Connect with us

india

തിയറ്ററുകള്‍ തുറന്നുനല്‍കി കര്‍ണാടക; ടിക്കറ്റ് കിട്ടാതായതോടെ കല്ലേറ്

കര്‍ണാടകയില്‍ തിയറ്ററുകള്‍ തുറന്നതോടെ വന്‍ തിരക്ക്. ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് തിയേറ്ററുകള്‍ക്ക് നേരെ കല്ലേറും ഗെയ്റ്റ് തകര്‍ത്ത സംഭവങ്ങളും അരങ്ങേറി

Published

on

ബംഗളൂരു: കര്‍ണാടകയില്‍ തിയറ്ററുകള്‍ തുറന്നതോടെ വന്‍ തിരക്ക്. ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് തിയേറ്ററുകള്‍ക്ക് നേരെ കല്ലേറും ഗെയ്റ്റ് തകര്‍ത്ത സംഭവങ്ങളും അരങ്ങേറി.

തിയറ്ററുകളില്‍ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ ഇന്ന് രാവിലെ മുതല്‍ നീണ്ട ക്യൂവായിരുന്നു. കന്നട താരങ്ങളായ സുദീപ്, ദുനിയ വിജയ് എന്നിവരുടെ ചിത്രങ്ങള്‍ ഇന്ന് റിലീസായിരുന്നു.

അതേസമയം കല്ലേറിന്റെയും അക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നതെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നിശാക്ലബ് തീപിടിത്തം; നാല് പേര്‍ അറസ്റ്റില്‍

അര്‍പോറ ഗ്രാമത്തിലെ ‘ബിര്‍ച്ച് ബൈ റോമിയോ ലെയ്‌നില്‍’ ആരംഭിച്ച നരകയാതന 25 പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Published

on

നോര്‍ത്ത് ഗോവയിലെ ആര്‍പോറയിലെ റസ്റ്റോറന്റ് ക്ലബ്ബിലുണ്ടായ മാരകമായ തീപിടിത്തത്തില്‍ 25 പേരുടെ ജീവന്‍ അപഹരിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഞായറാഴ്ച അറിയിച്ചു. അര്‍പോറ ഗ്രാമത്തിലെ ‘ബിര്‍ച്ച് ബൈ റോമിയോ ലെയ്‌നില്‍’ ആരംഭിച്ച നരകയാതന 25 പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോമിയോ ലെയ്നിന്റെ മറ്റൊരു ക്ലബ്ബ് സീല്‍ ചെയ്തതായി ഗോവ മുഖ്യമന്ത്രി പറഞ്ഞു.
‘നിലവില്‍, നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇതിനകം റോമിയോ ലെയ്നിലെ മറ്റ് ക്ലബ്ബ് സീല്‍ ചെയ്തിട്ടുണ്ട്, സാവന്ത് പറഞ്ഞു.
ഉടമകളായ സൗരവ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗോവ പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) അലോക് കുമാര്‍ പറഞ്ഞു.
അറസ്റ്റിലായവരില്‍ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിംഗ്, ബാര്‍ മാനേജര്‍ രാജ്വീര്‍ സിംഘാനിയ, ഗേറ്റ് മാനേജര്‍ പ്രിയാന്‍ഷു താക്കൂര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഉടമകളായ സൗരവ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഡിജിപി കുമാര്‍ പറഞ്ഞു.
നോര്‍ത്ത് ഗോവയിലെ ആര്‍പോറയിലെ റസ്റ്റോറന്റ് ക്ലബ്ബിലുണ്ടായ മാരകമായ തീപിടിത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഗോവ സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

മരിച്ചവരെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ അധികൃതരും അടങ്ങുന്ന ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സാവന്ത് പറഞ്ഞു.
‘മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ എക്‌സ്-ഗ്രേഷ്യ തുക നല്‍കും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ എസ്ഡിആര്‍എഫ് (സംസ്ഥാന ദുരന്ത നിവാരണ സേന) ഫണ്ട് വഴി അനുവദിക്കും. മരിച്ചവരെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ പൂര്‍ണ്ണ സഹായം നല്‍കും. ഇതിനായി എസ്ഡിഎം, പോലീസ്, ആരോഗ്യ അധികാരികള്‍ എന്നിവരടങ്ങുന്ന ഒരു സമര്‍പ്പിത സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഞാന്‍ ചുമതലപ്പെടുത്തി,’ സാവന്ത് പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റ് (ഡിഎം), പോലീസ്, ഫോറന്‍സിക്, ഫയര്‍, എമര്‍ജന്‍സി സര്‍വീസസ് എന്നിവയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഗോവ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. തീപിടുത്ത സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി സാവന്ത് പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച നടപടിക്രമങ്ങളിലെ പിഴവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

india

ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിച്ചു; തിരികെ ലഭിച്ചത് 610 കോടി

എയര്‍ലൈനിന്റെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് 75 ശതമാനത്തിലെത്തിയതായി സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു

Published

on

ഒരാഴ്ചയോളം രാജ്യവ്യാപകമായി വിമാനം തടസ്സപ്പെട്ടതിന് ശേഷം ഇന്‍ഡിഗോ പ്രവര്‍ത്തനം വേഗത്തിലാക്കി. 610 കോടി രൂപ റീഫണ്ടായി പ്രോസസ്സ് ചെയ്യുകയും 3,000 ലഗേജുകള്‍ ദുരിതബാധിതരായ യാത്രക്കാര്‍ക്ക് തിരികെ നല്‍കുകയും ചെയ്തതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. പ്രതിദിനം 2,300 ഫ്ളൈറ്റുകള്‍ നടത്തുകയും ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനവും നിയന്ത്രിക്കുകയും ചെയ്യുന്ന എയര്‍ലൈന്‍, ശനിയാഴ്ച 1,500-ലധികം ഫ്‌ലൈറ്റുകളും ഞായറാഴ്ച 1,650-ലധികം ഫ്‌ലൈറ്റുകളും ഓടി, അതിന്റെ 138 ലക്ഷ്യസ്ഥാനങ്ങളില്‍ 135 ലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു.

എയര്‍ലൈനിന്റെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് 75 ശതമാനത്തിലെത്തിയതായി സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു, യാത്രക്കാര്‍ അനാവശ്യമായി വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്നത് തടയാന്‍ നേരത്തെ റദ്ദാക്കലുകള്‍ സഹായിച്ചതായി എടുത്തുകാണിച്ചു. പൂര്‍ണ്ണ നെറ്റ്വര്‍ക്ക് സ്ഥിരത കൈവരിക്കുന്നതിനുള്ള തീയതിയായി ഡിസംബര്‍ 10 ന് ഇന്‍ഡിഗോ പദ്ധതിയിടുന്നു.

ഏകദേശം ഒരാഴ്ചയോളം രാജ്യവ്യാപകമായി ഫ്‌ലൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും ശേഷം, ഇന്‍ഡിഗോ ക്രമേണ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നു. സാധാരണയായി പ്രതിദിനം 2,300 ഫ്‌ലൈറ്റുകള്‍ നടത്തുന്ന എയര്‍ലൈന്‍, ശനിയാഴ്ച ഏകദേശം 1,500 ഫ്‌ലൈറ്റുകള്‍ ഓടിക്കുകയും ഞായറാഴ്ച 1,650 ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും 138 ലക്ഷ്യസ്ഥാനങ്ങളില്‍ 135 എണ്ണം വീണ്ടും ബന്ധിപ്പിക്കുകയും ചെയ്തു. ഗുരുഗ്രാമിലെ ഇന്‍ഡിഗോയുടെ ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള ആന്തരിക വീഡിയോ സന്ദേശത്തില്‍ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു, ”പടിപടിയായി ഞങ്ങള്‍ തിരിച്ചെത്തുകയാണ്.”

റദ്ദാക്കിയതോ ഗുരുതരമായി വൈകിയതോ ആയ വിമാനങ്ങള്‍ക്കായി ഇന്‍ഡിഗോ 610 കോടി രൂപ റീഫണ്ട് ചെയ്തതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. റദ്ദാക്കല്‍ മൂലം യാത്രാ സമയക്രമം പുനഃക്രമീകരിക്കുന്നതിന് അധിക ഫീസൊന്നും ഈടാക്കില്ലെന്ന് സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങള്‍ വേഗത്തിലും അസൗകര്യമില്ലാതെയും പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സമര്‍പ്പിത പിന്തുണാ സെല്ലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Continue Reading

india

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യാന്‍ യു.എസില്‍ സംയുക്ത യോഗം

ബോയിങ് അടക്കമുള്ളവര്‍ പങ്കെടുക്കും

Published

on

അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യാന്‍ യു.എസില്‍ അടുത്തയാഴ്ച സംയുക്ത യോഗം ചേരും. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) സംഘത്തിന് പുറമെ, യു.എസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍.ടി.എസ്.ബി), ബോയിങ്ങുമടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

വാഷിങ്ടണിലെ ആസ്ഥാനത്താണ് യോഗം നടക്കുക. യോഗത്തില്‍ അപകടവുമായി ബന്ധപ്പെട്ട് എന്‍.ടി.എസ്.ബി ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് പരിശോധിക്കാനാവും. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്നും ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ വിശകലനം അന്വേഷണസംഘം യോഗത്തില്‍ അവതരിപ്പിച്ചേക്കും.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ, വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്തിരുന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് എഞ്ചിനുകളുടെ പ്രവര്‍ത്തനം നിലച്ചു. 10 സെക്കന്റുകള്‍ക്ക് പിന്നാലെ, സ്വിച്ചുകള്‍ ഓണ്‍ ചെയ്‌തെങ്കിലും വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായിരുന്നുവെന്നും കണ്ടെത്തലുകളുണ്ടായിരുന്നു.

ഇന്ധന സ്വിച്ചുകള്‍ എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും മറ്റേ പൈലറ്റ് അത് നിഷേധിക്കുന്നതുമായ ശബ്ദരേഖ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്ന് വീണ്ടെടുത്തിട്ടുണ്ട്. ഇതടക്കം രേഖകളും ഇതര സാങ്കേതിക വിവരങ്ങളും പരിശോധിച്ചുവരികയാണ്.

Continue Reading

Trending