Connect with us

Video Stories

പ്രതിസന്ധി ഒഴിഞ്ഞില്ല: വായ്പ തിരിച്ചടക്കാന്‍ രണ്ടുമാസം

Published

on

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ തീരുമാനത്തെതുടര്‍ന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഒരു കോടി രൂപയോ അതിനു താഴെയോ ഉള്ള വായ്പകള്‍ തിരിച്ചടക്കാന്‍ റിസര്‍വ് ബാങ്ക് 60 ദിവസത്തെ സാവകാശം അനുവദിച്ചു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, എന്‍.ബി.എഫ്.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെടുത്ത ഭവന, വാഹന, കാര്‍ഷിക വായ്പകള്‍, മറ്റ് വായ്പകള്‍ എന്നിവക്ക് ഇളവ് ലഭിക്കും. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ തിരിച്ചടവ് കാലാവധി എത്തുന്ന വായ്പകള്‍ക്കായിരിക്കും ഇളവ് ബാധകമാവുകയെന്നും ആര്‍.ബി.ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നോട്ട് പിന്‍വലില്‍ നടപടിയെതുടര്‍ന്ന് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് നീക്കം. നിലവില്‍ ആഴ്ചയില്‍ പരമാവധി 24,000 രൂപ വരെ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാന്‍ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ കാലാവധി എത്തിയാലും ആളുകള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങളാലാണ് ഉപഭോക്താക്കള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതെങ്കിലും പലിശ, പിഴപ്പലിശ എന്നിവയുടെ കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്കുകള്‍. മാത്രമല്ല, വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതോടെ ലോണ്‍ സബ്‌സ്റ്റാന്റേര്‍ഡ് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇത് ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് ഈ ബാങ്കില്‍നിന്നോ മറ്റേതെങ്കിലും ബാങ്കില്‍നിന്നോ വായ്പ ലഭിക്കുന്നതിന് തടസ്സമായി മാറുകയും ചെയ്യും. ഈ സാഹചര്യം കണക്കിലെടുത്താണ് ആര്‍.ബി.ഐ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

ടേം ലോണുകള്‍, ബിസിനസ്, വ്യക്തിഗത ലോണുകള്‍, ഒരൂ കോടി രൂപക്കു താഴെയുള്ള മറ്റ് വായ്പകള്‍ എന്നിവക്കെല്ലാം ഇളവുകള്‍ ബാധകമയിരിക്കും. ഗഡുക്കളായി തിരിച്ചടക്കുന്ന വായ്പകള്‍ക്കും ഇളവ് ബാധകമാകും. ഇതുപ്രകാരം നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും വരുന്ന ഗഡുക്കള്‍ അടക്കുന്നതിന് 60 ദിവസം വരെ സാവകാശം ലഭിക്കും.

അതേസമയം ഇത് താല്‍ക്കാലിക ഇളവ് മാത്രമാണെന്നും ലോണ്‍ റീസ്ട്രക്ചറിങ് അല്ലെന്നും ആര്‍.ബി.ഐ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഇളവ് കാലാവധി തീരുന്നതിന് മുമ്പ് ലോണ്‍ തിരിച്ചടക്കേണ്ടി വരും. അതുവരെയുള്ള പലിശയും നല്‍കേണ്ടി വരും. അതേസമയം പിഴപ്പലിശയോ മറ്റ് ഫൈനുകളോ ഉണ്ടാവില്ല. ഗഡുക്കളായി തിരിച്ചടക്കുന്ന വായ്പകളുടെ കാര്യത്തില്‍ നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയിലുള്ള ഗഡുക്കള്‍ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ സാവകാശം ലഭിക്കും. അതേസമയം ഇളവ് കാലാവധി തീര്‍ന്നതിനു ശേഷമുള്ള ഗഡുക്കള്‍ നിശ്ചിത സമയത്തുതന്നെ തിരിച്ചടക്കേണ്ടി വരും.

ആര്‍.ബി.ഐ നടപടി സ്വാഗതാര്‍ഹമാണെന്നും വായ്പാ കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് പ്രഖ്യാപനമെന്നും ഡി.എച്ച്.എഫ്.എല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹര്‍ഷില്‍ മേത്ത പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending