Connect with us

kerala

കേരളത്തിലേക്ക് ലഹരികടത്തുന്ന സംഘത്തെ നിയന്ത്രിക്കുന്നത് ശ്രീലങ്കന്‍ മാഫിയ

ലഭിച്ച ഫോണ്‍ കോള്‍ രേഖകളിലാണ് ശ്രീലങ്കന്‍ ബന്ധം വ്യക്തമായത്.

Published

on

കൊച്ചി:മലയാളി യുവതികളെ മറയാക്കി കേരളത്തിലേക്കടക്കം ലഹരികടത്തുന്ന ചെന്നൈ സംഘത്തെ നിയന്ത്രിക്കുന്നത് ശ്രീലങ്കന്‍ ഡ്രഗ് മാഫിയയെന്ന് സൂചന. വിവാദമായ കാക്കനാട് എം.ഡി.എം.എ കേസ് അന്വേഷണത്തിനിടെ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോണ്‍ കോള്‍ രേഖകളിലാണ് ശ്രീലങ്കന്‍ ബന്ധം വ്യക്തമായത്. നിരവധി ശ്രീലങ്കന്‍ കോളുകള്‍ ചെന്നൈ ട്രിപ്ലിക്കനിലെ ഇടനിലക്കാരുടെ ഫോണിലേക്ക് എത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കും ഇത്തരം കാളുകള്‍ വന്നിട്ടുണ്ട്. വിദേശ കോളുകളായതിനാല്‍ സി.ഡി.ആര്‍ പരിശോധനയാണ് വെല്ലുവിളി. തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് ബോട്ട് മാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് തീരസംരക്ഷണസേന പിടികൂടിയിരുന്നു. ലഹരിമരുന്നുകള്‍ പിന്നീട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കണ്ടെത്തല്‍. ട്രിപ്ലിക്കനിലെ സംഘത്തെ കണ്ടെത്താനുള്ള നീക്കമാണ് നടത്തുന്നത്. പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് കൈമാറും. സൈബര്‍ പൊലീസിന്റെ സഹായവും തേടാനാണ് തീരുമാനം.

കേസില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി ദീപേഷിന് പുറമേ, കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് നിരവധിപ്പേര്‍ പണം കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷമാണ് ദീപേഷിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക സഹായം നല്‍കിയവരില്‍ പ്രധാനിയാണ് ഇയാള്‍. 32 ലക്ഷം ലക്ഷം രൂപയാണ് പ്രതികള്‍ക്ക് നല്‍കിയത്. ശ്രീങ്കലയില്‍ നിന്ന് പ്രതികളുടെ ഫോണിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നും ഇതു പരിശോധിച്ച് വരികയാണെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.എം കാസിം പറഞ്ഞു. കാക്കനാട് ലഹരിക്കേസില്‍ 12 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചത്. ഏഴു പേരെ പിടികൂടി രണ്ടു പേരെ വെറുതെവിട്ടത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് വെറുതെ വിട്ട ഒരു യുവതിയെയും, സാമ്പത്തികമായി സഹായിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending