Culture
നോട്ട് മാറ്റം ഗുരുതര വിഷയമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഗുരുതര വിഷയമാണിതെന്ന് പറഞ്ഞ കോടതി, നോട്ട് കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ വിലക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. നിലവിലെ രീതി തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്നും നോട്ടുകള്‍ പ്രിന്റു ചെയ്യാന്‍ കഴിയാത്തതാണോ പ്രതിസന്ധിക്കു കാരണമെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതുകൊണ്ടാണ് അവര്‍ കോടതികളെ സമീപിക്കുന്നത്. അതിനെ വിലക്കാനാവില്ല- ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എ.ആര്‍ ധവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. നോട്ടു മാറ്റാനുള്ള പരിധി 4,000ത്തില്‍നിന്ന് 4500 ആയി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം പരിധി 2000 രൂപയാക്കി വെട്ടിക്കുറക്കുകയായിരുന്നു. കോടതിയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായി എന്തുകൊണ്ടാണ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയോട് കോടതി ചോദിച്ചു.
”ചില നടപടികള്‍ ആവശ്യമാണ്. ജനങ്ങള്‍ പ്രയാസം നേരിടുന്നുണ്ട്. അതുകൊണ്ടാണവര്‍ കോടതികളെ സമീപിക്കുന്നത്. അതില്‍നിന്ന് വിലക്കിയാല്‍ പ്രശ്‌നത്തിന്റെ തീവ്രത എങ്ങനെ മനസ്സിലാകും. ജനങ്ങള്‍ പല കോടതികളെയും സമീപിക്കുന്നതിന്റെ അര്‍ത്ഥം അവര്‍ അത്രയധികം പ്രശ്‌നം നേരിടുന്നുണ്ട് എന്നാണ്”- സുപ്രീംകോടതി പറഞ്ഞു. ”കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ ബാധിച്ചിരിക്കുന്നു. അവര്‍ ഭയത്തിലാണ്. ജനങ്ങള്‍ക്ക് കോടതികളെ സമീപിക്കാനുള്ള അവകാശമുണ്ട്. ജനങ്ങള്‍ക്ക് പ്രയാസമുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് (കേന്ദ്ര സര്‍ക്കാറിന്) എതിരഭിപ്രായമുണ്ടോ”യെന്നും കോടതി ചോദിച്ചു. തര്‍ക്കമില്ലെന്നായിരുന്നു ഇതിന് എ.ജിയുടെ മറുപടി. എന്നാല്‍ ബാങ്കുകളുടെ മുന്നിലെ വരിക്ക് നീളം കുറഞ്ഞു വരുന്നുണ്ട്. ഉച്ചഭക്ഷണത്തിന് പുറത്തു പോകുമ്പോള്‍ ചീഫ് ജസ്റ്റിസിന് അക്കാര്യം നിരീക്ഷിക്കാമെന്നും അഡ്വ. കപില്‍ സിബലിന്റെ എതിര്‍പ്പ് തള്ളി എ.ജി പറഞ്ഞു. സിബലിനെതിരെയും എ.ജി വിമര്‍ശനം ഉന്നയിച്ചു.
”കോടതിയില്‍ നടക്കുന്നത് രാഷ്ട്രീയ നീക്കമാണ്. ഞാന്‍ നിങ്ങളുടെ(സിബലിന്റെ) വാര്‍ത്താ സമ്മേളനം കണ്ടിരുന്നു. നിങ്ങള്‍ കോടതിയില്‍ ഹാജരാകുന്നത് രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയല്ല. അഭിഭാഷകന്‍ ആയാണ്. പരമോന്നത നീതിപീഠത്തെ രാഷ്ട്രീയ വേദിയാക്കി മാറ്റാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്”- മുകുള്‍ റോഹത്ഗി കുറ്റപ്പെടുത്തി.
എന്നാല്‍ എ.ജിയുടെ വാദത്തേ കോടതി ഖണ്ഡിച്ചു. ”ഒടുവില്‍ നിങ്ങള്‍ കോടതിയില്‍ വന്നപ്പോള്‍ പറഞ്ഞത് ജനങ്ങളുടെ പ്രയാസം അകറ്റാന്‍ നടപടി എടുക്കും എന്നാണ്. പിന്നെ എന്തുകൊണ്ടാണ് പരിധി 2000 രൂപയാക്കി കുറച്ചത്. എന്താണ് നങ്ങള്‍ നേരിടുന്ന പ്രയാസം”- കോടതി ചോദിച്ചു. പുതിയ കറന്‍സികള്‍ പ്രിന്റു ചെയ്ത ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബാങ്ക് ശാഖകളിലേക്ക് എത്തിക്കുന്നതും എ.ടി.എമ്മുകളുടെ പുനഃക്രമീകരണവുമാണ് പ്രതിസന്ധിയെന്നായിരുന്നു എ.ജിയുടെ മറുപടി. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി കൃഷി ആവശ്യത്തിന് 50,000 രൂപ വരെയും വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെയും പിന്‍വലിക്കുന്നതിന് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പെട്രോള്‍ പമ്പുകളില്‍നിന്ന് കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഒരാള്‍ക്ക് രണ്ടായിരം രൂപ വരെ പിന്‍വലിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എജി വിശദീകരിച്ചു.
എന്നാല്‍ എ.ജിയുടെ വാദം കപില്‍ സിബല്‍ നിഷേധിച്ചു. കറന്‍സി കുറവാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു. 23 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സികള്‍ പ്രിന്റു ചെയ്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ. അതിനുള്ള ശേഷി രാജ്യത്തെ കറന്‍സി പ്രിന്റിങ് പ്രസുകള്‍ക്ക് ഇല്ല. 14,000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് നോട്ടുമാറ്റല്‍ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് അറിയില്ല. ബാങ്കുകള്‍ ഉപഭോക്താക്കളുടെ പണത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. നിയമപരമായ പണം പിന്‍വലിക്കുന്നതില്‍നിന്ന് ബാങ്കുകള്‍ക്ക് എങ്ങനെ നിക്ഷേപകനെ തടയാനാകും. പ്രതിസന്ധി നമ്മള്‍ കണക്കുകൂട്ടുന്നതിനേക്കാള്‍ ഗുരുതരമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളിലും നക്‌സല്‍ സ്വാധീന പ്രദേശങ്ങളിലും കഴിയുന്ന ജനങ്ങളുടെ പ്രയാസം സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. 20 കിലോമീറ്റര്‍ വരെ കാല്‍നടയായി വേണം അവര്‍ക്ക് എ.ടി.എമ്മിലെത്താ നെന്നും സിബല്‍ വാദിച്ചു.
നോട്ടു മാറ്റല്‍ വിഷയത്തില്‍ വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന് പ്രത്യേക ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു. ഇതേതുടര്‍ന്ന് ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി