Connect with us

More

അന്തരീക്ഷ മലിനീകരണം; ശ്വാസം മുട്ടി ഡല്‍ഹി

Published

on

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളിലെ സ്‌കൂളുകള്‍ മൂന്നു ദിവസത്തേക്ക് കൂടി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ തീരുമാനം ബാധിക്കും.
വെള്ളിയാഴ്ച ഭാഗികമായും ശനിയാഴ്ച പൂര്‍ണമായും സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. ഇത് ബുധനാഴ്ച വരെ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. കൂടാതെ തലസ്ഥാന നഗരിയില്‍ നടന്നുവരുന്ന എല്ലാ നിര്‍മാണ, കെട്ടിടംപൊളിക്കല്‍ പ്രവൃത്തികളും അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈര്‍പ്പം കൂടുതലായതിനാല്‍ പുകപടലങ്ങളും ധൂളികളും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതിനാലാണിത്.
ബദര്‍പൂര്‍ ഊര്‍ജ്ജ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. അടുത്ത പത്തു ദിവസത്തേക്കാണ് പവര്‍പ്ലാന്റ് അടച്ചിടുക. ഡല്‍ഹി നഗരത്തില്‍ മലിനീകരണ പ്രശ്‌നം സൃഷ്ടിക്കുന്ന പ്രധാന കേന്ദ്രമാണ് ബദര്‍പൂര്‍ പവര്‍ പ്ലാന്റെന്ന് നേരത്തെ കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം വ്യക്തമാക്കിയിരുന്നു. ഡീസല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അനധികൃത ചേരികളും കോളനികളും കൂറ്റന്‍ ഡീസല്‍ ജനറേറ്ററുകളെയാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. ഇത്തരം കോളനികള്‍ സര്‍ക്കാര്‍ തീരുമാനത്തോടെ ഇരുട്ടിലാകും.
നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഓഡ് ഇവന്‍ ഗതാഗത പരിഷ്‌കാരം തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. അന്തരീക്ഷനില മെച്ചപ്പെടുന്നതുവരെ കഴിയുന്നതും ആളുകളോട് വീടനകത്തു തന്നെ കഴിയാനും വീട്ടിലിരുന്ന് ജോലികള്‍ നിര്‍വഹിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പൊടിശല്യം ഒഴിവാക്കുന്നതിന് റോഡുകളില്‍ വെള്ളം സ്േ്രപ ചെയ്യും.
നവംബര്‍ 10 മുതല്‍ 100 അടിയില്‍ കൂടുതല്‍ വീതിയുള്ള എല്ലാ പി.ഡബ്ല്യു.ഡി റോഡുകളിലും വാക്വം ക്ലീനിങ് നടത്തും. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ മാലിന്യം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തില്‍ കൃത്രിമമായി മഴ പെയ്യിച്ച് മാലിന്യം നീക്കുന്നതിന് നടപടി വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ചീഫ് സെക്രട്ടറി, പരിസ്ഥിതി സെക്രട്ടറി എന്നിവരെ ഇതിനുള്ള സാധ്യത പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ ദവേയുമായി ഡല്‍ഹി മുഖ്യമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തി. നിലവിലെ സ്ഥിതിഗതിയും വിഷയത്തിന്റെ ഗൗരവവും കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായി കെജ്്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു

വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം

Published

on

കുറ്റിപ്പുറം തൃക്കണാപുരത്ത് അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു. തൃക്കണാപുരം ചാമപറമ്പിൽ അക്ബറിന്റെ മകൻ മുഹമ്മദ് റഷ്ദാൻ (4 വയസ്) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പാമ്പിന്റെ കടിയേറ്റ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

സംസ്ഥാനത്ത് നബിദിന പൊതു അവധിയിൽ മാറ്റം

അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി

Published

on

സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയില്‍ മാറ്റം. അവധി സെപ്റ്റംബര്‍ 28ലേക്ക് മാറ്റി. 27നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അവധി മാറ്റിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്‍കിയിരുന്നു.

Continue Reading

india

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ ‘കണ്ടുമുട്ടി’; വിഡിയോ പങ്കുവച്ച് ഇന്ത്യന്‍ റെയിൽവേ

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published

on

കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവ് ആവേശത്തോടെയാണ് യാത്രക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘20634 തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത്, 02631 കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു’ സമൂഹമാധ്യമത്തില്‍ റെയില്‍വേ പങ്കുവച്ചു.

Continue Reading

Trending