Connect with us

More

എംഎസ്എഫ് സമര വിജയം: വെള്ളാപ്പള്ളി കോളജ് വിദ്യാര്‍ത്ഥികള്‍ ജുമുഅ നമസ്‌ക്കരിച്ചു

Published

on

ആലപ്പുഴ: എംഎസ്എഫ് നടത്തിയ സമരത്തിന് വിജയം. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍  കട്ടച്ചറി മസ്ജിദില്‍ ഇന്ന്‌ ജുമുഅ നമസ്‌കരിച്ചു. ആഴ്ചകളായി നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് എട്ട് വര്‍ഷമായി തുടരുന്ന നമസ്‌കാര വിലക്ക് പിന്‍വലിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായത്.

കോളജ് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎസ്എഫ്, യൂത്ത്‌ലീഗ് നേതാക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ജുമുഅ നമസ്‌കാരത്തിനായി കോളജില്‍ നിന്നും പോയത്. കട്ടച്ചിറ ജുമുഅ മസ്ജിദിലാണ് വിദ്യാര്‍ത്ഥികള്‍ ജുമുഅ നമസ്‌കാരിച്ചത്. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. ബിജു, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ബാദുഷ, യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജഹാന്‍, സെക്രട്ടറി അമീന്‍ മനയശ്ശേരി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
കട്ടച്ചിറയിലെ ജുമുഅ നിരോധനത്തിന് എതിരെ എംഎസ്എഫ് സമരം നടത്തി വരികയായിരുന്നു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം നടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ നമസ്‌കരിക്കാന്‍ വിടാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ തൊട്ടടുത്ത വെള്ളിയാഴ്ച കോളജിലെത്തിയ എംഎസ്എഫ് ജില്ലാ ട്രഷറര്‍ അന്‍ഷാദ് ഉള്‍പ്പെടെയുള്ളവരെ പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ധിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്.

തുടര്‍ന്ന് ശക്തമായി സമരവും നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ എംഎസ്എഫ്, യൂത്ത്‌ലീഗ്, മുസ്‌ലിംലീഗ് നേതൃത്വങ്ങള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ നമസ്‌കരിക്കാന്‍ വിടാന്‍ മാനേജ്‌മെന്റ് തയാറായത്. സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഹാജി. എം. ഇസ്മയില്‍ കുഞ്ഞ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എ. എം നസീര്‍, ട്രഷറര്‍ അഡ്വ. എച്ച്. ബഷീര്‍കുട്ടി, സംസ്ഥാന കൗണ്‍സില്‍ അംഗം എം. സൈഫുദ്ദീന്‍കുഞ്ഞ്, കായംകുളം മണ്ഡലം പ്രസിഡന്റ് ജെ. മുഹമ്മദ് കുഞ്ഞ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണത്തിനായി എത്തിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് എന്നും എംഎസ്എഫ് മുന്നില്‍ ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈറും ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാടും പ്രസ്താവിച്ചു. വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് എംഎസ്എഫ് നടത്തിയ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ജുമുഅ നമസ്‌കരിക്കാന്‍ മാനേജ്‌മെന്റ് അനുമതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍. മരിച്ചവരില്‍ 32വയസായ യുവാവും ഉള്‍പ്പെടുന്നു.

കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു.

പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രൻ മരിച്ചത്. പോളിംഗ് ആരംഭിച്ച് രാവിലെ 7.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.

മലപ്പുറത്ത് തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമെരുതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

വൈകീട്ടോടെ വടകരയില്‍ നിന്നും സമാനമായ വാര്‍ത്തവന്നു. വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. വളയം യു.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഏറ്റവും ഒടുവിലായി ഇടുക്കി മറയൂർ ഗവൺമെൻറ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് വന്നത്. കൊച്ചാരം മേലടി സ്വദേശി വള്ളി മോഹൻ (50 ) ആണ് മരിച്ചത്.

Continue Reading

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

Trending