Connect with us

kerala

ചൂടിനൊപ്പം വൈദ്യുതി ഉപയോഗവും ഉയരുന്നു

കഴിഞ്ഞ മാസം വരെ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 79 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗമെങ്കില്‍ കുതിച്ചുയരുകയാണ് ഈ മാസം ആദ്യം മുതല്‍ വൈദ്യുതി ഉപയോഗം.

Published

on

ഉരുകിയൊലിക്കും കൊടുംചൂടില്‍ ഒഴിവാക്കാതെ വയ്യ ഫാനും എസിയും. വേനല്‍ചൂടിന്റെ കാഠിന്യത്തിനൊപ്പം കൂടുന്നു വൈദ്യുതി ഉപയോഗവും. 82.52 ദശലക്ഷം യൂണിറ്റും കടന്ന് വൈദ്യുതി ഉപയോഗം. കടുത്ത വേനലില്‍ ചൂടില്‍ നിന്ന് രക്ഷ നേടാനായി എയര്‍കണ്ടീഷന്റെയും ഫാനിന്റെയും ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാനും കാരണമായിരിക്കുന്നത്.

കഴിഞ്ഞ മാസം വരെ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 79 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗമെങ്കില്‍ കുതിച്ചുയരുകയാണ് ഈ മാസം ആദ്യം മുതല്‍ വൈദ്യുതി ഉപയോഗം. വേനല്‍ ഇനിയും കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍. 2021 മാര്‍ച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കെഎസ്ഇബിയുടെ റെക്കോര്‍ഡ്. ഈ വര്‍ഷം ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ ഡാമുകളിലെല്ലാം കൂടി 2767.93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലമാണ് അവശേഷിക്കുന്നത്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്. ഉപയോഗം വര്‍ധിച്ചതോടെ ഡാമുകളിലെ ജലനിരപ്പും താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഒക്ടോബറില്‍ മഴ ലഭിച്ചതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ മുന്‍ വര്‍ഷങ്ങളേക്കാളും കൂടുതല്‍ ജലം സംഭരണികളില്‍ ശേഖരിക്കാനായത് ആശ്വാസത്തിന് വക നല്‍കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം ഇത്തവണ വേനല്‍ചൂട് മുന്‍ വര്‍ഷങ്ങളിലെ അത്രയും ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതരില്‍ നിന്ന് ലഭ്യമാകുന്ന വിവരം. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രീ-മണ്‍സൂണ്‍ സീസണ്‍ പ്രവചനത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് സാധാരണയുള്ളതിനേക്കാള്‍ കുറവായിരിക്കുമെന്നും പറയുന്നു. പ്രവചനത്തിലെ സൂചന പ്രകാരം വലിയ ചൂട് ഉണ്ടാകില്ല എന്നല്ലെന്നും അത്യുഷ്ണം ഭയക്കേണ്ടെന്നുമാണ് വിദഗ്ധാഭിപ്രായം. കഴിഞ്ഞ വര്‍ഷം ചൂട് പൊതുവെ കുറവായിരുന്നു. നല്ല മഴ ലഭിച്ചതും ആശ്വാസമായിരുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ 361.5 മി.ലിറ്റര്‍ മഴയാണ് സാധാരണഗതിയില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 751 മി.ലിറ്റര്‍ മഴ ലഭിച്ചിരുന്നു. സാധാരണഗതിയില്‍ നിന്ന് 108 ശതമാനം അധികമാണിത്. വിവിധ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനങ്ങളും വിലയിരുത്തലും താരതമ്യം ചെയ്യുമ്പോള്‍ ഭൂരിഭാഗവും പ്രവചിക്കുന്നത് മുന്‍ വര്‍ഷങ്ങളേക്കാള്‍ വേനല്‍ മഴയും പതിവില്‍ കുറഞ്ഞ വേനല്‍ചൂടുമാണ് ഇത്തവണ ഉണ്ടാകുകയെന്നാണ്. വേനല്‍ചൂടില്‍ ഉരുകിയൊലിച്ച് തൊണ്ട വരളുന്ന ഘട്ടത്തില്‍ ആശ്വാസത്തിനൊപ്പം ആശങ്കയും കൂട്ടുന്നതാണ് പ്രവചനങ്ങളും വിലയിരുത്തലും. വൈദ്യുതി ഉപയോഗം കൂടുന്നതിനനുസരിച്ച് ഡാമുകളിലെ വെള്ളം താഴുന്നതും ആശങ്ക കൂട്ടുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗൂഢാലോചന കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

Published

on

സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരന്‍ നല്‍കിയ ഹർജിയിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

Continue Reading

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

Trending