Connect with us

kerala

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്നത് 50 രാഷ്ട്രീയ കൊലപാതകങ്ങള്‍

ക്രമസമാധാന തകര്‍ച്ച ശരിവെച്ച് ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം

സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ച ശരിവെച്ച് ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 50 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായാണ് കണക്കുകള്‍. 2016 മെയ് 25 മുതല്‍ 2021 ഡിസംബര്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 47 ആയിരുന്നു. അതിന് ശേഷം മൂന്ന് കൊലപാതകങ്ങള്‍ കൂടി നടന്നതോടെ ഇപ്പോഴത് അമ്പതിലേക്ക് എത്തി. രാഷ്ട്രീയകൊലപാതകങ്ങള്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും അത് തുടരുകയാണെന്നത് വിരോധാഭാസം. കിഴക്കമ്പലത്ത് സി.പി.എമ്മുകാര്‍ ട്വന്റി-ട്വന്റി പ്രവര്‍ത്തകനെ തല്ലിക്കൊന്നപ്പോള്‍ നാവടക്കിയ സി.പി.എമ്മുകാര്‍ കണ്ണൂരില്‍ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ആര്‍.എസ്.എസുകാരാണ് കൊലപാതകികളെന്ന് ആരോപിച്ച് സി.പി.എമ്മുകാര്‍ പ്രതിഷേധിക്കുന്നത് സ്വന്തം സര്‍ക്കാറിന് എതിരെയാണെന്ന് അവര്‍ അറിയുന്നില്ല. പിണറായി സര്‍ക്കാറിന് കീഴില്‍ സി.പി.എമ്മുകാര്‍ക്കു പോലും ജീവഭയത്തോടെ ജീവിക്കേണ്ട സ്ഥിതി. അതേസമയം, സി.പി.എമ്മിന്റെ അപ്രമാദിത്വമാണ് പല കൊലയക്കും കാരണമെന്നാണ് മറുഭാഗത്തിന്റെ വാദം.ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതില്‍ പൊലീസിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കാനിടയാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് സംസ്ഥാനത്തിന്റെ പോക്ക്.

മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോഴും ആഭ്യന്തര വകുപ്പാണ് വിമര്‍ശനം കേള്‍ക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2016 മെയ് 25 മുതല്‍ ഇന്നലെ വരെ വിവിധയിടങ്ങളിലായി 22 സി.പി.എം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടെന്ന് കണക്കുകള്‍. ഇതില്‍ 16 കേസുകളിലും കൊലയാളികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. കഴിഞ്ഞ വര്‍ഷം മാത്രം 8 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നാണ് സംസ്ഥാന െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം നടന്നത് ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ്.

കേരളം നമ്പര്‍ വണ്‍ ആണെന്ന പ്രചരണവും പേറിനടക്കുന്നവര്‍ക്ക് ഇതൊന്നും കണ്ണില്‍പ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം. ഏറ്റവുമധികം കൊലപാതകം നടന്ന ജില്ല കണ്ണൂരാണ്. പതിനൊന്ന് കൊലപാതകങ്ങളാണ് കണ്ണൂരില്‍ മാത്രം നടന്നിരിക്കുന്നത്. തൊട്ടുപിന്നില്‍ തൃശൂര്‍ ആണ്. ഇവിടെ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായിരിക്കുന്നത് എട്ട് യുവാക്കളാണ്. ഇക്കാലയളവില്‍ 19 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നാലു പേരും മുസ്‌ലിംലീഗ്,യൂത്ത് ലീഗുകാരായ ആറു പേരും എസ്. ഡി.പി.ഐ രണ്ടും, ഐ. എന്‍.ടി.യു.സി. ഒന്നും , ഐ. എന്‍.എല്‍. ഒന്നും , ട്വന്റി ട്വന്റി ഒന്നും പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending