Connect with us

News

ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ അക്രമം; രക്ഷാകവചമൊരുക്കി മുസ്‌ലിങ്ങള്‍

നൈസിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് എലിയാസിദും സംഘവും സംരക്ഷകരായത്. ഫ്രാന്‍സില്‍ ഇസ്‌ലാമോഫോബിയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ മറ്റുള്ളവര്‍ ഞങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതിലല്ല, മറിച്ച് എല്ലാവരെയും സഹോദരങ്ങളെപ്പോലെ കാണാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് എലിയാസിദ് പറഞ്ഞു

Published

on

പാരീസ്: ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കാന്‍ എത്തിയ അക്രമികളില്‍ നിന്ന് ചര്‍ച്ചിന് രക്ഷാകവചമൊരുക്കി ഒരു കൂട്ടം മുസ്‌ലിം യുവാക്കള്‍. നൈസിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് എലിയാസിദും സംഘവും സംരക്ഷകരായത്. ഫ്രാന്‍സില്‍ ഇസ്‌ലാമോഫോബിയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ മറ്റുള്ളവര്‍ ഞങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നതിലല്ല, മറിച്ച് എല്ലാവരെയും സഹോദരങ്ങളെപ്പോലെ കാണാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് എലിയാസിദ് പറഞ്ഞു.

അതേസമയം, ഇസ്‌ലാംഭീതി നിറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ലോകത്ത് ഉണ്ടായിരിക്കുന്നത്. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തുര്‍ക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിപ്പ് എര്‍ദോഗന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പ് തന്നെ തുര്‍ക്കി അവരുടെ അഭിഭാഷകനെ പാരിസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു.

കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിലുള്ളത്.

ഖത്തറില്‍ പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിരുന്നു്. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദിക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന് അനക്കമില്ല; കോൺഗ്രസ് നിയമനടപടിക്ക്

തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് പുനഃസ്ഥാപിക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

Published

on

നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് പാർട്ടി നിയമവഴി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്. തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് പുനഃസ്ഥാപിക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യാനാണ് കോൺഗ്രസ് പ്രകടനപത്രികയിലുള്ളതെന്ന മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ഇപ്പോൾ കുറഞ്ഞ പ്രതീക്ഷ മാത്രമേയുള്ളൂ -അവർ പറഞ്ഞു.

അതേസമയം, പ്രകടനപത്രിക സംബന്ധിച്ച മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തി. മോദിയുടെ ഭരണകാലയളവിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനത്തിലധികവും ജനസംഖ്യയുടെ ഒരു ശതമാനം പേർക്കാണ് ലഭിച്ചത്.

രാജ്യത്തെ 21 കോടീശ്വരന്മാരുടെ സ്വത്തിന്റെ കണക്കെടുത്താൽ 70 കോടി ഇന്ത്യക്കാരുടേതിന് തുല്യമാണ്. എല്ലാവരെയും ഉൾക്കൊണ്ടുള്ള സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇൻഡ്യ സഖ്യ സർക്കാറിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിനുശേഷമുള്ള നിരാശ മറികടക്കാനാണ് യഥാർഥ പ്രശ്നങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവെച്ച് കള്ളങ്ങളും വിദ്വേഷപ്രചാരണവുമായി മോദി രംഗത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറു വരെ

അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമാണ്.

Published

on

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പു തന്നെ കേരളത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ ‘പരസ്യപ്പോര്’ ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതല്‍ ആറു വരെയാണ്. അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദ പ്രചാരണം മാത്രമാണ്. ഈ സമയം നിയമ വിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ കണ്ടെത്തിയാല്‍ നടപടിയെടുക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പ്പനയ്ക്കും നിരോധനമുണ്ട്.

എല്ലാ വാഹനങ്ങളും പരിശോധിക്കും. പുറത്തു നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടു നടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതു വരെ തുടരും.

 

Continue Reading

News

ആക്രമണം തുടര്‍ന്നാല്‍ ഇസ്രാഈലിനെ പൂര്‍ണമായും തുടച്ച് നീക്കും; മുന്നറിയിപ്പുമായി ഇറാന്‍

സയണിസ്റ്റ് ഭരണകൂടം ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രാഈലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്സി പറഞ്ഞത്.

Published

on

ഇറാനെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രാഈലിനെ പൂര്‍ണമായും തുടച്ച് നീക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. 3 ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച പാകിസ്താനിലെത്തിയതാണ് റെയ്സി. ചൊവ്വാഴ്ച പാകിസ്താനിലെ പഞ്ചാബില്‍ നടന്ന പരിപാടിയില്‍ ടെഹ്റാനും പശ്ചിമ ജറുസലേമും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സയണിസ്റ്റ് ഭരണകൂടം ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രാഈലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്സി പറഞ്ഞത്.

ഫലസ്തീന്‍ പ്രതിരോധത്തെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രാഈലും കടുത്ത മനുഷ്യാവകാശ ലംഘകരാണെന്നും റെയ്സി പറഞ്ഞു. പാകിസ്താനുമായുള്ള ഇറാന്റെ വ്യാപാരം പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്നും റെയ്സി വാഗ്ദാനം നല്‍കി.

സിറിയയിലെ ഡമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 7 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഏപ്രില്‍ 13ന് ഇറാന്‍ ശക്തമായി തിരിച്ചടിക്കുകയും 200ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രാഈലിലേക്ക് തൊടുത്ത് വിടുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ഫഹാനില്‍ ഇസ്രാഈല്‍ പ്രത്യാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇസ്രാഈല്‍ തയ്യാറായിരുന്നില്ല. ഇസ്രാഈല്‍ സൈനിക നടപടിയില്‍ ഇതുവരെ 34,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

 

Continue Reading

Trending