News
ഖത്തര്‍ ലോകകപ്പ്; ഇതിഹാസങ്ങള്‍ അവസാനിപ്പിക്കും
ഖത്തര്‍ വേദിയാന്‍ പോവുന്നത് രണ്ട് ഇതിഹാസങ്ങളുടെ വിരമിക്കലിനായിരിക്കും. കാല്‍പ്പന്ത് ലോകത്തെ വിസ്മയങ്ങളായ ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോള്‍ വിടുമെന്ന് ഇരുവരുമായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ദോഹ: ഖത്തര്‍ വേദിയാന്‍ പോവുന്നത് രണ്ട് ഇതിഹാസങ്ങളുടെ വിരമിക്കലിനായിരിക്കും. കാല്‍പ്പന്ത് ലോകത്തെ വിസ്മയങ്ങളായ ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോള്‍ വിടുമെന്ന് ഇരുവരുമായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
35 കാരനായ മെസി ഇത് സംബന്ധിച്ച് സൂചന നല്കി കഴിഞ്ഞു. രണ്ടാഴ്ച്ച മുമ്പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് സ്വന്തം രാജ്യത്ത് അര്‍ജന്റീനയുടെ ജഴ്സിയില്‍ താന്‍ കളിച്ച അവസാന മല്‍സരമായിരിക്കും ഇതെന്നാണ്. നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീനിയന്‍ സംഘത്തിന് ഇനി നാട്ടില്‍ മല്‍സരങ്ങളില്ല. ക്ലബ് സീസണിന് ശേഷം മെസി ദേശീയ ടീമിനൊപ്പം ചേരുമെങ്കിലും അവരുടെ സന്നാഹ-സൗഹൃദ മല്‍സരങ്ങളെല്ലാം പുറത്താണ്. ഖത്തര്‍ ലോകകപ്പിന് ശേഷം തനിക്ക് വ്യക്തിപരമായ പല തീരുമാനങ്ങളും എടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനകം നാല് ലോകകപ്പുകള്‍ കളിച്ച മെസിക്ക് ഇത് വരെ വലിയ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. ഖത്തറില്‍ അദ്ദേഹം ആ നേട്ടം കൈവരിക്കുമെന്നാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ഫാന്‍സ് ആഗ്രഹിക്കുന്നത്. ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയാല്‍ മെസി വിരമിക്കുമെന്നുറപ്പാണ്. 2016 ല്‍ കോപ്പയിലെ പരാജയത്തെ തുടര്‍ന്ന് ഒരു വേള അദ്ദേഹം രാജ്യാന്തര റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. പിന്നെ ആരാധകരുടെ നിര്‍ബന്ധത്തില്‍ പിന്‍വലിക്കുകയായിരുന്നു.
റൊണാള്‍ഡോക്കും ഇത് അഞ്ചാം ലോകകപ്പാണ്. രാജ്യത്തിന് യൂറോപ്യന്‍ കിരീടും നാഷന്‍സ് ലീഗ് കിരീടവും സമ്മാനിച്ച മെഗാ താരത്തിന്റെ വലിയ സ്വപ്നം ലോകകപ്പാണ്. 37 ല്‍ നില്ക്കുന്ന സി.ആറിന് ഇനി ഒരു ലോകകപ്പില്ല. അദ്ദേഹത്തിന്റെ ദേശീയ കോച്ച് സാന്‍ഡോസിനും ഇത് അവസാന ലോകകപ്പാണ്. ഇത് വരെ പോര്‍ച്ചുഗല്‍ സി.ആറിനെ മാത്രം ആശ്രയിച്ച ടീമാണെങ്കില്‍ നിലവിലെ സംഘത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ വേറെയുമുണ്ട്. ഖത്തറില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പട്ടികയില്‍ പോര്‍ച്ചുഗലുമുണ്ട്.
india
ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്. ഷണ്മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala21 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala23 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

