Connect with us

kerala

വാക്ക് പഴയ ചാക്ക് തന്നെ; മദ്യ വര്‍ജന നിലപാടില്‍ മലക്കം മറിഞ്ഞ് ഇടത് സര്‍ക്കാര്‍

എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍.

Published

on

തിരുവനന്തപുരം: 2016 നിയമസഭാ ഇലക്ഷന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് വീണ്ടും പിന്നോട്ട് പോയി ഇടതു സര്‍ക്കാര്‍. മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു പക്ഷം വ്യാപകമായി പ്രചരണം നടത്തിയത്. എന്നാല്‍ നിലവിലെ സര്‍ക്കാറിന്റെ മദ്യ നയം തന്നെ എല്ലാ വീട്ടിലും ഓരോ മദ്യക്കുപ്പി എത്തിക്കാനുള്ളതാണ് എന്ന വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും വിവാദ തീരുമാനവുമായി രംഗത്തെത്തിയിരുക്കുകയാണ് പുതിയ പിണറായി സര്‍ക്കാര്‍. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് പുതിയ നീക്കം.

നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബെവ്‌കോക്ക് വാടകക്ക് നല്‍കും. ഇത്തരം കടമുറികള്‍ ബെവ്‌കോക്ക് വാടകക്ക് നല്‍കുന്നതില്‍ തടസ്സങ്ങളില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പലയിടത്തും ആളുകള്‍ മദ്യശാലക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നതാണ് തടസ്സമുണ്ടാക്കുന്നത്. മദ്യ വില്‍പ്പന ശാലകള്‍ തുറന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന വാദം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ബെവ്‌കോ കേരളത്തില്‍ നിരോധിക്കപ്പെട്ട ഒന്നല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ഒരു സ്ഥലത്തും കാണാത്ത അച്ചടക്കമാണ് മദ്യശാലകള്‍ക്ക്
മുന്നില്‍ മദ്യ ഉപയോക്താക്കള്‍ കാണിക്കുന്നത്. അതിനാല്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ മദ്യം വില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു. ബെവ്‌കോക്ക് മാത്രമായി പ്രത്യേക പരിഗണനയുണ്ടാകില്ലെന്നും ഡ്യുട്ടി സമയത്ത് മദ്യപിച്ചു ജോലി ചെയതാല്‍ കര്‍ശനമായി നേരിടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഈ തീരുമാനത്തോട് കടുത്ത എതിര്‍പ്പാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. കെ എസ് ആര്‍ ടി സി മദ്യപരുടെ സുഖവാസ കേന്ദ്രങ്ങളാക്കുന്നുവെന്നാണ് ആരോപണം. ഈ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ എല്‍ ഡി എഫിന്റെ പഴയ തിരഞ്ഞെുപ്പ് പ്രചാരണ പരസ്യങ്ങള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. അന്ന് മദ്യ വര്‍ജനത്തിനെതിരെ പരസ്യങ്ങളില്‍ അഭിനയിച്ച് പിന്നീട് ഇടതുപക്ഷത്തിന്റെ ചിലവില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത കെ പി എസ് സി ലളിതയുടേയും ഇന്നസെന്റിന്റേയും വിശ്വാസ്യത കൂടിയാണ് ഇപ്പോള്‍ ചേദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending