kerala
ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ച് പുതിയ തട്ടിപ്പ്
ഓണ്‍ലൈന്‍ പണമിടപാടിനായി ഉപയോഗിക്കുന്ന ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ചുള്ള തട്ടിപ്പ് വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ പൊലീസ്.
കണ്ണൂര്‍: ഓണ്‍ ലൈന്‍ പണമിടപാട് രൂപമായ ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ച് പണം തട്ടുന്നത് വ്യാപകമാവുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ പതിക്കുന്ന ഫോണ്‍പേ, ജിപേ, പേടിഎം തുടങ്ങിയ പണഇടപാട് ശൃംഖലയുടെ ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ചാണ്
തട്ടിപ്പ് നടത്തുന്നത്. നേരത്തെ വന്‍നഗരങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായിരുന്നു. ഇപ്പോള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചി കാക്കനാട് പടമുകളിലെ മീന്‍ കടകളിലും കോഴിക്കടകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. സംസ്ഥാനത്ത് പലയിടുത്തും ഇത്തരത്തില്‍ തട്ടിപ്പ് നടന്നതായി നേരത്തെ പരായി ഉയര്‍ന്നിരുന്നു. പണം ഇടപാട് നടത്തുന്നതിനായി സ്ഥാപനത്തിനു മുന്നില്‍ പതിക്കുന്ന ക്യുആര്‍ കോഡ് രാത്രിയിലെത്തുന്ന സംഘം മാറ്റി അതേ സ്ഥാനത്ത് പുതിയത് പതിക്കുന്നതാണ് രീതി. ഈ കോഡ് ഉപയോഗിച്ച് ഓണ്‍ലൈനായി പണം അയക്കുമ്പോള്‍ തട്ടിപ്പ് സംഘത്തിനു നേരിട്ട് ലഭിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് കാരണം പലപ്പോഴും പണം അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോ എന്ന് വ്യാപാരികള്‍ പരിശോധിക്കാറില്ല. ഇത്തരം തട്ടിപ്പിന് ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘമാണെന്നാണ് നിഗമനം. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ ഒരേസമയം തട്ടിപ്പ് നടക്കുന്നതിനാല്‍ സംഘത്തിന് വലിയ തുകയും ലഭിക്കുന്നു.ഇത്തരം പുതിയ തട്ടിപ്പ് കരുതിയിരിക്കണമെന്നും പണം അയക്കുന്നതിനുള്ള ക്യൂആര്‍ കോഡ് പൊതു സ്ഥാലത്ത് പതിക്കരുതെന്നുമാണ് സൈബര്‍ പോലീസ് നല്കുന്ന നിര്‍ദേശം. രാത്രിയില്‍ അടയ്ക്കുന്ന പെട്രോള്‍ പമ്പുകളില്‍ ഉള്‍പ്പെടെ അലക്ഷ്യമായാണ് പലയിടത്തും ക്യൂആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് എളുപ്പത്തില്‍ മാറ്റിയൊട്ടിക്കാന്‍ സാധ്യതയേറെയാണ്.
വ്യാപാരികള്‍ കരുതിയിരിക്കുക
കണ്ണൂര്‍: ഓണ്‍ലൈന്‍ പണമിടപാടിനായി ഉപയോഗിക്കുന്ന ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ചുള്ള തട്ടിപ്പ് വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ പൊലീസ്. തട്ടിപ്പ് സംഘത്തിന് മാറ്റിയൊട്ടിക്കാന്‍ കഴിയാത്ത വിധത്തിലായിരിക്കണം സ്ഥാപനത്തിലെ ക്യൂആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. സ്ഥാപനത്തിന്റെ പുറത്തോ മറ്റോ അലക്ഷ്യമായി ഇവ പതിക്കാതിരിക്കുക. ക്യൂആര്‍ കോഡുകള്‍ ഇടയ്ക്കിടക്ക് പരിശോധിക്കുക. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ സാങ്കേതിക സാഹായം തേടണമെന്നും പൊലീസ് അറിയിപ്പില്‍ പറഞ്ഞു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
kerala
കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര് സമയപരിധി നീട്ടി
വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഫോമുകള്‍ തിരികെ നല്കാന് ഡിസംബര്‍ 11 വരെ സമയമുണ്ട്.
കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര് സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഫോമുകള്‍ തിരികെ നല്കാന് ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നും, അന്തിമ പട്ടിക ഫെബ്രുവരി 14 നും പ്രസിദ്ധീകരിക്കും.
നേരത്തെ ഡിസംബര്‍ 4ന് എസ്ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ എസ്ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ധൃതി പിടിച്ച് എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ഉത്തരവിറക്കിയത്.
എസ്ഐആറിനെതിരായ കേരളത്തിന്റെ ഹരജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. എസ്ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala22 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala24 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

