Connect with us

kerala

ആര്‍.എസ്.എസ് ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്തവരാണ് മുസ്‌ലിം ലീഗ്: നജീബ് കാന്തപുരം

ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Published

on

ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്ത സംഘടനയാണ് മുസ്‌ലിം ലീഗ് എന്ന് മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം. എല്ലാ വര്‍ഗ്ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നത് ഒരേ രീതിയിലാണ്. എല്ലാവരും പ്രചരിപ്പിക്കുന്നത് വിദ്വേഷമാണ്. അവരുടെ ഇന്ധനം വെറുപ്പുമാണെന്നും ഭയത്തില്‍ നിന്നുള്ള മോചനമല്ല ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും നജീബ് കാന്തപുരം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്‍.എസ്.എസ് ഹിന്ദുക്കളെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുസ്ലിംകളേയും ക്രിസ്ത്യാനികള്‍ക്കിടയിലെ വര്‍ഗ്ഗീയ വാദികള്‍ അവരുടെ സമുദായക്കാരെയും ഭയപ്പെടുത്തുകയാണ്. എതിരാളി ഏത് നിമിഷവും ചാടി വീഴുമെന്നും അതിനു മുമ്പ് അവരെ ‘പ്രതിരോധിക്കുക’ യാണ് നമ്മള്‍ ചെയ്യുന്നത് എന്നുമാണ് ഇവരുടെയെല്ലാം വാദം. പലകുറി നമ്മള്‍ വ്യക്തമാക്കിയതാണ്. ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭയം സമൂഹത്തെ തകര്‍ക്കും. മനുഷ്യരുടെ ആത്മ വിശ്വാസം നശിപ്പിക്കും. ഭയത്തിനു പകരം പ്രതീക്ഷയാണ് വളരേണ്ടത്. മുസ്ലിം സമുദായം പിറകോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്നും ഒരു തുരുത്തില്‍ ഒറ്റപ്പെട്ട് പോകുന്നതിനു പകരം മുഖ്യധാരയുടെ ഭാഗമാവുകയാണ് ചെയ്യേണ്ടതെന്നും വിശ്വസിക്കുന്ന ഓരോ വ്യക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമാസക്ത നിലപാടുകളെ ചെറുക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാ വര്‍ഗ്ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നത് ഒരേ രീതിയിലാണ്. എല്ലാവരും പ്രചരിപ്പിക്കുന്നത് വിദ്വേഷമാണ്. അവരുടെ ഇന്ധനം വെറുപ്പുമാണ്. ഭയത്തില്‍ നിന്നുള്ള മോചനമല്ല ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.

ആര്‍.എസ്.എസ് ഹിന്ദുക്കളെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുസ്ലിംകളേയും ക്രിസ്ത്യാനികള്‍ക്കിടയിലെ വര്‍ഗ്ഗീയ വാദികള്‍ അവരുടെ സമുദായക്കാരെയും ഭയപ്പെടുത്തുകയാണ്.
എതിരാളി ഏത് നിമിഷവും ചാടി വീഴുമെന്നും അതിനു മുമ്പ് അവരെ ‘പ്രതിരോധിക്കുക’ യാണ് നമ്മള്‍ ചെയ്യുന്നത് എന്നുമാണ് ഇവരുടെയെല്ലാം വാദം.

പലകുറി നമ്മള്‍ വ്യക്തമാക്കിയതാണ്.
ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണ്.
ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഭീകരതയെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സൃഷ്ടിക്കുന്ന മറു ഭീകരത കൊണ്ടല്ല ചെറുക്കേണ്ടതെന്ന് കൃത്യമായി നിലപാടെടുത്ത സംഘടനയാണ് മുസ്‌ലിം ലീഗ്.

വീണ്ടും ആവര്‍ത്തിക്കുന്നു. ഭയം സമൂഹത്തെ തകര്‍ക്കും. മനുഷ്യരുടെ ആത്മ വിശ്വാസം നശിപ്പിക്കും. ഭയത്തിനു പകരം പ്രതീക്ഷയാണ് വളരേണ്ടത്. മുസ്ലിം സമുദായം പിറകോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്നും ഒരു തുരുത്തില്‍ ഒറ്റപ്പെട്ട് പോകുന്നതിനു പകരം മുഖ്യധാരയുടെ ഭാഗമാവുകയാണ് ചെയ്യേണ്ടതെന്നും വിശ്വസിക്കുന്ന ഓരോ വ്യക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമാസക്ത നിലപാടുകളെ ചെറുക്കണം.
നമുക്ക് മുന്നോട്ട് പോയേ പറ്റൂ…

വര്‍ഗ്ഗീയ വാദികളേ,
ഏത് മുഴുക്കുടിയനും അവനവന്റെ മക്കളെങ്കിലും കുടിയനാവരുതെന്ന് കൊതിക്കും. ആ നീതി പോലും ആലപ്പുഴയില്‍ സ്വന്തം കുഞ്ഞിനെ ചുമലിലേറ്റി തോന്നിവാസം വിളിപ്പിച്ച ആ പിതാവ് കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു

Published

on

തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്‍ അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്‍ വ്യക്തമാക്കി.

ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

2014ല്‍ ചെര്‍പ്പുളശ്ശേരിയില്‍ അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്‍ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലക്കാട് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു

ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

തമിഴ്‌നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര്‍ മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര്‍ അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.

ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

അനുമതിയില്ലാതെ പ്രവർത്തിച്ച സ്‌കൈ ഡൈനിങ്: ഇടുക്കി ടൂറിസം വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Published

on

ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്‌കൈ ഡൈനിങ് സംവിധാനത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോർട്ടിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാഹസിക വിനോദ വിഭാഗത്തിൽ ഉള്‍പ്പെടുന്ന സ്‌കൈ ഡൈനിങിനായി നിലവിൽ žád നിയമപരമായ പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. ഈ മാനദണ്ഡങ്ങൾ തയ്യാറാക്കാനുള്ള അധികാരം കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ്. മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകാൻ സാധ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.

സതേണ‍ സ്‌കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ആനച്ചാലിൽ അനധികൃതമായി സ്‌കൈ ഡൈനിങ് നടത്തിയത്. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പുതിയ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച ശേഷം മാത്രമേ സ്‌കൈ ഡൈനിങ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.

ടൂറിസം വകുപ്പ് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Trending