kerala
കടയുടമകളെ ആട്ടിപ്പായിക്കുന്ന കണ്ണൂരിലെ കമ്യൂണിസ്റ്റ് ഗുണ്ടായിസം കേരളത്തിന് വലിയ നാണക്കേട്: കെപിഎ മജീദ്
പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കൊന്നും നീതി കിട്ടുന്നില്ലെന്നും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് എംഎല്‍എ കെപിഎ മജീദ്. കണ്ണൂരിലെ സംരംഭകര്‍ക്കെതിരെ സി.ഐ.ടി.യു തൊഴിലാളികളെ ഉപയോഗിച്ച് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടായിസം കേരളത്തിന് വലിയ നാണക്കേടായിരിക്കുകയാണെന്ന് കെപിഎ മജീദ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു ഭാഗത്ത് കേരളം നിക്ഷേപ സൗഹൃദമാണെന്ന് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മറുഭാഗത്ത് ഈ ക്രൂരത അരങ്ങേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതമംഗലത്തും മാടായിയിലും സി.ഐ.ടി.യുക്കാരുടെ ദ്രോഹം കാരണം ജീവനോപാധിയായ കടകള്‍ പൂട്ടി ഉടമകള്‍ ജീവനുംകൊണ്ട് ഓടുന്ന സാഹചര്യമാണുള്ളതെന്നും കെപിഎ മജീദ് ഓര്‍മപ്പെടുത്തി.
മാതമംഗലത്ത് സി.ഐ.ടി.യു സി.പി.എം പ്രവര്‍ത്തകരുടെ നിരന്തര ഭീഷണി കാരണം ഇപ്പോള്‍ പൂട്ടിക്കിടക്കുന്നത് രണ്ട് സംരംഭങ്ങളാണ്.
പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കൊന്നും നീതി കിട്ടുന്നില്ലെന്നും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവാഹ വേദിയില്‍ പോലും ബോംബും വടിവാളും ഉപയോഗിക്കുന്ന സംസ്കാരമാണ് എല്ലാ മേഖലയിലും സി.പി.എം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്നും ഗുണ്ടാ സംസ്കാരത്തിനെതിരെ ജനാധിപത്യ കേരളം ഉണരണമെന്നും കെപിഎ മജീദ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലക്ഷങ്ങള്‍ ലോണെടുത്തും പ്രവാസകാലത്ത് സമ്പാദിച്ചത് നിക്ഷേപമാക്കിയും ബിസിനസ്സ് നടത്തുന്ന കണ്ണൂരിലെ സംരംഭകര്‍ക്കെതിരെ സി.ഐ.ടി.യു തൊഴിലാളികളെ ഉപയോഗിച്ച് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടായിസം കേരളത്തിന് വലിയ നാണക്കേടായിരിക്കുകയാണ്. ഒരു ഭാഗത്ത് കേരളം നിക്ഷേപ സൗഹൃദമാണെന്ന് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മറുഭാഗത്ത് ഈ ക്രൂരത അരങ്ങേറുന്നത്. മാതമംഗലത്തും മാടായിയിലും സി.ഐ.ടി.യുക്കാരുടെ ദ്രോഹം കാരണം ജീവനോപാധിയായ കടകള്‍ പൂട്ടി ഉടമകള്‍ ജീവനുംകൊണ്ട് ഓടുന്ന സാഹചര്യമാണുള്ളത്.
മാതമംഗലത്ത് സി.ഐ.ടി.യുസി.പി.എം പ്രവര്‍ത്തകരുടെ നിരന്തര ഭീഷണി കാരണം ഇപ്പോള്‍ പൂട്ടിക്കിടക്കുന്നത് രണ്ട് സംരംഭങ്ങളാണ്. എസ്ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ് വെയര്‍ കട പൂട്ടി. എഴുപത് ലക്ഷം മുതല്‍ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങള്‍ക്കകം പൂട്ടേണ്ടി വന്നത്. ഇവിടെനിന്ന് സാധനങ്ങള്‍ വാങ്ങിയ കുറ്റത്തിന് മാതമംഗലത്തെ യുവവ്യാപാരിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അഫ്സലിന്റെ കടയും ഭീഷണിപ്പെടുത്തി അടപ്പിച്ചു. അഫ്സലിന്റെ സഹോദരിയെയും സി.പി.എമ്മുകാര്‍ ആക്രമിച്ചു. മാടായിയില്‍ ശ്രീപോര്‍ക്കലി സ്റ്റീല്‍ എന്ന സ്ഥാപനത്തിന് മുന്നില്‍ കൊടി കുത്തി സമരം നടത്തുന്നതിനാല്‍ ആ സ്ഥാപനവും പൂട്ടേണ്ട സ്ഥിതിയിലാണ്.
പോലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കൊന്നും നീതി കിട്ടുന്നില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിവാഹ വേദിയില്‍ പോലും ബോംബും വടിവാളും ഉപയോഗിക്കുന്ന സംസ്കാരമാണ് എല്ലാ മേഖലയിലും സി.പി.എം ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
ഈ ഗുണ്ടാ സംസ്കാരത്തിനെതിരെ ജനാധിപത്യ കേരളം ഉണരണം.
കേരളത്തെ രക്ഷിക്കണം.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല
എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു. കഴിഞ്ഞയാഴ്ച വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വാസുവിന് ജാമ്യം നല്‍കുന്നത് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ശക്തമായി എതിര്‍ത്തിരുന്നു. കേസിലെ നിര്‍ണായക കണ്ടെത്തലുകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വര്‍ണക്കൊള്ള കേസില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്ഐടിയുടെ നിഗമനം.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്കു കൈമാറിയതില്‍ തനിക്ക് പങ്കില്ലെന്നും അത് താന്‍ വിരമിച്ച ശേഷമാണ് നടന്നതെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവ് പുറപ്പെടുവിച്ച സമയത്ത് താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം
മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.
തൃശൂര്‍: തൃശൂരിലെ ചേലക്കര ഉദുവടിയില്‍ ഇന്ന് പുലര്‍ച്ചെ 7.15 ഓടെ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുടുങ്ങി, അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ട്. ഇരുബസുകളിലുമുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റു, എങ്കിലും അവരുടെ പരിക്ക് ജീവന് ഭീഷണിയല്ലെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മണിക്കൂറുകളായി തൃശൂരില്‍ പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണു പ്രാഥമിക നിഗമനം.
മഴയെ തുടര്‍ന്ന് റോഡില്‍ ബസ് തെന്നി നിയന്ത്രണം വിട്ടതായി അന്വേഷണ സംഘം സൂചന നല്കി. യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പാതയില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി തടസപ്പെട്ടിരുന്നു.
kerala
ലഹരി പരിശോധനയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി
വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ആലപ്പുഴ : കാര്‍ത്തികപ്പള്ളി മേഖലയിലെ എയ്ഡഡ് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളാണ് കണ്ടെത്തിയത്. വീടിനു സമീപമുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് വെടിയുണ്ട കിട്ടിയതെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോട് പറഞ്ഞതായി അറിയുന്നു. കാലപ്പഴക്കം ചെന്ന വെടിയുണ്ടകളാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നേടുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala18 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india19 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala16 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala17 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

