Connect with us

More

ബല്‍റാമിനെതിരെ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം

Published

on

കോഴിക്കോട്: തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാമിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം. ബല്‍റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് സംഘടിത ആക്രമണത്തിലേക്കു നീങ്ങിയത്.

ബല്‍റാമുമായുള്ള വ്യക്തിപരമായ ചാറ്റിങ്ങിനെ ഒരു ഭാഗം മാത്രം എടുത്തുകാണിച്ച്, ബല്‍റാം തന്നെ തെറിവിളിച്ചു എന്ന രീതിയില്‍ അശോകന്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു. ഇടത് അനുകൂല മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ബല്‍റാം വിശദീകരിച്ചതോടെ അശോകന്‍ ചെരുവിലിന്റെ കള്ളക്കളി വെളിച്ചത്തായി. എന്നാല്‍, തുടര്‍ന്നും സി.പി.എം സൈബര്‍ അണികള്‍ ബല്‍റാമിനെതിരെ വ്യക്തിഹത്യ നടത്തുകയാണ്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൊന്നിനോടുള്ള പ്രതികരണമായി അയാളെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കമന്റില്‍ ഒരാള്‍ ബല്‍റാമിനെ ‘നീ’ എന്നും അധിക്ഷേപകരമായ വാക്കുകളും ഉപയോഗിച്ചിരുന്നു. ആ കമന്റ് അശോകന്‍ ചെരുവില്‍ ലൈക്ക് ചെയ്തത് പേഴ്‌സണല്‍ ചാറ്റില്‍ ബല്‍റാം ചോദ്യം ചെയ്തപ്പോഴാണ്‌ അതില്‍ തെറ്റില്ലെന്നും 95 മാര്‍ക്ക് നല്‍കുന്നുവെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞത്.

ഇതേത്തുടര്‍ന്ന് അശോകന്‍, ‘എ പ്ലസ്’ മാര്‍ക്ക് നല്‍കിയ വാചകങ്ങള്‍ ഉപയോഗിച്ച് ബല്‍റാം അദ്ദേഹത്തെ തന്നെ അഭിസംബോധന ചെയ്ത് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്‍, ഈ ഭാഗത്തിന്റെ മാത്രം സ്‌ക്രീന്‍ ഷോട്ടുമായി അശോകന്‍ ചെരുവില്‍, ബല്‍റാം തന്നെ അധിക്ഷേപിച്ചെന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

ഇതിനെക്കുറിച്ച് ബല്‍റാം പിന്നീട് വ്യക്തമാക്കി.

എന്റെ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് ”പുന്നാര മോനേ’, ‘എമ്പോക്കി’ എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്. ‘നീ’ എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്”.

നേരത്തെ, ബല്‍റാമിനെ പ്രശംസിച്ച് അശോകന്‍ ചെരുവില്‍ മംഗളം പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ‘ജനപ്രതിനിധിയുടെ ജാതിയും മതവും’ എന്ന ലേഖനം ശ്രദ്ധയില്‍പെട്ട ബല്‍റാം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എം.എല്‍.എയും യുവ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനുമായ ബല്‍റാമിനെ തരംതാഴ്ത്തുന്നതിനാണ് അശോകന്‍ ചെരുവിലിനെപ്പോലുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിച്ചുവരുന്നത്. അതിന് സി.പി.എം സൈബര്‍ പോരാളികളും പിന്തുണക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡണ്ടാണ് അശോകന്‍ ചെരുവില്‍.

കേരള സാഹിത്യ അക്കാദമി അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അശോകന്‍ ചെരുവില്‍ മലയാളത്തിലെ മുന്‍നിര എഴുത്തുകാരിലൊരാളാണ്. എന്നാല്‍, ഇദ്ദേഹത്തിന്റെ അന്ധമായ സി.പി.എം പക്ഷപാതിത്വവും ന്യായീകരണവും വിമര്‍ശന വിധേയമാകാറുണ്ട്. കഴിഞ്ഞ ദിവസം ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ഗുരുവിനെപ്പറ്റി അശോകന്‍ ചെരുവില്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതിയിരുന്നു. എന്നാല്‍, പിണറായി വിജയനെ മഹത്വവല്‍ക്കരിക്കാനാണ് ലേഖനത്തിന്റെ സിംഹഭാഗവും അദ്ദേഹം ഉപയോഗപ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending