Connect with us

gulf

ഖത്തീബിന്റെ കുപ്പായമിട്ട് ഇനിയും മിംബറില്‍ കയറണം;മഅറൂഫ് ദാരിമി മടങ്ങുകയാണ്

പ്രവാസത്തിന്റെ ജീവിതനാളുകള്‍ക്ക് വിരാമമിട്ടു പ്രിയപ്പെട്ട മഅറൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുകയാണ്.

Published

on

പ്രവാസത്തിന്റെ ജീവിതനാളുകള്‍ക്ക് വിരാമമിട്ടു പ്രിയപ്പെട്ട മഅറൂഫ് ദാരിമി നാട്ടിലേക്ക് മടങ്ങുകയാണ്.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കെഎംസിസി, സുന്നി സെന്റര്‍ തുടങ്ങി നിരവധി സംഘടനകളില്‍ നിറസാന്നിധ്യവും നിത്യമുഖവുമായ ദാരിമി.സുസ്മേരവദനനായി എന്നും സനേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ ദാരിമി കാണിക്കുന്ന താല്‍പര്യം പ്രത്യേകം എടുത്തുപറയാതിരിക്കാനാവില്ല. സോഷ്യല്‍മീഡിയയില്‍ എന്നും നേരിന്റെ വരികളുമായി വരുന്ന ദാരിമി, കണ്ണൂരിലെ കണ്ണപുരത്തുകാരനാണ്.

രണ്ടുപതിറ്റാണ്ടുകാലത്തെ പ്രവാസത്തിനു ശേഷമാണ് നാട്ടിലേക്ക് തിരിക്കുന്നത്.1999ലെ തണുത്ത നവംബറിലാണ് മരുഭൂമിയിലെ അറബിപ്പൊന്ന് തേടി യുഎഇയിലെത്തിയത്.ഒരായിരം കിനാക്കളെ താലോലിച്ചുകൊണ്ടൊന്നുമല്ല ഭാര്യാപിതാവ് എടുത്ത
വിസയുമായി പുറപ്പെട്ടത്.അല്ലലില്ലാത്ത കുടുംബ ജീവിതം സാധ്യമാകണമെന്ന ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു.

എഴുപതുകളില്‍തന്നെ അംബരചുംബികളുടെ നാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അബുദാബി മറ്റേവരെയും പോലെ നിറഞ്ഞ മനസ്സോടെയാണ് മഅറൂഫ് ദാരിമിയെയും സ്വീകരിച്ചത്.മനോഹരമായ പട്ടണവും നാട്ടുകാരുടെ
വിലമതിക്കാനാവാത്ത സാന്നിധ്യവും സംഘടനാ പ്രവര്‍ത്തകരുമായുള്ള സൗഹൃദവുമെല്ലാം പ്രവാസത്തിന്റെ പ്രാരാബ്ധത്തിനിടയിലും
പിറന്ന മണ്ണിന്റെ മറ്റൊരു അനുഭൂതിയാണ് ദാരിമിക്ക് സമ്മാനിച്ചത്.

മീനാ റോഡിലെ സ്വകാര്യ കമ്പനിയില്‍ ആരംഭിച്ചു ബനിയാസ് സ്പൈക്കിലൂടെയും പ്രശസ്ത അച്ചടി ശാലയിലൂടെയും സഞ്ചരിച്ചു പ്രമുഖ വക്കീല്‍ ആപ്പീസിലൂടെ നടന്നു ഒടുവില്‍ അന്താരാഷ്ട്ര പ്രശസ്തമായ അബുദാബി പൊലീസിലെസേവനം പൂര്‍ത്തിയാക്കിയാണ്
പ്രവാസത്തിനു വിരാമമിടുന്നത്.അതിനിടെ നിരവധിപേര്‍ക്ക് ദീനീവിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്നതിലും തന്റെ സേവനം സമര്‍പ്പിച്ചു.

യുഎഇയുടെ ജന്മദിനവും തന്റെ ജന്മദിനവുംഒരേദിവസമാണെന്ന അപൂര്‍വ്വ സൗഭാഗ്യമാണ് ദാരിമിയിലേക്ക് മാധ്യമശ്രദ്ധയാകര്‍ച്ചത്.അങ്ങിനെ വിവിധ ഭാഷകളിലെ ദിനപ്രത്രങ്ങളുടെ കോളങ്ങളില്‍ ദാരിമി നിറഞ്ഞുനിന്നു.ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്ല്യാരുടെ ശിഷ്യനായി ദാരിമി പട്ടം സ്വീകരിക്കാന്‍ അവസരമുണ്ടായെന്നത് വലിയ സൗഭാഗ്യമായാണ് കാണുന്നത്.സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത സിക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെപ്രമുഖ പണ്ഡിതരുടെയും ശിഷ്യനാവാന്‍ അവസരമുണ്ടായി.പ്രവാസത്തിനുമുമ്പ് കൊയ്യം, പരിയാരം, കുറ്റിക്കോല്‍, അള്ളാംകുളം എന്നിവിടങ്ങളില്‍ ഖത്തീബും, സദറുമായി ജോലി ചെയ്തിട്ടുണ്ട്

സുന്നീ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങിയ കമ്മിറ്റിയുടെ ഉംറ അമീറായി ഹാജിമാര്‍ക്ക് സേവനം ചെയ്തു.യു.എ.ഇ ദാരിമികളുടെ കൂട്ടായ്മയായ ദാരിമീസ് കമ്മിറ്റി ട്രഷററാണ്.

തളിപ്പറമ്പ് മൗണ്ട് സീനാ വഫിയ്യ അറബിക് കോളേജ്,ദാറുല്‍ ഹസനാത്ത് അറബിക് കോളേജ്,ഇര്‍ഫാനിയ്യ അറബിക് കോളേജ്,
ജാമിഅ: അസ്ഹദിയ്യ അറബിക് കോളേജ് തുടങ്ങിയ കമ്മിറ്റികളിലെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.അതുകൊണ്ട് തന്നെ നിരവധിസംഘടനകളുടെ സ്‌നേഹഷ്മളമായയാത്രയയപ്പ് എറ്റുവാങ്ങിയാണ്‌നാട്ടിലേക്കു മടങ്ങുന്നത്.ശിഷ്ടകാലം ഇനിയുംനാട്ടില്‍ ഖതീബിന്റെ കുപ്പായം ഇടാന്‍ തന്നെയാണ് കൊതി.

ഫഖീര്‍ – മിസ്‌കീന്മാരുടെ ഹജ്ജെന്ന് വിശേഷിപ്പിക്കുന്ന വെള്ളിയാഴ്ച ജുമുഅക്ക്മിംബറില്‍ കയറി മുഅമനീങ്ങളെ അഭിസംബോധന
ചെയ്യുക.അത് വലിയൊരു സൗഭാഗ്യമാണ്.അതിലൂടെ ലഭിക്കുന്ന അനുഭൂതി അതൊന്ന് വേറെത്തന്നെയാണ്.അതുതന്നെയാണ് ദാരിമിക്കിഷ്ടവും.ഒപ്പം സംഘടനാ പ്രവര്‍ത്തന രംഗത്തും സേവനനിരതനായി എന്നുമുണ്ടാകും.

ഭാര്യയും നാലുമക്കളുമൊത്ത് പരിയാരം പൊയിലിലാണ് താമസം. മകന്‍ മിദ്ലാജ് മംഗലാപുരത്ത് ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending