Connect with us

Culture

വര്‍ഗീയത: ലീഗിനെ വിമര്‍ശിച്ച ബൃന്ദാ കാരാട്ടിന് മറുപടിയുമായി എം.കെ മുനീര്‍

Published

on

കോഴിക്കോട്: മുസ്‌ലിം ലീഗിന് മേല്‍ വര്‍ഗീയത ആരോപിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. യോഗിയില്‍ നിന്ന് ബൃന്ദാ കാരാട്ടിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബൃന്ദ കാരാട്ട് പറയുന്നത് മുസ്ലിം ലീഗ് ഒരു മതേതര പ്രസ്ഥാനമല്ലെന്നാണ്. ആദിത്യ യോഗിയും ഇതു തന്നെയാണ് പറഞ്ഞത്.യോഗിയിൽ നിന്നും ബൃന്ദ കാരാട്ടിലേക്കുള്ള ദൂരം വളരെ കുറവാണെന്നതിന്റെ തെളിവാണ് ഈ പ്രസ്താവന. യോഗിയുടെ ഭാഷയാണ് ഇപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഐക്യ ജനാധിപത്യ മുന്നണി, എസ്ഡിപിഐ പോലുള്ള മതമൗലിക പ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന പ്രചാരണമാണ് ഇപ്പോൾ സി പി എം കേരളത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊടിയേരി ബാലകൃഷ്ണന് വേണ്ടി തലശ്ശേരിയിൽ അരയും തലയും മുറുക്കി പ്രവർത്തിച്ചവരാണ് എസ് ഡി പി ഐ.എൻ ഡി എഫ് മുഖപത്രമായ തേജസ്സിലാണ് അന്ന് കൊടിയേരി ബാലകൃഷ്ണനെ വിജയിപ്പിക്കണമെന്ന് പരസ്യം വന്നത്. എൻ ഡി എഫ് മുഖപത്രത്തിൽ എങ്ങനെയാണ് മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന പരസ്യം വരുന്നത്? ശേഷവും നിരവധി ബാന്ധവങ്ങൾ എസ് ഡി പി ഐയുമായി സി പി എമ്മിനുണ്ടായിട്ടുണ്ട്. ഇന്നും പറപ്പൂരിൽ അവർ ഒരുമിച്ചാണ് ഭരിക്കുന്നത്. എന്നാൽ എസ് ഡി പി ഐ യുടെ വോട്ട് വേണ്ടെന്ന് ധൈര്യസമേതം പറഞ്ഞ പാർട്ടി മുസ്ലിം ലീഗ് മാത്രമാണ്. മുസ്ലിം ലീഗിന്റെ പ്രസിഡന്റായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും നേരത്തെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും ബഷീർ സാഹിബും ഞങ്ങളെല്ലാവരും തന്നെ ആ ഒരു പ്രസ്ഥാനത്തോടെടുത്ത രാഷ്ട്രീയ സമീപനം കേരളം കണ്ടതാണ്.

എന്നാൽ വെൽഫയർ പാർട്ടിയെ കുറിച്ചാണ് പറയുന്നതെങ്കിൽ ഇത്തവണ ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണക്കുക എന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. വികലമായ നയങ്ങളാൽ നയിക്കപ്പെടുന്ന ഒരു സംസ്ഥാന ഭരണകൂടം, അത് പോലെ ഫാഷിസം അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കേന്ദ്ര രാഷ്ട്രീയ പരിതസ്ഥിതിയിൽ അത്തരമൊരു രാഷ്ട്രീയ തീരുമാനമെടുക്കാൻ അവർക്കെന്നല്ല, എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അതവർ നിർവ്വഹിച്ചു.അതല്ലാതെ പിന്തുണയഭ്യർത്ഥിച്ച് യു ഡി എഫ് പിറകെ പോയതോ അല്ലെങ്കിൽ മുന്നണിക്കകത്തേക്ക് വെൽഫയർ പാർട്ടിയെ ഉൾപ്പെടുത്തിയതോ അല്ലല്ലോ. എന്നാൽ കഴിഞ്ഞ കാലങ്ങളിലൊക്കെയും വെൽഫയർ പിന്തുണച്ചത് എൽഡിഎഫിനെയായിരുന്നു.അന്ന് പരസ്യ പിന്തുണ എൽ ഡി എഫിന് നൽകിയപ്പോൾ മാർക്സിസ്റ്റു പാർട്ടിയും അതിന്റെ നേതാക്കളും എന്ത് കൊണ്ട് വെൽഫയറിനെതിരെ സംസാരിച്ചില്ല. അപ്പോൾ എൽ ഡി എഫിനെ പിന്തുണച്ചാൽ എല്ലാവരും മതേതരർ, ഐക്യജനാധിപത്യ മുന്നണിയെ പിന്തുണച്ചാൽ അത് മൗലികവാദവുമാകുന്നു. ഇതിന്റെ പിറകിലെ ലോജിക്ക് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending