Connect with us

kerala

റേഷന്‍ വിതരണം;സെർവർ തകരാറിന് ശാശ്വത പരിഹാരം കാണണം- കെ.സുധാകരന്‍ 

Published

on

നിലച്ച റേഷന്‍ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്നതാണ് പൊതുവിതരണ രംഗത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന സെര്‍വര്‍ പാളിച്ച. സാങ്കേതിക പ്രശ്നം കാരണം ദിവസങ്ങളായി റേഷന്‍ വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.നാളുകളായി തുടരുന്ന പ്രശ്നം പരിഹരിക്കുന്നതില്‍ പൊതുവിതരണവകുപ്പും സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. സംസ്ഥാന പൊതുവിരണ രംഗത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന നടപടിയാണിത്.രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡല്‍ റേഷന്‍ വിതരണം അവതാളത്തിലാക്കിയ സെർവർ തകരാറും അതിനെ തുടര്‍ന്നുള്ള ഇ-പോസ് യന്ത്രത്തിന്റെ പണിമുടക്കും പരിഹരിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു . റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി വർധിപ്പിക്കുകയും മികച്ച നെറ്റുവര്‍ക്ക് കവറേജുള്ള സീം കാര്‍ഡ് നല്‍കി ഇ പോസ് യന്ത്രത്തിന്‍റെ പ്രശ്നം പരിഹരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും അടിസ്ഥാന പ്രശ്നം ഇതുവരെ പരിഹരിക്കാനായില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സാധാരണക്കാര്‍ ജോലിയും കൂലിയും ഉപേക്ഷിച്ച് അരിയും അവശ്യ സാധനങ്ങളും വാങ്ങാനെത്തി നീണ്ട സമയത്തെ കാത്തിരിപ്പിനുശേഷം നിരാശരായി മടങ്ങേണ്ടിവരുന്നതിന് അധികൃതരുടെ ഒരു ന്യായീകരണവും പരിഹാരമല്ല. നിലവില്‍ ബയോമെട്രിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വിതരണത്തിന്‍റെ പ്രധാന സെവര്‍ സ്ഥാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന് പുറത്താണ്. അത് കേരളത്തിലേക്ക് സ്ഥാപിച്ച് വിദഗ്ദ്ധ സാങ്കേതിക സഹായം ഉറപ്പുവരുത്താനും ആയാല്‍ ഇൗ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. സെര്‍വര്‍ തകരാറും റേഷന്‍ വിതരണം തടസ്സപ്പെടുന്നതുംഒരു തുടര്‍ക്കഥയായിട്ടും അതിനാവശ്യമായ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാത്തത് പരിഹാസ്യമാണ്. സെര്‍വര്‍ പതിവായി തകരാറിലാവുന്നത് ഗുണഭോക്താക്കളെയും വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കി. സംസ്ഥാനത്ത് 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇൗ മാസത്തെ റേഷന്‍ വിതരണം 29ന് അവസാനിക്കും. അടിക്കടി സെര്‍വര്‍ തകരാറാക്കുന്നത് കാരണം പകുതിയിലേറെപ്പേര്‍ക്കും ഓരോ മാസത്തേയും വിഹിതം പൂര്‍ണ്ണമായും വാങ്ങാന്‍ സാധിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

kerala

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Published

on

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അംഗീകാരമില്ലാത്ത എഐ ടൂളുകളിലേക്ക് കേസ് വിവരങ്ങളോ വ്യക്തി വിവരങ്ങളോ നല്‍കരുത്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അംഗീകൃത എഐ ടൂളുകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Continue Reading

GULF

ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

Published

on

ഷാര്‍ജയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും.

അതേസമയം അതുല്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഭര്‍ത്താവ് സതീഷ് ശങ്കര്‍ വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്‍ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള്‍ അത് ഓര്‍മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.

ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്‍ജയിലെ മോര്‍ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.

 

Continue Reading

kerala

വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റ ആള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

Published

on

കൊച്ചി: വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫര്‍ (52) മരിച്ചു. അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റ ആള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ക്രിസ്റ്റഫര്‍ (ക്രിസ്റ്റി), ഭാര്യ മേരി (46) എന്നിവര്‍ക്കുനേരെയാണ് അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയത്. പിന്നാലെ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്ല്യംസ് മാലിന്യം എറിയുന്നത് തര്‍ക്കത്തിലേക്ക് വഴിവെക്കുകയായിരുന്നു. പിന്നാലെ ക്രിസ്റ്റഫര്‍ ക്യാമറ സ്ഥാപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇത് വില്ല്യംസിന് പ്രകോപിതനാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങി വരികയായിരുന്ന ക്രിസ്റ്റഫറിനേയും മേരിയേയും വില്യംസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

 

 

Continue Reading

Trending