Connect with us

Culture

സൂറത്തില്‍ ധനകാര്യ സ്ഥാപന ഉടമയ്ക്ക് 400 കോടിയുടെ അനധികൃത സമ്പാദ്യം

Published

on

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ധനകാര്യ സ്ഥാപന ഉടമ കിശോര്‍ ബാജിയ വാലയില്‍ നിന്നും 400 കോടിയുടെ അനധികൃത സമ്പാദ്യം പിടികൂടി. സ്വര്‍ണവും, പണവും ഭൂമിയും ഉള്‍പ്പെടെയുള്ള അനധികൃത സമ്പാദ്യമാണ് പിടികൂടിയത്. രാജ്യവ്യാപകമായി കള്ളപ്പണ വേട്ട തുടരുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്നും വീണ്ടും അനധികൃത നിക്ഷേപം കണ്ടെടുത്തത്. നേരത്തെ 13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തി ബിസിനസുകാരന്‍ മഹേഷ് ഷായെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ബാജിയാ വാലയില്‍ നിന്നും വെള്ളിയാഴ്ച 150 കോടി രൂപയുടെ കറന്‍സികള്‍ ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു.

തേയില വ്യാപാരിയില്‍ നിന്നും ധനകാര്യ സ്ഥാപന ഉടമയായ ബാജിയ വാലയില്‍ നിന്നും വ്യാഴാഴ്ച 250 കോടിയുടെ സമ്പാദ്യവും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ രണ്ടു ദിവസമായി തുടരുന്ന പരിശോധനയില്‍ ഇയാളില്‍ നിന്നും കണ്ടെടുത്തത് 400 കോടിയുടെ അനധികൃത സമ്പാദ്യമാണ്. ആദായ നികുതി വകുപ്പിന് ബാജിയ വാലയുടെ കുടുംബം നല്‍കിയ വിവരം അനുസരിച്ച് ഇവരുടെ വാര്‍ഷിക വരുമാനം 1.5 കോടി രൂപ മാത്രമാണ്. എന്നാല്‍ ഇവരുടെ മാസ വരുമാനം 7.5 കോടിയുമാണ്. ഇതില്‍ 4.5 കോടി രൂപ ധനകാര്യ സ്ഥാപനത്തില്‍ പണം കടം കൊടുത്ത വകയില്‍ കിട്ടുന്ന പലിശ മാത്രമാണ്. മൂന്ന് കോടി രൂപ വിവിധ പ്രോപര്‍ട്ടികള്‍ വാടകയ്ക്കു നല്‍കിയ വകയില്‍ മാസം ലഭിക്കുന്ന വാടകയും.

റെയ്ഡിനെ തുടര്‍ന്ന് ബാജിയ വാലയുടെ എട്ട് ബാങ്ക് ലോക്കറുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം ശൂന്യമാണ്. അഞ്ചെണ്ണത്തില്‍ അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണം, വെള്ളി എന്നിവ ഉള്‍പ്പെടെ 1.33 കോടിയുടെ വസ്തുവകകളും കണ്ടെത്തിയിട്ടുണ്ട്. കിശോര്‍, മക്കളായ ജിഗ്നേഷ്, വിലാസ് എന്നിവര്‍ സൂറത്തിലെ 13 ബില്‍ഡേഴ്‌സിന് പണം നല്‍കിയിരുന്നതായി ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനു പിന്നാലെ 1.5 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിലൂടെയാണ് ആദായ നികുതി വകുപ്പ് ബാജിയ വാലയെ കുറിച്ച് അന്വേഷണം ആ്‌രംഭിച്ചത്. ബി.ജെ.പി നേതാവും സംസ്ഥാന കൃഷി മന്ത്രിയായ പുരുഷോത്തം രൂപാലയും ഒത്തുള്ള ചിത്രങ്ങള്‍ ഇയാളുടെ ഓഫീസില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ സ്വകാര്യ, ദേശസാല്‍കൃത, സഹകരണ ബാങ്കുകളിലേതുള്‍പ്പെടെ 29 ബാങ്ക് അക്കൗണ്ടുകള്‍ ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ബാജിയ വാലയ്ക്ക് പലരുടെ പേരിലും ബിനാമി നിക്ഷേപമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

ഭാര്യയുടെയും മക്കളുടേയും ബാജിയ വാലയുടേതുമടക്കം 16 ലോക്കറുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 1.08 കോടിയുടെ പുതിയ 2000 ത്തിന്റെ നോട്ടുകളും 23 ലക്ഷം രൂപയുടെ അസാധുവാക്കിയ 500,1000 രൂപ നോട്ടുകളും, അഞ്ചു ലക്ഷം രുപയുടെ 5, 10, 20 രൂപ നോട്ടുകളും 2.5 കോടിയുടെ സ്വര്‍ണ, വജ്രാഭരണങ്ങളും, 75 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. മതത്തെ കൂട്ടു പിടിച്ചും ഇയാള്‍ കള്ളപ്പണം വെളുപ്പിച്ചതായും സൂചനയുണ്ട്. ഉദാനയില്‍ ബാജിയവാല ക്ഷേത്രം പണികഴിപ്പിക്കുകയും ഇതിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കള്ളപ്പണം സാമൂഹ്യ ക്ഷേമത്തിനെന്ന പേരില്‍ വെളുപ്പിക്കാനാണെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ മാത്രം മൂന്നു കോടി രൂപ വരും. ബാജിയ വാലയില്‍ നിന്നും 400 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനു പിന്നാലെ ക്ഷേത്ര ട്രസ്റ്റിനെ കുറിച്ചും ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending