Connect with us

kerala

വാക്ക് പഴയ ചാക്ക് തന്നെ; മദ്യ വര്‍ജന നിലപാടില്‍ മലക്കം മറിഞ്ഞ് ഇടത് സര്‍ക്കാര്‍

എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍.

Published

on

തിരുവനന്തപുരം: 2016 നിയമസഭാ ഇലക്ഷന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് വീണ്ടും പിന്നോട്ട് പോയി ഇടതു സര്‍ക്കാര്‍. മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു പക്ഷം വ്യാപകമായി പ്രചരണം നടത്തിയത്. എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് പുതിയ നീക്കം.

നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബെവ്‌കോക്ക് വാടകക്ക് നല്‍കും. ഇത്തരം കടമുറികള്‍ ബെവ്‌കോക്ക് വാടകക്ക് നല്‍കുന്നതില്‍ തടസ്സങ്ങളില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പലയിടത്തും ആളുകള്‍ മദ്യശാലക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നതാണ് തടസ്സമുണ്ടാക്കുന്നത്. മദ്യ വില്‍പ്പന ശാലകള്‍ തുറന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന വാദം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ബെവ്‌കോ കേരളത്തില്‍ നിരോധിക്കപ്പെട്ട ഒന്നല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ഒരു സ്ഥലത്തും കാണാത്ത അച്ചടക്കമാണ് മദ്യശാലകള്‍ക്ക്
മുന്നില്‍ മദ്യ ഉപയോക്താക്കള്‍ കാണിക്കുന്നത്. അതിനാല്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ മദ്യം വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു. ബെവ്‌കോക്ക് മാത്രമായി പ്രത്യേക പരിഗണനയുണ്ടാകില്ലെന്നും ഡ്യുട്ടി സമയത്ത് മദ്യപിച്ചു ജോലി ചെയതാല്‍ കര്‍ശനമായി നേരിടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഈ തീരുമാനത്തോട് കടുത്ത എതിര്‍പ്പാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. കെ എസ് ആര്‍ ടി സി മദ്യപരുടെ സുഖവാസ കേന്ദ്രങ്ങളാക്കുന്നുവെന്നാണ് ആരോപണം. ഈ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ എല്‍ ഡി എഫിന്റെ പഴയ തിരഞ്ഞെുപ്പ് പ്രചാരണ പരസ്യങ്ങള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. അന്ന് മദ്യ വര്‍ജനത്തിനെതിരെ പരസ്യങ്ങളില്‍ അഭിനയിച്ച് പിന്നീട് ഇടതുപക്ഷത്തിന്റെ ചിലവില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത കെ പി എസ് സി ലളിതയുടേയും ഇന്നസെന്റിന്റേയും വിശ്വാസ്യത കൂടിയാണ് ഇപ്പോള്‍ ചേദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട്: ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല.

Published

on

അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25,26) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് നിര്‍ദേശം നല്‍കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ജില്ല ജിയോളജിസ്റ്റ് ഉറപ്പാക്കണം. പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിലമ്പൂര്‍-നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിന്‍, മണ്ണിമാന്തിയന്ത്രങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ ആര്‍ടിഒ ക്ക് നിര്‍ദേശം നല്‍കി.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാംപ് ചെയ്യും. എല്ലാ താലൂക്കുകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐആര്‍എസ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. വഴിയോരങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലുമുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി.

റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് (മെയ് 24) രാവിലെ 10.30ന് ഓണ്‍ലൈനായി അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്ടര്‍മാര്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

Published

on

സംസ്ഥാനത്ത് കനത്ത മഴ. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനങ്ങള്‍ക്കും നിയന്ത്രണം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്ത ബുധനാഴ്ച വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം മഴ കനത്തതോടെ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. കോന്നി തണ്ണിത്തോട് വീടിനു മുകളിലേക്ക് മരം വീണു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഇളക്കൊള്ളൂരില്‍ മരം കടപുഴകി വൈദ്യുതി പോസ്റ്റിലേക്ക് വീണു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു സമീപത്തെ വീട്ടിലേക്ക് വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

Continue Reading

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Trending