Connect with us

Video Stories

പ്രതിസന്ധി ഒഴിഞ്ഞില്ല: വായ്പ തിരിച്ചടക്കാന്‍ രണ്ടുമാസം

Published

on

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ തീരുമാനത്തെതുടര്‍ന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഒരു കോടി രൂപയോ അതിനു താഴെയോ ഉള്ള വായ്പകള്‍ തിരിച്ചടക്കാന്‍ റിസര്‍വ് ബാങ്ക് 60 ദിവസത്തെ സാവകാശം അനുവദിച്ചു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, എന്‍.ബി.എഫ്.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെടുത്ത ഭവന, വാഹന, കാര്‍ഷിക വായ്പകള്‍, മറ്റ് വായ്പകള്‍ എന്നിവക്ക് ഇളവ് ലഭിക്കും. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ തിരിച്ചടവ് കാലാവധി എത്തുന്ന വായ്പകള്‍ക്കായിരിക്കും ഇളവ് ബാധകമാവുകയെന്നും ആര്‍.ബി.ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നോട്ട് പിന്‍വലില്‍ നടപടിയെതുടര്‍ന്ന് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് നീക്കം. നിലവില്‍ ആഴ്ചയില്‍ പരമാവധി 24,000 രൂപ വരെ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാന്‍ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ കാലാവധി എത്തിയാലും ആളുകള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങളാലാണ് ഉപഭോക്താക്കള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതെങ്കിലും പലിശ, പിഴപ്പലിശ എന്നിവയുടെ കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്കുകള്‍. മാത്രമല്ല, വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതോടെ ലോണ്‍ സബ്‌സ്റ്റാന്റേര്‍ഡ് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇത് ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് ഈ ബാങ്കില്‍നിന്നോ മറ്റേതെങ്കിലും ബാങ്കില്‍നിന്നോ വായ്പ ലഭിക്കുന്നതിന് തടസ്സമായി മാറുകയും ചെയ്യും. ഈ സാഹചര്യം കണക്കിലെടുത്താണ് ആര്‍.ബി.ഐ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

ടേം ലോണുകള്‍, ബിസിനസ്, വ്യക്തിഗത ലോണുകള്‍, ഒരൂ കോടി രൂപക്കു താഴെയുള്ള മറ്റ് വായ്പകള്‍ എന്നിവക്കെല്ലാം ഇളവുകള്‍ ബാധകമയിരിക്കും. ഗഡുക്കളായി തിരിച്ചടക്കുന്ന വായ്പകള്‍ക്കും ഇളവ് ബാധകമാകും. ഇതുപ്രകാരം നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും വരുന്ന ഗഡുക്കള്‍ അടക്കുന്നതിന് 60 ദിവസം വരെ സാവകാശം ലഭിക്കും.

അതേസമയം ഇത് താല്‍ക്കാലിക ഇളവ് മാത്രമാണെന്നും ലോണ്‍ റീസ്ട്രക്ചറിങ് അല്ലെന്നും ആര്‍.ബി.ഐ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഇളവ് കാലാവധി തീരുന്നതിന് മുമ്പ് ലോണ്‍ തിരിച്ചടക്കേണ്ടി വരും. അതുവരെയുള്ള പലിശയും നല്‍കേണ്ടി വരും. അതേസമയം പിഴപ്പലിശയോ മറ്റ് ഫൈനുകളോ ഉണ്ടാവില്ല. ഗഡുക്കളായി തിരിച്ചടക്കുന്ന വായ്പകളുടെ കാര്യത്തില്‍ നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയിലുള്ള ഗഡുക്കള്‍ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ സാവകാശം ലഭിക്കും. അതേസമയം ഇളവ് കാലാവധി തീര്‍ന്നതിനു ശേഷമുള്ള ഗഡുക്കള്‍ നിശ്ചിത സമയത്തുതന്നെ തിരിച്ചടക്കേണ്ടി വരും.

ആര്‍.ബി.ഐ നടപടി സ്വാഗതാര്‍ഹമാണെന്നും വായ്പാ കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് പ്രഖ്യാപനമെന്നും ഡി.എച്ച്.എഫ്.എല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹര്‍ഷില്‍ മേത്ത പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending