Connect with us

News

ബാബാ രാംദേവിന്റെ ബിസിനസ് പൊളിയുന്നു, പതഞ്ജലി നഷ്ടത്തിലേക്കെന്ന് റിപ്പോർട്ട്

Published

on

ന്യൂഡൽഹി: യോഗഗുരു ബാബാ രാംദേവിന്റെ ബിസിനസ് സംരഭമായ പതഞ്ജലി സാമ്പത്തിക തകർച്ചയിലേക്കെന്ന് റിപ്പോർട്ട്. നരേന്ദ്ര മോദി സർക്കാറിന്റെ പൂർണ ഒത്താശയോടെ ആരംഭിച്ച ഉപഭോക്തൃ ഉൽപ്പന്ന സാമ്രാജ്യത്തിന്റെ ജനപ്രിയത നഷ്ടപ്പെട്ടതായും, കെടുകാര്യസ്ഥതയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും രാംദേവിന് തിരിച്ചടിയാകുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യോഗാഭ്യാസങ്ങളിലൂടെ ഉത്തരേന്ത്യയിൽ പരിചിതമുഖമായി മാറിയ രാംദേവ് തന്റെ സന്തത സഹചാരി ആചാര്യ ബാൽകൃഷ്ണക്കൊപ്പമാണ് പതഞ്ജലിക്ക് തുടക്കമിട്ടത്. സ്വദേശി ഉൽപ്പന്നങ്ങൾ, ആയുർവേദ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വഴി പതഞ്ജലി വിപണിയിലെ മുൻനിരക്കാർക്കു തന്നെ ഭീഷണിയുയർത്തി. നരേന്ദ്ര മോദി സർക്കാർ ആനുകൂല്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നൽകിയതോടെ യോഗഗുരുവിന്റെ സാമ്രാജ്യം തുടക്കത്തിൽ നല്ല കുതിപ്പാണ് കൈവരിച്ചത്.

തന്റെ കമ്പനി രംഗപ്രവേശം ചെയ്തതോടെ രാജ്യത്ത് വിപണിയിലുള്ള ബഹുരാഷ്ട്ര കമ്പനികൾ പൂട്ടിപ്പോകേണ്ടി വരുമെന്ന് രാംദേവ് 2017-ൽ അവകാശവാദം ഉന്നയിച്ചിരുന്നു. 2018 മാർച്ചിൽ പതഞ്ജലിയുടെ വിറ്റുവരവ് 20,000 കോടി രൂപ പിന്നിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2017-18 സാമ്പത്തിക വർഷത്തിൽ 8,100 കോടി രൂപയുടെ വിറ്റുവരവേ പതഞ്‌ലിക്കുണ്ടായുള്ളൂ.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ വളർച്ച വീണ്ടും കുറഞ്ഞു 4,700 കോടിയിലേക്കു വീണു. ബിസിനസ് രംഗത്തെ പരിചയക്കുറവും തെറ്റായ നീക്കങ്ങളും പതഞ്ജലി ഉൽപ്പന്നങ്ങളുടെ നിലവാരം ഇടിഞ്ഞതും ഇതിന് കാരണമായതായി റോയിട്ടേഴ്‌സ് വിലയിരുത്തുന്നു. 2016-ലെ നോട്ടുനിരോധവും പിന്നാലെ വന്ന ജി.എസ്.ടി നടപ്പാക്കലും മറ്റുപല ബിസിനസ് സംരംഭങ്ങളെയും പോലെ പതഞ്ജലിയുടെയും നടുവൊടിച്ചെന്ന് കണക്കുകളിൽ നിന്നു വ്യക്തമാവുന്നു.

രാജ്യമെങ്ങും 3,500 വിതരണക്കാരും 47,000 റീട്ടെയിൽ കൗണ്ടറുകളുമാണ് പതഞ്ജലിക്കുള്ളത്. ഇവയിൽ മിക്കതും നഷ്ടം ഒഴിവാക്കാൻ മറ്റ് ഉൽപ്പന്നങ്ങൾ കൂടി വിറ്റു തുടങ്ങിയിട്ടുണ്ട്. ടി.വി പരസ്യങ്ങളിൽ ചിരിച്ചു പ്രത്യക്ഷപ്പെടുന്ന രാംദേവിന് വിപണിയിൽ തന്റെ ഉൽപ്പന്നത്തെ താങ്ങിനിർത്താൻ കഴിയുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടി്കാട്ടുന്നു.

ഗതാഗത പങ്കാളികളുമായി ദീർഘകാല കരാർ ഉണ്ടാക്കാതിരുന്നത് ഉൽപ്പനങ്ങൾ സമയത്ത് എത്തിക്കുന്നതിൽ വീഴ്ചയുണ്ടാക്കിയതായി പതഞ്ജലിയിലെ മുൻ ജോലിക്കാർ പറയുന്നു. കച്ചവടത്തിന്റെ തൽസ്ഥിതി മനസ്സിലാക്കാൻ പറ്റിയ സോഫ്റ്റ്‌വെയർ ഇല്ലാത്തതും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായി. 2,500-ലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് പതഞ്ജലി വിൽക്കുന്നത്. ഉൽപ്പന്നങ്ങളുടെ എണ്ണം വർധിപ്പിച്ചപ്പോൾ ഗുണമേന്മയിൽ കുറവുണ്ടായി. പതഞ്ജലി ഉൽപ്പന്നങ്ങളിൽ അനുവദനീയമല്ലാത്ത ചേരുവകൾ കണ്ടെത്തിയത് നേപ്പാളിലെ കച്ചവടത്തെ ബാധിച്ചു.

ഉൽപ്പന്നങ്ങളുടെ എണ്ണം വർധിച്ചപ്പോൾ പതഞ്ജലിയുടെ ഫാക്ടറികളിൽ അവ നിർമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതെ വന്നു. ഇതോടെ പുറത്തുനിന്നുള്ളവരെ ആശ്രയിക്കേണ്ടി വന്നു, നിലവിൽ പതഞ്ജലിയുടെ പല ഉൽപ്പന്നങ്ങളും മറ്റുള്ളവർ നിർമിച്ച് പതഞ്ജലിയുടെ പേരിൽ വിൽക്കുന്നവയാണ്. മഹാരാഷ്ട്രയിൽ 2017 ഏപ്രിലിലും ഡെൽഹിയിൽ 2016-ലും സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ച ഫാക്ടറികൾ ഇനിയും സ്ഥാപിതമായിട്ടില്ല.

പ്രതിസന്ധി രൂക്ഷമായതോടെ പരസ്യത്തിനായി ചെലവഴിക്കുന്ന തുകയിലും പതഞ്ജലി കുറുവു വരുത്തി. 2016-ൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ പരസ്യക്കാരായിരുന്ന രാംദേവിന്റെ കമ്പനിക്ക് കഴിഞ്ഞ വർഷത്തിൽ ആദ്യ പത്തിൽ പോലും വന്നില്ല.

അതിനിടെ, ബി.ജെ.പിയുമായി അകന്നതും ബാബ രാംദേവിന് തിരിച്ചടിയാകുന്നു എന്നാണ് സൂചന. നോട്ട് നിരോധനത്തിനും ജി.എസ്.ടി നടപ്പാക്കലിനുമെതിരെ രാംദേവ് സംസാരിച്ചത് ബി.ജെ.പിയിൽ വലിയൊരു വിഭാഗത്തിന്റെ അതൃപ്തിക്കു കാരണമായി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാംദേവ് ബി.ജെ.പിയെ പിന്തുണച്ചിരുന്നുവെങ്കിലും ആർ.എസ്.എസ്സിന്റെ പിന്തുണ തിരിച്ചുപിടിക്കാൻ യോഗഗുരുവിന് കഴിഞ്ഞിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

Published

on

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂര്‍ ബാങ്കിലെ കൊള്ളക്കാരെ മുഴുവന്‍ സംരക്ഷിച്ചത്: വി.ഡി സതീശന്‍

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ  വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നത്. 2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമർശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമർശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നു. അദ്ദേഹം ഭയത്തിലാണ്.

‘‘ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടൻമാർ’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ്.’’ –സതീശൻ‌ പറഞ്ഞു.

ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരിടം നൽകാനാണ് സിപിഎം ശ്രമമെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പരാതികൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ രാഷ്ട്രീയമായോ നിയമപരമായോ നേരിടണം. ഗവർണരെ ആരും തടയാൻ പോയിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് പ്രകാരം കോൺഗ്രസിനു പണം നൽകിയവരെല്ലാം സിപിഎമ്മിനും പണം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടവരും ഏർപ്പെടാത്തവരും അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. കരാറുള്ള കമ്പനികളിലെ ജീവനക്കാർ നൽകിയ മൊഴി അനുസരിച്ച് അവർക്ക് ഒരു സേവനവും നൽകിയിട്ടില്ല എന്നാണ്. ഒരു സേവനവും നൽകാത്തവർ എങ്ങനെയാണ് പണം നൽകുന്നതെന്നും സതീശൻ ചോദിച്ചു.

Continue Reading

Trending