Connect with us

gulf

ഖത്തീബിന്റെ കുപ്പായമിട്ട് ഇനിയും മിംബറില്‍ കയറണം;മഅറൂഫ് ദാരിമി മടങ്ങുകയാണ്

പ്രവാസത്തിന്റെ ജീവിതനാളുകള്‍ക്ക് വിരാമമിട്ടു പ്രിയപ്പെട്ട മഅറൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുകയാണ്.

Published

on

പ്രവാസത്തിന്റെ ജീവിതനാളുകള്‍ക്ക് വിരാമമിട്ടു പ്രിയപ്പെട്ട മഅറൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുകയാണ്.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കെഎംസിസി, സുന്നി സെന്റര്‍ തുടങ്ങി നിരവധി സംഘടനകളില്‍ നിറസാന്നിധ്യവും നിത്യമുഖവുമായ ദാരിമി.സുസ്മേരവദനനായി എന്നും സനേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ ദാരിമി കാണിക്കുന്ന താല്‍പര്യം പ്രത്യേകം എടുത്തുപറയാതിരിക്കാനാവില്ല. സോഷ്യല്‍മീഡിയയില്‍ എന്നും നേരിന്റെ വരികളുമായി വരുന്ന ദാരിമി, കണ്ണൂരിലെ കണ്ണപുരത്തുകാരനാണ്.

രണ്ടുപതിറ്റാണ്ടുകാലത്തെ പ്രവാസത്തിനു ശേഷമാണ് നാട്ടിലേക്ക് തിരിക്കുന്നത്.1999ലെ തണുത്ത നവംബറിലാണ് മരുഭൂമിയിലെ അറബിപ്പൊന്ന് തേടി യുഎഇയിലെത്തിയത്.ഒരായിരം കിനാക്കളെ താലോലിച്ചുകൊണ്ടൊന്നുമല്ല ഭാര്യാപിതാവ് എടുത്ത
വിസയുമായി പുറപ്പെട്ടത്.അല്ലലില്ലാത്ത കുടുംബ ജീവിതം സാധ്യമാകണമെന്ന ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു.

എഴുപതുകളില്‍തന്നെ അംബരചുംബികളുടെ നാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അബുദാബി മറ്റേവരെയും പോലെ നിറഞ്ഞ മനസ്സോടെയാണ് മഅറൂഫ് ദാരിമിയെയും സ്വീകരിച്ചത്.മനോഹരമായ പട്ടണവും നാട്ടുകാരുടെ
വിലമതിക്കാനാവാത്ത സാന്നിധ്യവും സംഘടനാ പ്രവര്‍ത്തകരുമായുള്ള സൗഹൃദവുമെല്ലാം പ്രവാസത്തിന്റെ പ്രാരാബ്ധത്തിനിടയിലും
പിറന്ന മണ്ണിന്റെ മറ്റൊരു അനുഭൂതിയാണ് ദാരിമിക്ക് സമ്മാനിച്ചത്.

മീനാ റോഡിലെ സ്വകാര്യ കമ്പനിയില്‍ ആരംഭിച്ചു ബനിയാസ് സ്പൈക്കിലൂടെയും പ്രശസ്ത അച്ചടി ശാലയിലൂടെയും സഞ്ചരിച്ചു പ്രമുഖ വക്കീല്‍ ആപ്പീസിലൂടെ നടന്നു ഒടുവില്‍ അന്താരാഷ്ട്ര പ്രശസ്തമായ അബുദാബി പൊലീസിലെസേവനം പൂര്‍ത്തിയാക്കിയാണ്
പ്രവാസത്തിനു വിരാമമിടുന്നത്.അതിനിടെ നിരവധിപേര്‍ക്ക് ദീനീവിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്നതിലും തന്റെ സേവനം സമര്‍പ്പിച്ചു.

യുഎഇയുടെ ജന്മദിനവും തന്റെ ജന്മദിനവുംഒരേദിവസമാണെന്ന അപൂര്‍വ്വ സൗഭാഗ്യമാണ് ദാരിമിയിലേക്ക് മാധ്യമശ്രദ്ധയാകര്‍ച്ചത്.അങ്ങിനെ വിവിധ ഭാഷകളിലെ ദിനപ്രത്രങ്ങളുടെ കോളങ്ങളില്‍ ദാരിമി നിറഞ്ഞുനിന്നു.ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്ല്യാരുടെ ശിഷ്യനായി ദാരിമി പട്ടം സ്വീകരിക്കാന്‍ അവസരമുണ്ടായെന്നത് വലിയ സൗഭാഗ്യമായാണ് കാണുന്നത്.സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത സിക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെപ്രമുഖ പണ്ഡിതരുടെയും ശിഷ്യനാവാന്‍ അവസരമുണ്ടായി.പ്രവാസത്തിനുമുമ്പ് കൊയ്യം, പരിയാരം, കുറ്റിക്കോല്‍, അള്ളാംകുളം എന്നിവിടങ്ങളില്‍ ഖത്തീബും, സദറുമായി ജോലി ചെയ്തിട്ടുണ്ട്

സുന്നീ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങിയ കമ്മിറ്റിയുടെ ഉംറ അമീറായി ഹാജിമാര്‍ക്ക് സേവനം ചെയ്തു.യു.എ.ഇ ദാരിമികളുടെ കൂട്ടായ്മയായ ദാരിമീസ് കമ്മിറ്റി ട്രഷററാണ്.

തളിപ്പറമ്പ് മൗണ്ട് സീനാ വഫിയ്യ അറബിക് കോളേജ്,ദാറുല്‍ ഹസനാത്ത് അറബിക് കോളേജ്,ഇര്‍ഫാനിയ്യ അറബിക് കോളേജ്,
ജാമിഅ: അസ്ഹദിയ്യ അറബിക് കോളേജ് തുടങ്ങിയ കമ്മിറ്റികളിലെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.അതുകൊണ്ട് തന്നെ നിരവധിസംഘടനകളുടെ സ്‌നേഹഷ്മളമായയാത്രയയപ്പ് എറ്റുവാങ്ങിയാണ്‌നാട്ടിലേക്കു മടങ്ങുന്നത്.ശിഷ്ടകാലം ഇനിയുംനാട്ടില്‍ ഖതീബിന്റെ കുപ്പായം ഇടാന്‍ തന്നെയാണ് കൊതി.

ഫഖീര്‍ – മിസ്‌കീന്മാരുടെ ഹജ്ജെന്ന് വിശേഷിപ്പിക്കുന്ന വെള്ളിയാഴ്ച ജുമുഅക്ക്മിംബറില്‍ കയറി മുഅമനീങ്ങളെ അഭിസംബോധന
ചെയ്യുക.അത് വലിയൊരു സൗഭാഗ്യമാണ്.അതിലൂടെ ലഭിക്കുന്ന അനുഭൂതി അതൊന്ന് വേറെത്തന്നെയാണ്.അതുതന്നെയാണ് ദാരിമിക്കിഷ്ടവും.ഒപ്പം സംഘടനാ പ്രവര്‍ത്തന രംഗത്തും സേവനനിരതനായി എന്നുമുണ്ടാകും.

ഭാര്യയും നാലുമക്കളുമൊത്ത് പരിയാരം പൊയിലിലാണ് താമസം. മകന്‍ മിദ്ലാജ് മംഗലാപുരത്ത് ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

Trending