Connect with us

News

ഇക്വഡോര്‍ എംബസിയിലെ കുടുസ്സുമുറിയില്‍നിന്ന് അസാന്‍ജ് യു.എസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Published

on


ന്യൂയോര്‍ക്ക്: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയവെ വിക്കിലീക്‌സ് സ്ഥാപകന്‍ ജുലിയന്‍ അസാന്‍ജ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ലൈംഗിക പീഡന കേസില്‍ സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ജൂലൈയിലാണ് അസാന്‍ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഏഴ് വര്‍ഷത്തോളം എംബസിയില്‍ രഹസ്യജീവിതം നയിച്ച അസാജിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലണ്ടനിലെ നൈറ്റ്‌സ്ബ്രിജിലെ അപാര്‍ട്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന എംബസിയില്‍ ഇരുന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുകയായിരുന്നു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്ത രേഖകള്‍ എംബസിയിലുള്ള അസാന്‍ജിന്റെ വിലാസത്തിലാണ് എത്തിയിരുന്നത്. എംബസിയില്‍ തന്റെതായ ഒരു കമാന്‍ഡ് സെന്റര്‍ അദ്ദേഹം രൂപപ്പെടുത്തി.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് എഫ്.ബി.ഐ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലും ഇതേക്കുറിച്ച് പറയുന്നുണ്ട്. റഷ്യക്കാരായ പലരും അസാജന്‍ിനെ കാണാന്‍ എംബസിയില്‍ എത്തിയിരുന്നു. ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ സംവിധാനങ്ങളോടെയാണ് അദ്ദേഹം എംബസിയില്‍ ഇരുന്നിരുന്നത്. ഹൈസ്പീഡ് ഇന്റര്‍നെറ്റ്, ലോകത്തിന്റെ ഏത് കോണുമായും ബന്ധപ്പെടാന്‍ ശേഷിയുള്ള ഫോണ്‍ സൗകര്യം, എപ്പോല്‍ വേണമെങ്കിലും അതിഥികളെ സ്വീകരിക്കാനുള്ള അധികാരം വിപുലമായ സംവിധാനങ്ങളാണ് അദ്ദേഹം എംബസിയില്‍ ആസ്വദിച്ചിരുന്നത്. എംബസിയിലെ നിരീക്ഷണ ക്യാമറയില്‍നിന്ന് രക്ഷപ്പെടാന്‍ മിക്കപ്പോഴും അതിഥികളെ അസാന്‍ജ് കണ്ടിരുന്നത് വനിതകള്‍ക്കുള്ള ശുചിമുറിയില്‍ വെച്ചായിരുന്നുവെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബസി അധികൃതര്‍ക്ക് പക്ഷെ, ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല.
അസാന്‍ജിനെ നിരീക്ഷിക്കാന്‍ ഇക്വഡോര്‍ മൂന്ന് സുരക്ഷാ ഏജന്‍സികളെ മാറി മാറി നിയോഗിച്ചിരുന്നു. അസാന്‍ജും എംബസി കാവല്‍ക്കാരും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇക്വഡോറിലെ മുന്‍ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സൂക്ഷിച്ചിരുന്ന വ്യക്തിബന്ധം മുതലെടുത്താണ് എംബസിയില്‍ സ്വതന്ത്ര ജീവിതം നയിച്ചതെന്നും സി.എന്‍.എന്‍ പറയുന്നു. റഷ്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന ഒരു ടിവി ചാനലിലൂടെയാണ് 2012ല്‍ എംബസിയില്‍ അഭയം തേടുന്ന വിവരം അസാന്‍ജ് പ്രഖ്യാപിച്ചിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

Published

on

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

Trending