kerala
100 കോടി രൂപ പിഴയില്‍ വെട്ടിലായി കൊച്ചി കോര്പ്പറേഷന്
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള അലംഭാവത്തിനും നിരുത്തരവാദിത്തത്തിനും 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടിയില്‍ വെട്ടിലായി കൊച്ചി കോര്പ്പറേഷന് ഭരണസമിതി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള അലംഭാവത്തിനും നിരുത്തരവാദിത്തത്തിനും 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടിയില്‍ വെട്ടിലായി കൊച്ചി കോര്പ്പറേഷന് ഭരണസമിതി. ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കോര്പ്പറേഷന് മേയര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള കടമ്പകള്‍ വലുതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും കോര്പ്പറേഷന് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിട്ടുണ്ടെന്നും അപ്പീല്‍ പോയിട്ടുണ്ടെന്നും മേയര്‍ കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തില്‍ ന്യായീകരിക്കുമ്പോഴും ഇപ്പോഴത്തെ സാഹചര്യം വളരെ ഗുരുതരമാണെന്നത് പ്രശ്നങ്ങളുടെ സങ്കീര്‍ണത വര്‍ധിപ്പിക്കുകയാണ്.
അപ്പീല്‍ പോകണമെങ്കില്‍ പിഴത്തുകയുടെ 50 ശതമാനം(50 കോടി) കെട്ടിവെക്കണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കോര്പ്പറേഷന് ഈ തുക കെട്ടിവെക്കല് പ്രായോഗികല്ല. ഇതിനുമുമ്പ് രണ്ടുതവണ കൊച്ചി കോര്പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴ ഈടാക്കിയപ്പോള്‍ ഒരു തവണ 50 ശതമാനം തുക കെട്ടിവച്ചതിനുശേഷം മാത്രമാണ് അപ്പീല്‍ പോകാന്‍ കഴിഞ്ഞത്. 2019ല്‍ ബ്രഹ്മപുരത്തെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണല്‍ രണ്ടുകോടി രൂപ കോര്പ്പറേഷന്് പിഴ ചുമത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ കെട്ടിവെച്ച ശേഷമാണ് അപ്പില്‍ പോയതും പിന്നീട് സ്റ്റേ നേടിയതും.
ഹരിത ട്രിബ്യൂണല്‍ സംഘം ബ്രഹ്മപുരം പ്ലാന്റും പരിസരവും സന്ദര്‍ശിച്ചതിനു ശേഷം നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. കടമ്പ്രയാറിലേക്ക് മലിനജലം ഒഴുകാതിരിക്കാനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം എന്നായിരുന്നു അന്ന് ട്രിബ്യൂണല്‍ നല്കിയ പ്രധാന നിര്‍ദ്ദേശം. തീപിടിത്തം ഉണ്ടായാല്‍ അണക്കുന്നതിന് ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നും വിന്‍ട്രോ കമ്പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നും അന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. 2021 ജനുവരിയില്‍ 14.92 കോടി രൂപ കോര്പ്പറേഷന് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇത് ഇടക്കാല ഉത്തരവായതിനാല്‍ പിഴത്തുകയുടെ 50 ശതമാനം കെട്ടിവെക്കാതെ തന്നെ ഹൈക്കോടതിയില്‍ നിന്ന് കോര്പ്പറേഷന് സ്റ്റേ വാങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ട്രിബ്യൂണല്‍ വിധി ഇടക്കാല ഉത്തരവായല്ല പുറപ്പെടുവിച്ചിരിക്കുന്നത്.
ഹൈക്കോടതിയില്‍ പോകുന്നത്
വടികൊടുത്ത് അടിവാങ്ങലാകും
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 100 കോടി പിഴയ്ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ മാര്‍ച്ച് ഒന്നിന് ശേഷം മൂന്നുതവണ ഹൈക്കോടതി കോര്‍പറേഷനെതിരെ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തിയ 13 ദിവസവും കൊച്ചിയിലെ ജനങ്ങള്‍ വിഷവായു ശ്വസിച്ചു വീര്‍പ്പുമുട്ടല്‍ അനുഭവിക്കുകയായിരുന്നെന്ന്് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതില്‍ കോര്പ്പറേഷന് അധികൃതരുടെ അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയും കോടതി എടുത്തു കാണിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അപ്പിലിനായി സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ് കോര്പ്പറേഷന്.
കനിയുമോ സംസ്ഥാന സര്‍ക്കാര്‍
പിഴത്തുക കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടല്‍ മാത്രമാണ് കോര്‍പ്പറേഷനു മുമ്പിലുള്ള ഏക പോംവഴി. അപ്പീല്‍ പോകണമെങ്കില്‍ പകുതി തുക അടക്കാനുള്ള 50 കോടി രൂപയ്ക്കും സര്‍ക്കാരിനെ തന്നെ ആശ്രയിക്കേണ്ടി വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നെട്ടോട്ടമോടുന്ന സംസ്ഥാന സര്‍ക്കാരിന് കൊച്ചി കോര്‍പ്പറേഷനെ സഹായിക്കാന്‍ എത്രമാത്രം കഴിയുമെന്നതും കണ്ടറിയണം. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് പിഴ ഒടുക്കാന്‍ അനുവദിക്കില്ലെന്ന് കോര്‍പ്പറേഷനിലെ പ്രതിപക്ഷവും യു.ഡി.എഫും വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് അവതരണം നടന്നിട്ടില്ലെന്ന പ്രതിസന്ധി കൂടി കോര്പ്പറേഷന് മുന്നിലുണ്ട്. ഈ മാസം 18നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബ്രഹ്മപുരത്തെ തീയും പുകയും കോര്പ്പറേഷന് ഓഫീസ് പരിസരത്തെ സംഘര്‍ഷവും തീയതി മാറ്റിവെക്കുകയായിരുന്നു. പുതിയ ബജറ്റ് അവതരണ തീയതി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ തദ്ദേശസ്ഥാപനങ്ങളും മാര്‍ച്ച് 31നകം ബജറ്റ് അവതരണം പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്.
kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

