Connect with us

india

നിശ്ശബ്ദനായി മറഡോണക്കൊപ്പമായിരുന്നുവെന്ന് ഹാവിയേര്‍ മാലുഫ്

കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.

Published

on

അശ്റഫ് തൂണേരി

വെള്ളയും ഇളംനീലയും കലര്‍ന്ന പത്താം നമ്പര്‍ ഫുള്‍കൈ ജഴ്സി കൈയ്യില്‍ പിടിക്കുമ്പോഴെല്ലാം കണ്ണുനിറയും ഒരാള്‍ക്ക്. തന്റെ ഇഷ്ടനായകന്റെ ഓര്‍മ്മയാണ് തന്നോടൊപ്പമുള്ളതെന്ന സായൂജ്യമുള്ളപ്പോഴും ആ വേര്‍പാട് മായുന്നില്ല. ഫുട്ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ വിടപറഞ്ഞിട്ട് വര്‍ഷം രണ്ടായിട്ടും ദു:ഖ ഭാരവും പേറി ഒരാള്‍ ഖത്തറിലുണ്ട്. ഹാവിയര്‍ മാലുഫ് എന്ന അര്‍ജന്റീനിയന്‍ സ്വദേശി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.

ഇന്നലെ ഏതാനും നിമിഷം മറഡോണയുടെ ജഴ്സി ധരിച്ച് നിശബ്ദമായ പ്രാര്‍ത്ഥനകളോടെ മറഡോണക്കൊപ്പമുണ്ടായെന്ന് മാലൂഫ് പറഞ്ഞു. നമുക്കെല്ലാവര്‍ക്കും മറഡോണയുടെ കഥ അറിയാം. കളിക്കളത്തിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മറക്കാനാകില്ലെന്നും 56കാരനായ അദ്ദേഹം വ്യക്തമാക്കി. തന്റെ ശേഖരത്തിലുള്ള മറഡോണ ഓര്‍മ്മച്ചിത്രങ്ങളും അപൂര്‍വ്വ ശേഖരങ്ങളും ലോക ആരാധകര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു ഇപ്പോള്‍. ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ എയര്‍വെയിസിന്റെ വി.ഐ.പി ലോഞ്ചില്‍ സജ്ജീകരിച്ച ഖത്തര്‍ ഹൗസിലാണ് ശേഖരങ്ങള്‍ കൈമാറിയിട്ടുള്ളതെന്ന് ഹാവിയര്‍ മാലുഫ് ‘ചന്ദ്രിക’യോട് പറഞ്ഞു. 1980ലോകകപ്പില്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മറഡോണ ധരിച്ചതാണ് പത്താം നമ്പര്‍ ജഴ്സി. വിവിധ ലോകകപ്പുകളിലെ ഫുട്ബോളുകളും മെസ്സിയുടെ ജഴ്സിയും ചിത്രങ്ങളുമെല്ലാം ഹാവിയറിന്റെ ശേഖരത്തിലുണ്ടെങ്കിലും മറഡോണയാണ് താരം.

ഇപ്പോഴത്തെ പത്താം നമ്പര്‍ ലയണല്‍ മെസ്സിക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും മറഡോണയുടെ പേരിന് തന്നെയാണ് ഇപ്പോഴും നിഗൂഢമായ ശക്തിയെന്നും അദ്ദേഹം പറയുന്നു. 1980ല്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണ് മലൂഫിന്റെ ഫുട്ബോള്‍ ജേഴ്സി ശേഖരത്തിലെ വിലമതിക്കാനാവാത്ത ഇനം. ആദ്യ ലോകകപ്പ് കളിച്ച കാര്‍ലോസ് പ്യൂസെല്ലെ 1931 ല്‍ ധരിച്ച ജഴ്സിയും 1978ല്‍ ഫ്രാന്‍സിനെതിരായ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയുടെ മരിയോ കെംപെസ് ധരിച്ച രക്തം പുരണ്ട ജഴ്സിയുമുണ്ട്.

ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിന് സമീപമുള്ള ഭീമാകാര മറഡോണ ചുവര്‍ചിത്രത്തിലേക്ക് തീര്‍ത്ഥാടനം പോലെയെത്തുന്ന ആയിരക്കണക്കിന് ആരാധകര്‍ പ്രാര്‍ത്ഥനയോടെ പറയുന്നു; അര്‍ജന്റീന ഈ ലോകകപ്പില്‍ തുടരണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്ന മത്സരം മറഡോണയും കാണുമായിരിക്കുമെന്ന്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

india

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു

ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

Published

on

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.

പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending