More
മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നതായി പൊലീസ്; സ്ഥിരം നാടകമെന്ന് കോണ്‍ഗ്രസ്

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് പൂനെ പൊലീസ്. ഭീമ-കൊറേഗാവില്‍ നടന്ന ദളിത് പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് രാജീവ് വധം മോഡലില്‍ മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതിന്റെ രേഖ ലഭിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
എന്നാല്‍, പൊലീസ് വെളിപ്പെടുത്തലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. മോദിയുടെ ജനപിന്തുണ കുറയുമ്പോള്‍ ‘വധശ്രമ’ വാര്‍ത്തകള്‍ പുറത്തുവരുന്നത് ഇതാദ്യമായല്ലെന്നും പൊലീസ് വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷണം നടത്തണമെന്ും സഞ്ജയ് നിരുപം പറഞ്ഞു.
‘ഇത് (വെളിപ്പെടുത്തല്‍) പൂര്‍ണമായും അസത്യമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, ഇത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുതല്‍ പയറ്റുന്ന തന്ത്രമാണ്. മോദിയുടെ ജനപ്രീതി കുറയുമ്പോഴൊക്കെ അദ്ദേഹത്തെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ വാര്‍ത്തകളും പൊങ്ങിവരും. ഇത്തവണ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന കാര്യം അന്വേഷണം നടത്തി കണ്ടുപിടിക്കണം.’ മുംബൈ കോണ്‍ഗ്രസ് പ്രസിഡണ്ടും മുന്‍ എം.പിയുമായ നിരുപം പറഞ്ഞു.
അതേസമയം, മാവോയിസ്റ്റ് പദ്ധതിയെപ്പറ്റിയുള്ള പൊലീസ് വെളിപ്പെടുത്തലില്‍ അഭിപ്രായം പറയാനില്ലെന്നും സുരക്ഷാ സേനയും കോടതിയുമാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
‘രാജ്യത്തിന് സുരക്ഷാസൈനികരും കോടതികളുമുണ്ട്. ഇക്കാര്യം അവരാണ് നോക്കേണ്ടത്. ഇന്ത്യയില്‍ രാഷ്ട്രീയക്കാരുടെ സുരക്ഷ നോക്കുന്നത് സുരക്ഷാസേനയാണ്. മോദിയെ വധിക്കാന്‍ പദ്ധതിയുണ്ടെന്നോ ഇല്ലെന്നോ പറയാനില്ല.’ യെച്ചൂരി പറഞ്ഞു.
മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുഫാസിസം ആദിവാസികള്‍ അടക്കമുള്ളവരുടെ ജീവിതം തകര്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടും 15ഓളം സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയെന്നും ഇത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് പൊലീസ് ‘കണ്ടെടുത്ത’ മാവോയിസ്റ്റ് കത്തില്‍ പറയുന്നത്. മോദി രാജ് അവസാനിപ്പിക്കാന്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതു പോലുള്ള നീക്കങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും മോദിയെ വധിക്കാനുള്ള ഉദ്യമത്തില്‍ പരാജയപ്പെട്ടേക്കാമെന്നും കത്തില്‍ പറയുന്നു.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി