Connect with us

health

തണുപ്പ് കാലത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാം; ഇവ അറിഞ്ഞിരിക്കു

ശൈത്യകാലത്ത് മിക്ക ഭക്ഷണക്രമങ്ങളിലും നെല്ലിക്ക നിര്‍ബന്ധമായും…

Published

on

ചര്‍മത്തിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധവേണ്ട കാലമാണ് തണുപ്പ് കാലം.ഇക്കാലത്ത് മിക്ക ആളുകളുടെയും പ്രശ്‌നമാണ് ചര്‍മ്മം വരണ്ടുണങ്ങുന്നത്.
ചര്‍മത്തിലെ ഈര്‍പ്പം കുറവായതിനാലാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയത്ത് അന്തരീക്ഷവും വരണ്ടതയാതിനാല്‍,ഇത് ചര്‍മത്തിന്റെ മുകളിലെ പാളിയില്‍ നിന്ന് ഈര്‍പ്പം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. അത് ചര്‍മത്തെ വരണ്ട അവസ്ഥയിലേക്ക് നയിക്കുന്നു.

ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാന്‍ ബീറ്റ്‌റൂട്ട് ചര്‍മ്മത്തെ സംരക്ഷിക്കുകയും മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു,ശൈത്യകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് ഓറഞ്ച്. വരണ്ട ചര്‍മ്മത്തിന്റെ കാര്യത്തില്‍, ഓറഞ്ചിലെ (മറ്റ് സിട്രസ് പഴങ്ങള്‍) ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളടക്കം ചര്‍മ്മത്തെ ജലാംശം ഉള്ളതും ഉറപ്പുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ഇതില്‍ ഉയര്‍ന്ന അളവിലുള്ള ജലാംശം അടങ്ങിയിട്ടുണ്ട്.

ശൈത്യകാലത്ത് മിക്ക ഭക്ഷണക്രമങ്ങളിലും നെല്ലിക്ക നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. ചര്‍മ്മാരോഗ്യത്തിന്റെ കാര്യത്തില്‍, നെല്ലിക്കയിലെ ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളടക്കം ചര്‍മ്മത്തെ സംരക്ഷിക്കുകയും ഉള്ളില്‍ നിന്ന് പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മം വരണ്ടുപോകുമ്പോള്‍ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് വരണ്ട ചര്‍മ്മം, അണുബാധകള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കും.

മോയ്‌സ്ചറൈസറുകളും തണുപ്പ് കാലത്ത് ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും സഹായിക്കും, ചൂടുവെള്ളത്തിലുള്ള കുളി, സോപ്പിന്റെ് ഉപയോഗം എന്നിവ കുറയ്‌ക്കേണ്ടതാണ്. കൂടാതെ, തൈര്, ചെറുപയര്‍ പൊടി, വെള്ളരിക്ക നീര്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചുള്ള വീട്ടുചികിത്സകളും ഫലപ്രദമാണ്. വിറ്റാമിന്‍ സി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നതും ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കാം.

health

‘പോപ്പ്‌മൊബൈല്‍’ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി: ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ച വാഹനം മൊബൈല്‍ ആശുപത്രിയായി

മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.

Published

on

ബെത്ലഹേം: 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെത്ലഹേം സന്ദര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ‘പോപ്പ്‌മൊബൈല്‍’ ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ഓടിയെത്തുന്നു. മിറ്റ്സുബിഷി പിക്കപ്പ് മോഡലിലുള്ള ഈ വാഹനം ഗസ്സയിലെ കുട്ടികള്‍ക്കായി മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി മാറ്റിയൊരുക്കിയാണ് കൈമാറുന്നത്.

ദിവസം 200 കുട്ടികള്‍ വരെ ചികിത്സിക്കാനാകുന്ന വിധത്തില്‍ വാഹനം പൂര്‍ണ്ണമായി ആശുപത്രി സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്. കത്തോലിക്ക സംഘടനയായ കാരിത്താസ് ആണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഗസ്സയ്ക്ക് നല്‍കുന്നതൊരു വാഹനം മാത്രമല്ലെന്നും, ”മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറന്നിട്ടില്ല” എന്ന സന്ദേശവുമാണിതെന്നും കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രൂണെ വ്യക്തമാക്കി.

ഏപ്രില്‍ 21ന് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ വാഹനം അന്നത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചതാണ്.

അതേസമയം, ഇസ്രാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഈ മൊബൈല്‍ ക്ലിനിക്ക് ഗസ്സയില്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നത് ഇതുവരെ വ്യക്തമല്ല.

Continue Reading

health

ഉപ്പ് അധികം കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകാം: പുതിയ പഠനം

യു.എസ് നടത്തിയ ഗവേഷണത്തില്‍, സ്ഥിരമായി കൂടുതലായി ഉപ്പ് കഴിക്കുന്ന 13,000 പേര്‍ക്ക് ടൈപ്പ്2 പ്രമേഹം കണ്ടെത്തിയതോടെ, ഉപ്പ്-പ്രമേഹം ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്.

Published

on

പ്രമേഹത്തിന് പ്രധാന കാരണം പഞ്ചസാരയാണെന്ന ധാരണയുണ്ടെങ്കിലും, ഉപ്പ് കൂടുതലായി കഴിക്കുന്നത് വരെ പ്രമേഹസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. യു.എസ് നടത്തിയ ഗവേഷണത്തില്‍, സ്ഥിരമായി കൂടുതലായി ഉപ്പ് കഴിക്കുന്ന 13,000 പേര്‍ക്ക് ടൈപ്പ്2 പ്രമേഹം കണ്ടെത്തിയതോടെ, ഉപ്പ്-പ്രമേഹം ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്.

പഠനം പ്രകാരം, ഉപ്പ് ഭക്ഷണരുചി കൂട്ടുകയും, ആളുകളെ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കാനുമാണ് പ്രേരിപ്പിക്കുന്നത്. ഇത് ശരീരഭാരം വര്‍ധനം, പൊണ്ണത്തടി, പിന്നീട് ഇന്‍സുലിന്‍ പ്രതിരോധം എന്നിവയ്ക്കും കാരണമാകാം. പാചകസമയത്ത് സ്ഥിരമായി അധികമായി ഉപ്പ് ചേര്‍ക്കുന്നത് ടൈപ്പ്2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

യു.കെ പോലുള്ള രാജ്യങ്ങളില്‍ ഒരു ദിവസം ശരാശരി എട്ട് ഗ്രാം (ഏകദേശം രണ്ട് ടീസ്പൂണ്‍) ഉപ്പാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ മൂന്നു-പേരും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ (പാക്കറ്റ് ഭക്ഷണം, റെഡി മീല്‍സ്, ചിപ്‌സ്, സോസുകള്‍) വഴിയാണ് ലഭിക്കുന്നത്. യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രതിദിന ഉപ്പ് ഉപയോഗം ആറ് ഗ്രാമില്‍ താഴെ നിലനിര്‍ത്താന്‍ നിര്‍ദേശിക്കുന്നു.

അമിതമായ സോഡിയം ശരീരത്തിലെ ഇന്‍സുലിന്‍ ഉപയോഗശേഷിയെ ബാധിക്കുകയും, ഇതുവഴി പ്രമേഹത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. കൂടാതെ ഉയര്‍ന്ന ഉപ്പ് ഉപയോഗം രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുടെ സാധ്യതയും വര്‍ധിപ്പിക്കുന്നു. ഉപ്പ് കൂടുതലായി കഴിക്കുന്നവരില്‍ പഞ്ചസാര, കൊഴുപ്പ്, കലോറി കൂടുതലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുന്ന പ്രവണതയും കാണപ്പെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹമുള്ളവരും പ്രമേഹ സാധ്യതയുള്ളവരും ഉപ്പ് കര്‍ശനമായി നിയന്ത്രിക്കണം.

ഒരു ദിവസം അഞ്ച് ഗ്രാമില്‍ താഴെ ഉപ്പാണ് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ.

പാക്കറ്റ് ഭക്ഷണങ്ങള്‍, അച്ചാറുകള്‍, സോസുകള്‍, റെഡി മീല്‍സ് എന്നിവയില്‍ ഉപ്പ് കൂടുതലായിരിക്കും കഴിവതും ഒഴിവാക്കുക.

വ്യക്തിഗത ആരോഗ്യസ്ഥിതി വ്യത്യസ്തമായതിനാല്‍, ഒരു ദിവസം എത്ര ഉപ്പ് കഴിക്കണം എന്നതിനെക്കുറിച്ച് ഡോക്ടറിന്റെയോ ഡയറ്റീഷ്യന്റെയോ പ്രത്യേക ഉപദേശം തേടുന്നത് ഉചിതമാണ്.

 

Continue Reading

health

മുട്ടയെക്കുറിച്ചുള്ള മിഥ്യകളും അവയുടെ സത്യങ്ങളും

മുട്ടയെക്കുറിച്ചുള്ള സാധാരണ വിശ്വാസങ്ങളില്‍ ഒട്ടനേകം തെറ്റിദ്ധാരണകളുണ്ട്.

Published

on

മുട്ടയെക്കുറിച്ചുള്ള സാധാരണ വിശ്വാസങ്ങളില്‍ ഒട്ടനേകം തെറ്റിദ്ധാരണകളുണ്ട്. പലതും ശാസ്ത്രീയമായി തെറ്റാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. അതിലെ പ്രധാന മിഥ്യകളും അവയുടെ സത്യങ്ങളും

മിഥ്യ 1: മുട്ടക്ക് അമിതമായ കൊളസ്‌ട്രോള്‍ ഉണ്ട്

വര്‍ഷങ്ങളായി മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍ ഉയര്‍ത്തുമെന്ന ധാരണയാണ് പൊതുവില്‍ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് മുട്ടയുടെ ഉപയോഗം രക്തത്തിലെ കൊളസ്‌ട്രോളിനെ കാര്യമായി ബാധിക്കുന്നില്ല എന്നതാണ്. ഹൃദയരോഗ സാധ്യതയുള്ളവര്‍ക്കും മുട്ട നിരന്തരം കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. മുട്ടയില്‍ 211 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉണ്ടായിരിക്കുമ്പോഴും ഇത് ഒരു ദിവസം ആവശ്യമായ കൊളസ്‌ട്രോളിന്റെ ഏകദേശം 70 ശതമാനം ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്നു പറയാനാവില്ല. മറിച്ച്, ട്രാന്‍സ് ഫാറ്റ്, സാച്വറേറ്റഡ് ഫാറ്റ്, ലളിത പഞ്ചസാരകള്‍ എന്നിവയാണ് രക്തത്തിലെ കൊളസ്‌ട്രോള്‍ അപകടകരമായി ഉയരാന്‍ പ്രധാന കാരണം. ഹൃദയാരോഗ്യം ഉറപ്പാക്കുന്നതിന് മുട്ട ഒഴിവാക്കേണ്ടതില്ലെന്നും, പകരം ട്രാന്‍സ് ഫാറ്റും സാച്വറേറ്റഡ് ഫാറ്റും കുറഞ്ഞ ഭക്ഷണക്രമം പാലിക്കണമെന്നുമാണ് പഠനം പറയുന്നത്

മിഥ്യ 2: തിരക്കായ പ്രഭാതങ്ങളില്‍ മുട്ട വേവിക്കാന്‍ സമയം നഷ്ടമാവുന്നു

തിരക്കേറിയ പ്രഭാതങ്ങളില്‍ മുട്ട വേവിക്കാന്‍ സമയം എടുക്കും. രാവിലെ വീട്ടില്‍ നിന്ന് തിരക്കിട്ട് പുറത്ത് പോകുന്നവര്‍ക്ക് പാന്‍ വൃത്തിയാക്കാനുമുള്ള സമയം കുറവാകുന്നത് സാധാരണയാണ്. എങ്കിലും, പുതിയ ആരോഗ്യ നിര്‍ദേശങ്ങള്‍ പ്രകാരം തിരക്കേറിയ ദിനങ്ങളിലും മുട്ടയെ പ്രഭാതഭക്ഷണത്തിലേക്ക് എളുപ്പത്തില്‍ ഉള്‍പ്പെടുത്താം. മൈക്രോവേവില്‍ സ്‌ക്രാംബിള്‍ഡ് മുട്ട തയ്യാറാക്കുന്നത് കുറച്ച് മിനിറ്റുകള്‍ മാത്രം വേണ്ട ഒരു ലളിത മാര്‍ഗമാണ്. കൂടാതെ, കടകളില്‍ ലഭിക്കുന്ന തൊലി കളഞ്ഞ് നേരത്തെ വേവിച്ച മുട്ടകള്‍ വാങ്ങി വച്ചാല്‍ ദിവസേനയുടെ സമയം ലാഭിക്കാനും കഴിയും. പഞ്ചസാര നിറഞ്ഞ ടോസ്റ്റര്‍ പേസ്ട്രികള്‍ക്ക് പകരം എവിടെ വേണമെങ്കിലും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതാണ് ഉത്തമം. തിരക്കേറിയ ദിവസങ്ങളില്‍ വെച്ച് മുന്‍കൂട്ടി വേവിച്ച മുട്ടകള്‍, മിനി ക്വിചേ കപ്പുകള്‍ തുടങ്ങിയവ തയ്യാറാക്കി വയ്ക്കുന്നത് ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രഭാതഭക്ഷണത്തിന് പുതുമയും ആരോഗ്യവും ചേരുന്ന നിരവധി മുട്ട പാചകക്കുറിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്, ഇതിലൂടെ ദിവസാരംഭം കൂടുതല്‍ പോഷകസമൃദ്ധവും ഊര്‍ജ്ജസ്വലവുമാക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

മിഥ്യ 3: ബ്രൗണും വെളുത്തതുമായ മുട്ടകള്‍ക്ക് പോഷക വ്യത്യാസമുണ്ട്

തവിട്ട് നിറമുള്ള ഭക്ഷണങ്ങള്‍ സാധാരണയായി കൂടുതല്‍ ആരോഗ്യകരമാണെന്ന പൊതുധാരണയെ അടിസ്ഥാനമാക്കി, തവിട്ടുനിറമുള്ള മുട്ട വെളുത്ത മുട്ടയെക്കാള്‍ പോഷകസമൃദ്ധമാണെന്ന് പലരും വിശ്വസിക്കാറുണ്ട്. പക്ഷേ പുതിയ പഠനങ്ങള്‍ പറയുന്നത് ഈ വിശ്വാസം മുട്ടയിടപാടില്‍ ബാധകമല്ലെന്നതാണ്. പോഷക മൂല്യത്തിലും ആരോഗ്യ ഗുണങ്ങളിലുമൊന്നും തവിട്ടുമുട്ടയും വെളുത്ത മുട്ടയും തമ്മില്‍ യാതൊരു അടിസ്ഥാനപരമായ വ്യത്യാസവും ഇല്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. രണ്ട് തരത്തിലും പ്രോട്ടീന്‍, വിറ്റാമിനുകള്‍, കൊഴുപ്പ് അളവ്, മറ്റ് പ്രധാന പോഷക ഘടകങ്ങള്‍ എന്നിവ ഒരുപോലെയാണ്. ഒരു പൊതുവായ തെറ്റിദ്ധാരണയാണ് തവിട്ടുമുട്ടയ്ക്ക് വില കൂടുതലാണ്, അതിനാല്‍ അത് കൂടുതല്‍ പോഷകസമൃദ്ധമാണെന്ന വിശ്വാസം. പഠനങ്ങള്‍ പറയുന്നത് തവിട്ടുമുട്ട കൂടുതല്‍ വിലയുള്ളതിന് കാരണം, അത് ഉല്‍പ്പാദിപ്പിക്കുന്ന കോഴികളുടെ വളര്‍ത്തല്‍ ചെലവ് കൂടുതലായതിനാലാണ്, പോഷക ഗുണമേന്മ കാരണം അല്ല. തവിട്ടുമുട്ട ഉത്പാദിപ്പിക്കുന്ന കോഴികള്‍ സാധാരണയായി വലുതാണ്, അവയ്ക്ക് കൂടുതല്‍ ഭക്ഷണവും പരിപാലന ചെലവും ആവശ്യമായതിനാല്‍ വില കൂടുതലാകുന്നു. അതായത്, മുട്ടയുടെ നിറം ആരോഗ്യത്തിന് യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല.

മിഥ്യ 4: ബ്രൗണ്‍ മുട്ടകള്‍ ബ്രൗണ്‍ കോഴികളില്‍ നിന്നാണ് വരുന്നത്

ഒരു കോഴിയുടെ നിറമാണ് മുട്ടയുടെ നിറം നിയന്ത്രിക്കുന്നതെന്ന് പൊതുവില്‍ വിശ്വസിക്കുന്ന ധാരണ തെറ്റാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. മുട്ടയുടെ പുറംതോടിന്റെ നിറം നിര്‍ണ്ണയിക്കുന്നത് കോഴിയുടെ ചെവിയുടെ നിറമാണ് എന്ന് പഠനം വ്യക്തമാക്കുന്നു. ഗവേഷണങ്ങള്‍ പ്രകാരം,തവിട്ടുനിറമുള്ള മുട്ടകള്‍ സാധാരണയായി ചുവന്ന ചെവി ലോബ് ഉള്ള കോഴികളില്‍ നിന്നാണ് ലഭിക്കുന്നത്. വെളുത്ത മുട്ടകള്‍ അധികമായി വെളുത്ത ചെവി ലോബ് ഉള്ള കോഴികളില്‍ നിന്നാണ് വരുന്നത്. തൂവലുകളുടെ നിറമോ ശരീരത്തിന്റെ വലിപ്പമോ മുട്ടയുടെ നിറവുമായി നേരിട്ട് ബന്ധമില്ല. എന്നിരുന്നാലും, ഈ നിയമത്തിന് ചില പ്രത്യേക ജാതികളില്‍ ചെറിയ അപവാദങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. മുട്ടയുടെ നിറം പോഷകഗുണങ്ങളെയോ ആരോഗ്യ മൂല്യത്തെയോ ബാധിക്കില്ലെന്നും, ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന മുട്ടയുടെ നിറം വ്യക്തിപരമായ ഇഷ്ടമെന്നുമാണ് പഠനത്തിന്റെ നിഗമനം.

മിഥ്യ 5: മുട്ടകള്‍ക്ക് വെളുപ്പ് ബ്രൗണ്‍ നിറമേ ഉണ്ടാകൂ

മുട്ടയുടെ നിറത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതലും വെളുപ്പ് തവിട്ട് വിഭാഗങ്ങളിലേക്കാണ് ചുരുങ്ങാറുള്ളത്. എന്നാല്‍ കോഴിമുട്ടകള്‍ ഇതിലുപരി നീലയും പച്ചയും പോലുള്ള നിറങ്ങളിലും ലഭിക്കുമെന്നത് പലര്‍ക്കും അറിയാത്തതാണ്. അമറോക്കാന, അരൗക്കാന എന്നീ പ്രത്യേക ജാതി കോഴികള്‍ പച്ചയോ നീലയോ നിറത്തിലുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. മുട്ടയുടെ നിറഭേദം കോഴിയുടെ ജാതി മാത്രമല്ല, പ്രോട്ടോപോര്‍ഫിറിന്‍ എന്നറിയപ്പെടുന്ന പിഗ്മെന്റിന്റെ സാന്നിധ്യവും ആണ് നിര്‍ണ്ണയിക്കുന്നത്. ഈ പിഗ്മെന്റ് മുട്ടത്തോടിന് തവിട്ട്, നീല അല്ലെങ്കില്‍ പച്ച എന്നിങ്ങനെ നിറം നല്‍കുന്നു. അതേസമയം, മുട്ടയുടെ പുറംതോടിന്റെ നിറം പോഷകഗുണങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്നും, നിറം അടിസ്ഥാനമാക്കിയുള്ള പോഷകമൂല്യ വ്യത്യാസം എന്ന ധാരണ തെറ്റാണെന്നും പഠനം വ്യക്തമാക്കുന്നു. മുട്ടയുടെ നിറം വൈവിധ്യമാര്‍ന്നതായിരുന്നാലും, ആരോഗ്യഗുണം ഒരുപോലെയാണെന്ന് ഗവേഷകര്‍ പറയുന്നു.

മിഥ്യ 6: മുട്ടയിട്ടിരിക്കുന്ന കാര്‍ട്ടണിലെ സെല്‍-ബൈ ഡേറ്റ് ഭക്ഷ്യ സുരക്ഷ സൂചിപ്പിക്കുന്നു

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം മുട്ടയുടെ സെയില്‍ബൈ അല്ലെങ്കില്‍ കാലഹരണ തീയതിയാണ്. മുട്ടകാര്‍ട്ടണില്‍ കാണുന്ന ഈ തീയതി ഭക്ഷ്യസുരക്ഷയ്ക്കുള്ള നിര്‍ദ്ദേശമല്ലെന്നും, മറിച്ച് മുട്ടയുടെ ഗുണമേന്മ എപ്പോഴാണ് ഏറ്റവും ഉയര്‍ന്നതെന്ന് സൂചിപ്പിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമത്രേ എന്നും വിദഗ്ധര്‍ പറയുന്നു. ഒരു മുട്ടയുടെ രുചിയും പുതുമയും തീയതിക്ക് അടുത്ത് കുറയാമെങ്കിലും, സെയില്‍ബൈ തീയതി കഴിഞ്ഞാല്‍ തന്നെ അത് അപകടകരമാകുന്നു എന്ന ധാരണ തെറ്റാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുട്ടകള്‍ ഫ്രിഡ്ജിന്റെ പിന്നില്‍ തണുപ്പ് സ്ഥിരമായി നിലനില്‍ക്കുന്ന സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍, കാര്‍ട്ടണില്‍ അച്ചടിച്ചിരിക്കുന്ന തീയതിക്ക് ശേഷവും ഉപയോഗിക്കാം. സാധാരണയായി, സെയില്‍ബൈ തീയതിക്ക് ശേഷം ഏകദേശം അഞ്ച് ആഴ്ച വരെ മുട്ട കഴിക്കുന്നത് സുരക്ഷിതമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുട്ട പൊട്ടിക്കുമ്പോള്‍ ചീഞ്ഞ മണം അല്ലെങ്കില്‍ സള്‍ഫര്‍ പോലുള്ള ദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍, അത് ഉടന്‍ തന്നെ ഉപേക്ഷിക്കണം.

മിഥ്യ 7: എല്ലാ മുട്ടകളും കുഞ്ഞ് കോഴിയാകും

മുട്ടകള്‍ സംബന്ധിച്ച പൊതുവായ തെറ്റിദ്ധാരണകളില്‍ പ്രധാനമായ ഒന്നാണ് സ്‌റ്റോറുകളില്‍ ലഭിക്കുന്ന മുട്ടകള്‍ കോഴികളായി വിരിയുമെന്ന വിശ്വാസം. എന്നാല്‍ ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കുന്നത് കടകളില്‍ വില്‍ക്കുന്ന മുട്ടകളില്‍ ഭൂരിഭാഗവും ബീജസങ്കലനം ചെയ്യാത്തവയാണ് എന്നതാണ്. ബീജസങ്കലനം നടന്നിട്ടുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിക്കാതെ, ഒരു മുട്ട എപ്പോഴും മുട്ട തന്നെയാണ്. ബീജസങ്കലനം ഉണ്ടായാല്‍ മാത്രമാണ് അതിന് കോഴിയായി വിരിയാന്‍ കഴിയുകയൊള്ളു. സാധാരണ ആയി കര്‍ഷകര്‍ ഉത്പാദിപ്പിച്ച് പലചരക്ക് കടകള്‍ക്ക് എത്തുന്ന മുട്ടകള്‍ ഒരുമിച്ച് വളര്‍ത്താത്ത ഫാമുകളില്‍ നിന്നാണ് വരുന്നത്. അതിനാല്‍, അവ സ്വാഭാവികമായി ബീജസങ്കലനം ചെയ്യാത്തവയായി തുടരും. കടയില്‍ നിന്ന് വാങ്ങുന്ന മുട്ടകള്‍ ഒരിക്കലും വിരിയില്ല, അവ ഭക്ഷ്യ ഉപയോഗത്തിനായാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഈ വിവരം ഉപഭോക്താക്കളില്‍ നിലനില്‍ക്കുന്ന ധാരണകള്‍ മാറ്റാന്‍ സഹായകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

മിഥ്യ 8: കേജ് ഫ്രീ ഫാര്‍മിങ് കൂടുതല്‍ മാനുഷികമാണ്

മുട്ടക്കാര്‍ട്ടണുകളില്‍ കാണുന്ന ‘കൂടുകളില്ലാത്തത്’ മാനുഷികമായി വളര്‍ത്തിയത് ‘സ്വതന്ത്രശ്രേണി’ എന്നീ പദങ്ങള്‍ പലപ്പോഴും ഒരേ അര്‍ത്ഥത്തിലുള്ളതാണെന്ന് ഉപഭോക്താക്കള്‍ കരുതാറുï്. എന്നാല്‍ വിദഗ്ധരുടെ വിലയിരുത്തല്‍ ഇതിന് എതിരാണ് ഈ പദങ്ങള്‍ പരസ്പരം പര്യായങ്ങളല്ല. ‘കൂടുകളില്ലാത്തത്’എന്ന ലേബല്‍ പതിപ്പിച്ച മുട്ടകള്‍ ലഭിക്കുന്ന കോഴികള്‍ തുറന്ന വയലുകളില്‍ സ്വതന്ത്രമായി നടക്കുന്നു എന്നതാണ് പലരുടെയും ധാരണ. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍, ഇവയില്‍ ഭൂരിഭാഗം കോഴികളും വലിയ അടച്ചിരിക്കുന്ന തൊഴുത്തുകളിലായി തിങ്ങിപ്പാര്‍ക്കുന്ന കൂട്ടചുറ്റുപാടിലാണ് ജീവിക്കുന്നത്. കൂടാതെ, ഇത്തരം ഫാമുകളില്‍ കോഴികളെ പരസ്പരം പരിക്കേല്‍പ്പിക്കാതിരിക്കാനായി കൊക്കുകളുടെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് പതിവാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ സ്വതന്ത്രശ്രേണി എന്ന പദം കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന വളര്‍ത്തല്‍ രീതിയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇതിനര്‍ത്ഥം കോഴികള്‍ക്ക് കുറഞ്ഞത് ഒരു ചെറിയ പുറംപ്രദേശം ലഭിക്കുന്നു എന്ന മാത്രമാണ് അവര്‍ മുഴുവന്‍ സമയം പുറത്തായിരിക്കണമെന്നില്ല.

മിഥ്യ 9: ഗര്‍ഭിണികള്‍ മുട്ട കഴിക്കരുത്

ഗര്‍ഭകാലത്ത് മുട്ട കഴിക്കുന്നത് കുഞ്ഞിന് മുട്ട അലര്‍ജി ഉണ്ടാകാന്‍ ഇടയാക്കുമെന്ന ആശങ്ക വര്‍ഷങ്ങളായി പ്രചരിച്ചുവരുന്ന ഒരു മിഥ്യയാണ്. എന്നാല്‍ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മുട്ട കഴിക്കുന്നതും കുഞ്ഞില്‍ അലര്‍ജി വികസിക്കുന്നതും തമ്മില്‍ ബന്ധമില്ല എന്നാണ് നിലവിലുള്ള ഗവേഷണങ്ങളുടെ ഏകകണ്ഠമായ കണ്ടെത്തല്‍. മറിച്ച്, ഗര്‍ഭിണികള്‍ അവരുടെ ഭക്ഷണക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരം ആണെന്ന് തന്നെ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.

മിഥ്യ 10: മുട്ട ഫ്രിഡ്ജിന്റെ വാതില്‍ വശത്തെ പ്രത്യേക ഷെല്‍ഫില്‍ വെക്കണം

ഭൂരിഭാഗം റഫ്രിജറേറ്ററുകളിലും വാതിലില്‍ പ്രത്യേകമായി മുട്ടകള്‍ വയ്ക്കാനുള്ള സ്‌ലോട്ട് ഉണ്ടെങ്കിലും, അത് മുട്ട സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം അല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. വാതില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഓരോ തവണയും അവിടുത്തുള്ള താപനില സ്ഥിരമായി മാറിക്കൊണ്ടിരിക്കും. മുട്ടകള്‍ക്ക് വേണ്ട ആവശ്യമായ താപനിലയുടെ സ്ഥിരത ആയതിനാല്‍, ഫ്രിഡ്ജ് വാതില്‍ അവയ്ക്കു ശരിയായ സുരക്ഷിത ഇടമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് മുട്ടകളുടെ പുതുമ കുറയാന്‍ കാരണമായേക്കാം. മുട്ട സൂക്ഷിക്കേണ്ട വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ സ്ഥലം ഫ്രിഡ്ജിന്റെ മധ്യ ഷെല്‍ഫിന്റെ പിന്‍ഭാഗം ഇവിടെ താപനില ഏറ്റവും സ്ഥിരമായിരിക്കും, അതുവഴി മുട്ടകള്‍ കൂടുതല്‍ കാലം പുതുമ നിലനിര്‍ത്തും ബാക്ടീരിയ വളര്‍ച്ചയുടെ സാധ്യത കുറയുംഗുണനിലവാരം മെച്ചപ്പെടും ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നിര്‍ദേശം വ്യക്തമാണ് മുട്ടകള്‍ ഫ്രിഡ്ജിന്റെ വാതിലില്‍ വയ്ക്കരുത്; മദ്ധ്യ ഷെല്‍ഫിന്റെ പിന്‍ഭാഗത്ത് സൂക്ഷിക്കുക എന്നും വിദഗ്ധര്‍ പറയുന്നു.

Continue Reading

Trending