Connect with us

News

അധിനിവേശം 14ാം ദിവസം; തകര്‍ന്നടിഞ്ഞ് യുക്രെയ്ന്‍

യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്‌നില്‍ ഓരോ ദിവസവും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്.

Published

on

കീവ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്‌നില്‍ ഓരോ ദിവസവും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്. റഷ്യന്‍ സേന കൂടുതല്‍ മുന്നേറിക്കൊണ്ടിരിക്കെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ പ്രധാന നഗരങ്ങളില്‍ പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനും യൂറോപ്പ് സാക്ഷിയായിക്കൊണ്ടിരിക്കുന്നു.

യുദ്ധം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കെ 20 ലക്ഷത്തോളം പേര്‍ രാജ്യം വിട്ടിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. റഷ്യന്‍ ബോംബ് വര്‍ഷത്തിന് താഴെ ഭീതിയോടെ കഴിഞ്ഞുകൂടുന്ന യുക്രെയ്‌നികള്‍ക്ക് രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കൊടും തണുപ്പില്‍ മരണത്തെ മുന്നില്‍ കണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്ന അവര്‍ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും മരുന്നിനും കടുത്ത ക്ഷാമമുണ്ട്. കൈവശമുള്ളതെല്ലാം തീര്‍ന്നു തുടങ്ങിയതായി യുക്രെയ്‌നികള്‍ പറയുന്നു.

റഷ്യന്‍ സേന വളഞ്ഞിരിക്കുന്ന മരിയുപോളില്‍ നാല് ലക്ഷത്തോളം പേരാണ് ഷെല്‍ വര്‍ഷങ്ങള്‍ക്കിടെ ഭീതിയോടെ കഴിയുന്നത്. നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പലതും മിസൈലാക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. മരുന്നുകള്‍ തീര്‍ന്ന് ഫാര്‍മസികള്‍ ശൂന്യമാണ്. മൊബൈല്‍ ഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു. രാജ്യത്തിന്റെ തെക്കും വടക്കും കിഴക്കും മേഖലകളില്‍ ആറര ലക്ഷത്തോളം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ഒന്നര ലക്ഷത്തോളം പേര്‍ക്ക് പ്രകൃതി വാതകവും കിട്ടുന്നില്ല.

യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ കണക്കു പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം സിവിലിയന്‍ ഭാഗത്ത് 1335 ആളപായമുണ്ടായിട്ടുണ്ട്. 860ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് ഇതിനെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്‌ന്റെ സൈനിക താവളങ്ങളെയാണ് ആക്രമിക്കുന്നതെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി സിവിലിയന്‍ കേന്ദ്രങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 202 സ്‌കൂളുകളും 34 ആശുപത്രികളും 1500ലേറെ വീടുകളും യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ ഉപദേഷ്ടാവ് അറിയിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ക്കുനേരെ 16 ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴക്കെടുതിയിൽ അഞ്ച് ജില്ലകളിലായി രണ്ട് കുട്ടികളടക്കം അഞ്ച് മരണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ ചൊവ്വാഴ്ച മാത്രം അഞ്ച് മരണം. രണ്ട് കുട്ടികളുൾപ്പെടെയാണ് അഞ്ച് പേർ മരിച്ചത്. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

കോട്ടയം വൈക്കത്ത് വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്.ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് അപകടം. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനുനിവാസിൽ അശോകന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ കാണാതെയാകുകയായിരുന്നു. കിള്ളിയാറിലൂടെ ഒഴുകിവന്ന് വഴയില പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണാണ് യുവാവ് മരിച്ചത്. കൊയ്പ്പള്ളിക്കാരാഴ്മ ചിറയിൽ കുളങ്ങര ധര്‍മപാലന്റെ മകന്‍ അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് (15) മുങ്ങിമരിച്ചു. വീടിനടുത്തുള്ള തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

കാസര്‍ഗോഡ് കാഞ്ഞങ്ങാട് 14 വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ അരയിൽ കാർത്തിക പുഴയിലാണ് അപകടം. മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി. നീന്തൽ അറിയാതിരുന്ന കുട്ടി ചുഴിയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഒരു മണിക്കൂർ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ.

Continue Reading

GULF

കൊടുവള്ളി സ്വദേശി ഖത്തറിൽ മരണപ്പെട്ടു

Published

on

കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു. കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി വി.കെ. നാസറാണ് (58) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഹമദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സാജിത. മക്കൾ: അര്‍ശിനാ തസ്‌നിം, സല്‍സബീല്‍, ഷാദില്‍. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 9.30ന് പോർങ്ങോട്ടൂർ ഊരോപറമ്പ് ജുമാ മസ്ജിദിലാണ് മയ്യിത്ത് നമസ്കാരം.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്‌

ഇത് പ്രകാരം കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇത് പ്രകാരം കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണുള്ളത്. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാനമൊട്ടാകെ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും പ്രളയത്തിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരാൻ സന്നദ്ധരാവണമെന്നും മുന്നറിയിപ്പുണ്ട്. അതെ സമയം അതിശക്തമായ മഴയാണ് സംസ്ഥാനമൊട്ടാകെ പെയ്തത്.കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. അങ്കമാലിയില്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരത്തിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.

തെക്കന്‍ കേരളത്തിലും മഴ കനക്കുകയാണ്. പലയിടത്തും ഇന്നലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നഗരമേഖലകളില്‍ അടക്കം വെള്ളക്കെട്ട് തുടരുകയാണ്. നെടുമങ്ങാട് വെമ്പായത്തും, കാട്ടാക്കടയിലും വീടുകളിലും വെള്ളം കയറി. കൊല്ലത്തും സമാനമാണ് സ്ഥിതി. കല്ലുവാതുക്കല്‍, കരീക്കോട്, ചാത്തന്നൂര്‍, കുരീപുഴ ഭാഗങ്ങളില്‍ കടകളിലും വീടുകളിലും വെള്ളം കയറി. ഹൈവേയില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ മരംവീണും ഗതാഗതം തടസപ്പെട്ടു. ചീരങ്കാവിന് സമീപം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഇതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കിള്ളൂരിന് സമീപം ബ്രേക്ക്ഡൗണായ ലോറിക്ക് പിന്നില്‍ കാറുകള്‍ ഇടിച്ചുകയറി അപകടം ഉണ്ടായി. അതിനിടെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്.

Continue Reading

Trending