Connect with us

More

വാങ്കഡെയില്‍ വന്നുവീണ ആ സ്‌കിസര്‍ ഇനി ധോനിയുടെ സ്വന്തം ഇരിപ്പിടം

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക് ആണ് ആ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്‍കിയ സംഭാവനകള്‍ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്‍പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2

Published

on

ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കാഴ്ചയായിരുന്നു 2011 ലോകകപ്പില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍വച്ച് ധോനിയുടെ ബാറ്റില്‍ നിന്നും ഉയര്‍ന്ന ആ സിക്സര്‍ ബോള്‍. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഫൈനലില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്നുയര്‍ന്ന ആ പന്ത് പതിച്ചത് എംസിഎ പവലിയനില്‍ ഒരു ഇരുപ്പിടത്തിലേക്കായിരുന്നു. ശ്രീലങ്കന്‍ ബൗളര്‍ നുവാന്‍ കുലശേഖരയുടെ പന്തിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി സിക്സറിന് പറത്തിയാണ് ടീമിന്റെ വിജയം ഉറപ്പിച്ചതും. വര്‍ഷങ്ങള്‍ക്കൊടുവില്‍ 2020 ആഗസ്ത് 15 ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ പന്ത് പതിച്ച സീറ്റ് ധോനിയ്ക്കായി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയരുന്നത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക് ആണ് ആ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്‍കിയ സംഭാവനകള്‍ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്‍പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2011 ലോകകപ്പ് വിജയത്തിലേക്ക് ധോണി പായിച്ച ആ സിക്സ് പതിച്ച സ്ഥലവും സീറ്റും കണ്ടെത്താന്‍ കഴിയും അദ്ദേഹം പറഞ്ഞു.

16 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ക്യാപ്റ്റന്‍ കൂളിന്റെ തീരുമാനത്തിന് രണ്ട് ദിനങ്ങള്‍ക്കുശേഷമാണ് നായിക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഇതോടെ ധോനി ആരാധകരും അതേ ആവശ്യമുയര്‍ത്തിയും സിക്‌സര്‍ വീണ സീറ്റിന്റെ ചിത്രം പങ്കുവെച്ചും സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

ആസ്‌ത്രേലിയ അടക്കം മറ്റു രാജ്യങ്ങളില്‍ ഇത്തരത്തില്‍ താരങ്ങള്‍ക്കായി സീറ്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു താരത്തിന്റെ പേരില്‍ ഒരു സീറ്റെന്ന് ആവശ്യമുയരുന്നത്. 1993-ല്‍ സൈമണ്‍ ഓഡോണല്ലിന്റെ 122 മീറ്റര്‍ നീളമുള്ള സിക്സിനെ ഓര്‍മ്മിക്കുന്നതിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിലെ ഒരു സീറ്റ് മഞ്ഞ നിറം അടിച്ചിരുന്നു. വിക്ടോറിയ്ക്കുവേണ്ടി ന്യൂ സൗത്ത് വെയില്‍സിനെതിരെയാണ് സൈമണ്‍ ആ സിക്സ് പറത്തിയത്. 2018-ല്‍ ബ്രാഡ് ഹോഗ് തന്റെ വിട വാങ്ങല്‍ മത്സരത്തില്‍ അടിച്ച 96 മീറ്റര്‍ നീളമുള്ള സിക്സും മെല്‍ബണിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ മൂന്നാം നിരയില്‍ ചുവപ്പു പൂശിയ സീറ്റിനാല്‍ ഓര്‍മ്മിക്കപ്പെടുന്നു.

ചരിത്രത്തിലാദ്യമായി 2015-ല്‍ ന്യൂസിലാന്‍ഡിനെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച സിക്സിനെ ആദരിച്ച ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലെ ഒരു സീറ്റ് മുന്‍ ഓള്‍ റൗണ്ടറായ ഗ്രാന്‍ഡ് എല്ലിയട്ടിന്റെ പേരില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്നിനെ സിക്സ് അടിച്ചാണ് എലിയട്ട് ടീമിനെ ഫൈനലില്‍ എത്തിച്ചത്. സമാനമായ നീക്കത്തിനാണ് ആരാധകര്‍ ഇപ്പോള്‍ ധോനിയുടെ കാര്യത്തില്‍ മുന്നോട്ടു വരുന്നത്.

 

crime

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Published

on

കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സാബിറിനെ(29)നെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എസ്. ലീഷ ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സമയം വീട്ടില്‍ കയറിയാണ് പ്രതി അക്രമം കാണിച്ചത്. ചാവക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന യു.കെ ഷാജഹാനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

Film

ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ നടന്‍ ഇന്നസെന്റ്

Published

on

നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല.

മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്ന് ലേക് ഷോര്‍ ആശുപത്രി രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

Continue Reading

gulf

ബൈ പറഞ്ഞ് എയര്‍ ഇന്ത്യ ; കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ ദുബൈ, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തി

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു

Published

on

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു. ഇന്നലെ ഉച്ചക്ക് 1.10ന് ദുബൈയില്‍ നിന്നും രാത്രി 11.45ന് നിന്നുമാണ് അവസാന വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഈ സര്‍വീസ് നിന്നതോടെ ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവുണ്ടാകും. പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത സര്‍വീസുകള്‍ തിരിച്ചുവരുമോ എന്നത് തീരുമാനിക്കേണ്ടത് എയര്‍ ഇന്ത്യ മാനേജ്‌മെന്റാണ്. ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ഈ സര്‍വീസുകളടക്കം നിരവധി സര്‍വീസുകളാണ് നിര്‍ത്താലാക്കിയിട്ടുള്ളത്.

ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്നു മുതല്‍ നിര്‍ത്തലാക്കും. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ റൂട്ടുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി അബ്ദു സമദ് സമദാനിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

Continue Reading

Trending