കലാശപ്പോരാട്ടത്തില്‍ കേരളം പരാജയപ്പെട്ടെങ്കില്‍ അതിന് അടിസ്ഥാന കാരണം ആത്മവിശ്വാസമില്ലാതെ തല താഴ്ത്തി കളിച്ചതാണ്. വലിയവരെ കാണുമ്പോഴുള്ള സമ്മര്‍ദ്ദം കാരണം തോറ്റ് പോയവര്‍. ഈ ടീം സമ്മര്‍ദ്ദം പ്രകടിപ്പിക്കുന്നില്ല. കൂള്‍ ഗെയിം ഇന്നും തുടര്‍ന്നാല്‍ കപ്പടിക്കാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

Published

on

എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നേടിയ 135 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ബാറ്റര്‍ വസിം അലിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്‍ജ്പ്നീത് സിങ്, സുയാഷ് ശര്‍മ എന്നിവര്‍ രണ്ടും ഹര്‍ഷ് ദുബെ, വൈശാഖ് വിജയകുമാര്‍, നമാന്‍ ദിര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നമാന്‍ ദിര്‍ വൈഭവ് സൂര്യവന്‍ശിയുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്‌കോര്‍ 12 ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹല്‍ വധേര 24 പന്തില്‍ 23 റണ്‍സ് നേടി.

Continue Reading

Sports

ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത

ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.

നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.

ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Continue Reading

Sports

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം

കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

Published

on

ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ആര്യന്‍ പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

 

Continue Reading

Trending