Culture
മഅ്ദനി നാട്ടിലേക്ക്; സദാശിവം നിഷേധിച്ച നീതി പ്രശാന്ത് ഭൂഷണ് നേടി
കോഴിക്കോട്: അബ്ദുന്നാസര്‍ മഅ്ദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോവുന്നത് തടയാന്‍ പ്രോസിക്യൂഷന് പ്രധാനമായും ഉന്നയിച്ചത് ചെലവിന്റെ പ്രശനമാണ്. എന്നാല്‍ ആ വാദം തള്ളികൊണ്ട് സുരക്ഷ ചെലവ് മഅ്ദനി തന്നെ വഹിക്കുമെന്ന് പറഞ്ഞ് സുപ്രിം കോടതി കേരളത്തിലേക്ക് പോവാന്‍ അനുമതി നല്‍കിയത്.
എന്നാല്‍ കോടതിയുടെ ഈ തീരുമാനം ശ്രദ്ദേയമാകുന്നത് കേരള ഗവര്‍ണറായിരിക്കുന്ന ജസ്റ്റിസ് പി സദാശിവത്തിന്റെ മുന്നിലേക്ക് മഅ്ദനിയുടെ ജാമ്യാപേക്ഷ എത്തിയപ്പോള്‍ എടുത്ത നിലപാട് കൂടി പരിഗണക്കുമ്പോഴാണ്. ‘ജാമ്യത്തിന്റെ കാര്യവും പറഞ്ഞ് ഇങ്ങോട്ട് വരേണ്ടതില്ലെന്നാണ്’ അന്ന് ജസ്റ്റിസ് സദാശിവം പറഞ്ഞത്്. മഅ്ദനിയുടെ വാദം എന്താണ് പോലും കേള്‍ക്കാന്‍ അന്ന്് സദാശിവം തയ്യാറായിരുന്നില്ല.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ചികിത്സാനുമതി തേടിയ മഅ്ദനിയോട് ആദ്യമായി ജനാധിപത്യപരമായി പെരുമാറിയത് ചെലമേശ്വറുടെ ബെഞ്ചാണ്. നിലവില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടാന്‍ മഅ്ദനിയെ അനുവദിച്ചതും ചെലമേശ്വറുടെ ബെഞ്ചാണ്്. സ്വന്തം ചെലവില്‍ ചികിത്സയെന്ന വ്യവസ്ഥയിലായിരുന്നു അനുമതി. വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കാനും അന്ന് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അനുവദിച്ച സമയ പരിധി സര്‍ക്കാര്‍ ലംഘിച്ച സാഹചര്യത്തില്‍ ചികിത്സക്കായി അനുവദിച്ച ജാമ്യം ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് സ്ഥിരപ്പെടുത്തുകയായിരുന്നു.
അബ്ദുല്‍ നാസര്‍ മഅ്ദനിയോടുള്ള കോടതികളുടെ സമീപനത്തില്‍ മാറ്റം വരുന്നതില്‍ പ്രശാന്ത് ഭൂഷണ് എന്ന അഭിഭാഷകന് വഹിച്ച പങ്കാണ് മറ്റൊരു ശ്രദ്ധേയ കാര്യം. മഅ്ദനിയ്ക്ക് ചികിത്സക്കായി സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രശാന്ത് ഭൂഷണ് മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച് മഅ്ദനിയോട് ദയ കാട്ടാന്‍ ആവശ്യപ്പെട്ടത്. മുന്‍കാലത്ത് മഅ്ദനിയുടെ അഭിഭാഷകരെ അവരുടെ ഭാഗം പറയാന്‍പോലും അനുവദിക്കാത്തിടത്തു നിന്ന് എന്‍ ഐ എ കോടതി നിഷേധിച്ച കേരള സന്ദര്‍ശനാനുമതി നേടിയെടുത്തു എന്നിടത്താണ് പ്രശാന്ത് ഭൂഷണ്‍ന്റെ വിജയം.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് കൊണ്ട് മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി എന്‍ ഐ എ കോടതി നേരത്തെ തള്ളിയിരുന്നു.അര്‍ബുദ ബാധിതയായ മാതാവിനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് അന്ന് കോടതി അനുമതി നല്‍കിയിരുന്നത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മഅ്ദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എസ്.എ ബോബ്ഡെ മദനിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷനോട് ഒരു ചോദ്യമുന്നയിച്ചു. താങ്കളെപ്പോലെ പ്രഗത്ഭനായ ഒരു അഭിഭാഷകന് ഹര്‍ജിക്കാരനായ മഅ്ദനി പണം നല്‍കുന്നില്ലേയെന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. മാധ്യമ പ്രവര്‍ത്തകനായ ബി. ബാലഗോപാലാണ് ഇന്ന് സുപ്രീം കോടതിയില്‍ വാദത്തിനിടെ നടന്ന ആ സംഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘Justice Krishna Iyer wrote a hand written letter to me. Since then I am appearing in this matter’
മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസ്സര്‍ മദനി നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ച ഒരു ചോദ്യത്തിന് പ്രശാന്ത് ഭൂഷണ് നല്കിയ മറുപടി ആണിത്.
അസുഖ ബാധിത ആയ അമ്മയെ കാണാന്‍ കേരളത്തില്‍ ഓഗസ്റ്റ് 1 മുതല്‍ 7 വരെ പോകാന്‍ മദനിക്ക് ബംഗളുരുവിലെ എന്‍ ഐ എ കോടതി അനുമതി നല്‍കിയിരുന്നു. മദനിയുടെ സുരക്ഷാ ചുമതല ഉള്ള കര്‍ണാടക പോലീസിന്റെ ചെലവ് മദനി വഹിക്കണം എന്നും എന്‍ ഐ എ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക പോലീസ് ഒരാഴ്ചത്തെ ചെലവ് ഏതാണ്ട് 6 ലക്ഷം ആണ് ആവശ്യപ്പെടുന്നത് എന്നും, അത് ഒരു വിചാരണ തടവ് കാരന് താങ്ങാവുന്നതിലും അധികം ആണെന്നും പ്രശാന്ത് ഭൂഷണ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സന്ദര്‍ഭത്തില്‍ ആണ് പ്രശാന്ത് ഭൂഷണെ പോലെ പ്രഗത്ഭനായ ഒരു അഭിഭാഷകന് ഹര്ജിക്കാരന് ഫീസ് നല്കുന്നില്ലേ എന്ന് കോടതി ആരാഞ്ഞത്. എന്നാല്‍ മദനിയുടെ കാര്യം വിവരിച്ച് ജസ്റ്റിസ് കൃഷ്ണ അയ്യര്‍ സ്വന്തം കൈപ്പടയില്‍ ഒരു കത്ത് തനിക്ക് എഴുതിയതാണ് എന്നും, അതിന് ശേഷം ആണ് ഈ കേസില്‍ ഹാജര്‍ ആകുന്നത് എന്നും ആയിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ മറുപടി. മദനിക്ക് വേണ്ടി ഹാജര്‍ ആകുന്നതിന്റെ രഹസ്യം പലപ്പോഴും പ്രശാന്ത് ഭൂഷണ് പൊതു വേദികളില്‍ പറഞ്ഞിട്ടുണ്ട് എങ്കിലും, ഇത് ആദ്യമായാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത് എന്ന് തോനുന്നു.
വാദത്തിന് ഇടയില്‍ ജഡ്ജിമാരുടെ ചോദ്യത്തിന് അഭിഭാഷകര്‍ മറുപടി നല്കാന് പ്രയാസ്സപെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.എന്നാല്‍ മദനിയുടെ ഹര്‍ജി വാദിക്കുന്നതിനിടയില്‍ പ്രശാന്ത് ഭൂഷണ് ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം നല്കാന് ഇന്ന് ജഡ്ജിമാര്‍ പ്രയാസപെടുന്നത് കണ്ടു. ഒരു വിചാരണ തടവ് കാരന്റെ സുരക്ഷയ്ക്ക് വരുന്ന ചെലവ് ആരുടെ ഉത്തരവാദിത്വം ആണ് ? തടവ് പുള്ളിയുടെയോ, സര്‍ക്കാരിന്റെയോ ? ഈ ചോദ്യത്തിന് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
”It is a difficult question to answer’.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala12 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

