Connect with us

kerala

വി.സി നിയമനം റദ്ദാക്കിയത് സി.പി.എമ്മിനേറ്റ പ്രഹരം

ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത് സര്‍വകലാശാലകളില്‍ പിടിമുറുക്കാന്‍ ശ്രമിച്ച സര്‍ക്കാരിനും സി.പി.എമ്മിനും ഒരുപോലെ പ്രഹരമായി.

Published

on

തിരുവനന്തപുരം: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത് സര്‍വകലാശാലകളില്‍ പിടിമുറുക്കാന്‍ ശ്രമിച്ച സര്‍ക്കാരിനും സി.പി.എമ്മിനും ഒരുപോലെ പ്രഹരമായി. വി.സി നിയമനത്തിനുള്ള പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ്, കുഫോസ് വി.സി ഡോ. കെ. റിജി ജോണിന്റെ നിയമനം ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. തിരുവനന്തപുരത്തെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയുള്ള തിരിച്ചടി കൂടിയായി വിധി.

അതേസമയം ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ മറ്റു വി.സിമാരുടെ കാര്യത്തിലും ഹൈക്കോടതി വിധി ബാധകമായേക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിര്‍ദേശിച്ചതു സര്‍വകലാശാല നിയമത്തിനു വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണു കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മൂന്നു പേരുള്ള പട്ടികയാണ് സേര്‍ച് കമ്മിറ്റി നല്‍കേണ്ടത്. അതിനു പകരം ഒരു പേരു മാത്രം നല്‍കിയത് നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദങ്ങളും അംഗീകരിച്ചാണു ഹൈക്കോടതി ഉത്തരവ്.

യുജിസി ചട്ടപ്രകാരം പുതിയ സേര്‍ച് കമ്മിറ്റി രൂപീകരിച്ചു നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. കുഫോസില്‍ ഫിഷറീസ് ഫാക്കല്‍റ്റി ഡീനായിരുന്ന ഡോ. കെ.റിജി ജോണിനെ 2021 ജനുവരിയിലാണ് വിസിയായി നിയമിച്ചത്. വി.സി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകവേ നിര്‍ണായകമാണു ഹൈക്കോടതി വിധി. വിസി സ്ഥാനത്തുനിന്നു പുറത്താക്കാതിരിക്കാന്‍ കുഫോസ് വിസിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ബാധകമായ സുപ്രീംകോടതി വിധി മറ്റെല്ലാ സര്‍വകലാശാലകളിലെയും വി.സിമാരുടെ നിയമനത്തിലും ഉണ്ടാകുമെന്നത് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്തായ വിസിയാണു ഡോ. രാജശ്രീ. ബയോഡേറ്റ തെറ്റിച്ചു നല്‍കിയതിന്, സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് എംജി സര്‍വകലാശാലാ വിസിയെ ഗവര്‍ണര്‍ മുന്‍പു പുറത്താക്കിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് 5 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതും പാനല്‍ ഇല്ലാതെയാണ്. കണ്ണൂര്‍, സംസ്‌കൃതം, ഫിഷറീസ്, എം.ജി, കേരള സര്‍വകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേര്‍ച് കമ്മിറ്റി ശുപാ!ര്‍ശ ചെയ്തിരുന്നത്. ഇവരി!ല്‍ സംസ്‌കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുന്‍ ഗവര്‍ണര്‍ പി. സദാശിവം ആയിരുന്നു. സംസ്‌കൃത സര്‍വകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രം നിര്‍ദേശിച്ചപ്പോള്‍ അത് യു.ജി.സി വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലി!ല്‍ ഒപ്പുവയ്ക്കാതെ അദ്ദേഹം രണ്ടു മാസത്തോളം മാറ്റിവച്ചു. ഒടുവില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഒപ്പിട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending