india
നാഗ്പൂരില്‍ ഉജ്ജ്വല മുസ്ലിംലീഗ് സമ്മേളനം
അസ്ലം മുല്ല ഖാന് അധ്യക്ഷം വഹിച്ചു. നാഗ്പൂര്വിമാനത്താവളത്തില് ഇറങ്ങിയ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ പ്രവര്‍ത്തകര്‍ ആവേശോജ്വല സ്വീകരണത്തോടെയാണ് നാഗ്പൂര്‍ സിറ്റി ലീഗ്ഓഫീസിലേക്ക് ആനയിച്ചത്.
നാഗ്പൂര്‍: മഹാരാഷ്ട്ര സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി നാഗ്പൂരില്‍ ഒരുക്കിയ ഏകദിന ലീഡേഴ്സ് കോണ്‍ഫ്രന്‍സും പൊതുസമ്മേളനവും ജനപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. നേതൃസംഗമം മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി ഉദ്ഘാടനം ചെയ്തു.
ആസന്നമായ മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബിജെപിക്കെതിരെ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയായ വഞ്ജിത് ബഹുജന്‍ അഗാഡി, ആര്‍ജെഡി തുടങ്ങിയ ദലിത് പിന്നോക്ക മതേതര മുന്നണികളുമായി ചേര്‍ന്ന് മുസ്ലിം ലീഗ് വന്‍ തിരിച്ചുവരവിന് കളമൊരുക്കുകയാണെന്ന് ഇ.ടി പറഞ്ഞു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, മഹാരാഷ്ട്ര മുസ്ലിംലീഗ് ട്രഷറര്‍ സി.എച്ച് ഇബ്രാഹിം കുട്ടി പേരാമ്പ്ര, സെക്രട്ടറി കെ.പി മൊയ്ദുണ്ണി, സീനിയര്‍ വൈസ് പ്രസിഡണ്ട് ഇമ്രാന് അലി ഖുറൈശി, നാഗ്പൂര്‍ കോര്‍പ്പറേറ്റര്‍ ജമാല്‍ അഹമ്മദ്, ഉത്തര്‍ നാഗ്പൂര്‍ പ്രസിഡന്റ് ഇഖ്ബാല്‍ അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് നാഷണല്‍ വൈസ് പ്രസിഡന്റ് സുബൈര്‍ ഖാന്, യൂത്ത് ലീഗ് കണ്‍വീനര്‍ മുഹമ്മദ് ഇശാഖ് ശൈഖ്, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കമറുല്‍ ഈമാന്‍, ഹനീഫ കുമ്പനൂര്‍, റാഷിദ് ശൈഖ്, ഖസി സിയായുദ്ധീന്, മുഹ്സിന് ഖാന്, ശൈഖ് നൂറ്, ഡോ: ഇമ്രാന് ഖാന്, ഷെയ്ഖ് കലന്ദര്‍, അക്ബര്‍ ശൈഖ്, ഖാസി മൂഹിയുദ്ധീന്‍, ഉസ്മാന് ഖുറൈശി, മുഹമ്മദ് ഖാഷ്, ഹാഷിം അലി ഖുറൈശി,നവാസ് ശരീഫ്, യാകൂബ് ഖാന്, ഗുലാംനബി, മുഹ്സിന് ഖാന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
വൈകീട്ട് നടന്ന പൊതു സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്തത് കൊണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മത സ്പര്‍ദ്ദ വളര്‍ത്തി അതില്‍ നിന്നും വിളവെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അസ്ലം മുല്ല ഖാന് അധ്യക്ഷം വഹിച്ചു. നാഗ്പൂര്വിമാനത്താവളത്തില് ഇറങ്ങിയ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ പ്രവര്‍ത്തകര്‍ ആവേശോജ്വല സ്വീകരണത്തോടെയാണ് നാഗ്പൂര്‍ സിറ്റി ലീഗ്ഓഫീസിലേക്ക് ആനയിച്ചത്.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

