Connect with us

News

താലിബാന്‍ സൈന്യം കാബൂളിന് തൊട്ടടുത്ത്‌

34 അഫ്ഗാന്‍ പ്രവിശ്യകളില്‍ ഭൂരിഭാഗവും താലിബാന്‍ നിയന്ത്രണത്തിലായിട്ടുണ്ട്.

Published

on

കാബൂള്‍: ആഭ്യന്തര സംഘര്‍ഷം തുടരുന്ന അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്റെ കൈവശം എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. താലിബാന്‍ സൈന്യം കാബൂളിന് 50 കിലോമീറ്റര്‍ അടുത്തുവരെ എത്തിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഇതോടെ കാബൂളില്‍ നിന്നുള്ള തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്ന തിരക്കിലാണ് ലോക രാജ്യങ്ങള്‍. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലെ കോണ്‍സുലേറ്റുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ അടച്ചുപൂട്ടുകയും നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കബൂളും താലിബാന്റെ കൈവശമാകുന്നത്. താലിബാന്‍ വിരുദ്ധരുടെ ശക്തികേന്ദ്രമായ മസരി ഷരീഫ് പട്ടണം വളഞ്ഞതായാണ് വിവരം. ഇവിടെ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, സ്‌പെയിന്‍, ഡന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് തിടുക്കപ്പെട്ട് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത്. പ്രത്യേക വിമാനങ്ങള്‍ അയച്ചാണ് ഒഴിപ്പിക്കല്‍. ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ വേഗത്തിലാക്കാനും വിമാനത്താവളത്തിന് സുരക്ഷ ഒരുക്കാനും 3,000 അമേരിക്കന്‍ സൈനികര്‍ കാബൂളില്‍ എത്തിയിട്ടുണ്ട്. ജര്‍മ്മനിയും സൈന്യത്തെയാണ് ഒഴിപ്പിക്കല്‍ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക ജര്‍മ്മന്‍ സൈനിക സംഘം കാബൂളില്‍ എത്തിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികളും ജീവനക്കാരും മറ്റുള്ളവരും അടക്കം നൂറോളം ജര്‍മ്മന്‍ പൗരന്മാരാണ് കാബൂളിലുള്ളതെന്നാണ് വിവരം.

34 അഫ്ഗാന്‍ പ്രവിശ്യകളില്‍ ഭൂരിഭാഗവും താലിബാന്‍ നിയന്ത്രണത്തിലായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കാണ്ഡഹാറും കഴിഞ്ഞ ദിവസം താലിബാന്‍ കൈവശപ്പെടുത്തിയിരുന്നു.ഇതിനിടെ കീഴടങ്ങാനില്ലെന്നും അഫ്ഗാന്‍ സുരക്ഷാ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി പറഞ്ഞു.

ഇതിനിടെ കാബൂള്‍ കേന്ദ്രീകരിച്ച് അഫ്ഗാന്‍ ഭരണകൂടം താലിബാനുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ പ്രതികരിച്ചു. അഷ്‌റഫ് ഗനി എത്രയും വേഗം സ്ഥാനമൊഴിയണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം കാബൂളും താലിബാന്റെ നിയന്ത്രണത്തിലാകുമെന്നാണ് സൂചന. അതേസമയം അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. ആഭ്യന്തര സംഘര്‍ഷത്തില്‍ ആയിരങ്ങളാണ് അഭയാര്‍ത്ഥികളായത്. പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള പലായനം തുടരുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

Published

on

യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.

Published

on

പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.

വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

Published

on

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

Continue Reading

Trending