gulf
സുഡാനില്‍ നിന്ന് 561 പേര് ജിദ്ദയിലെത്തി; 192 പേര് ആദ്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്
ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി 561 പേര് ജിദ്ദയിലെത്തി.
അഷ്റഫ് വേങ്ങാട്ട്
റിയാദ്: ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി 561 പേര് ജിദ്ദയിലെത്തി. ഇവരെ ജിദ്ദയില്‍ നിന്ന് ഇന്ന് തന്നെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കും . ഡല്‍ഹിയിലേക്കുള്ള ആദ്യ വിമാനത്തില്‍ 192 പേരാണ് യാത്രതിരിക്കുക. നേരത്തെ ആദ്യ കപ്പലില്‍ 278 പേരും വ്യോമസേനയുടെ ആദ്യ വിമാനത്തില്‍ 148 പേരും രണ്ടാം വിമാനത്തില്‍ 135 പേരുമാണ് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയത്. പതിനാറ് മലയാളികള്‍ ഉള്‍പ്പടെ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ഇന്നലെ സഊദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് ജിദ്ദ തുറമുഖത്തെത്തിയത്. കപ്പലില്‍ നിന്ന് പുറത്തിറങ്ങിയവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്, ജിദ്ദ തുറമുഖ മേധാവി മാസിന് ഹമദ് അല്‍ ഹിംലി എന്നിവരും ഇന്ത്യ, സഊദി ഉദ്യോഗസ്ഥ പ്രമുഖരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്കി.
കപ്പലിലും ഇരു വിമാനങ്ങളിലെത്തിയവര്‍ക്കും ജിദ്ദ ഇന്ത്യന്‍ സ്കൂളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 27 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സുഡാന് സൈന്യത്തിന്റെ ഔദാര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. കൂടുതല്‍ കപ്പലുകളിലും വിമാനങ്ങളിലുമായി ഒഴിപ്പിക്കല്‍ തുടരുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നിര്‍ണ്ണായകമായ സൗകര്യങ്ങള്‍ ഒരുക്കി തന്ന സഊദി ഭരണാധികാരി സല്മാന് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഹൃദ്യമായ നന്ദി രേഖപെടുത്തി.
കപ്പലിലെത്തിയവര്‍ക്കും വിമാനങ്ങളിലെത്തിയവര്‍ക്കും എമിഗ്രെഷന്‍ നാട്ടിലാകുമെന്നതു റിപ്പോര്‍ട്ട്. അടിയന്ത്രഘട്ടമായതിനാല്‍ മതിയായ രേഖകളോ പാസ്പോര്‍ട്ടോ ഇല്ലാതെയാണ് പലരും യാത്ര ചെയ്തത്. ഇന്ന് മുതല്‍ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിക്കുക.
രേഖകള്‍ ഇല്ലാത്തവരെല്ലാം സുഡാനിലെ ഇന്ത്യന്‍ എംബസി നല്കിയ എമെര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വഴിയാണ് യാത്ര തുടര്‍ന്നത്. പാസ്പോര്‍ട്ട് കൈവശമുള്ളവരും സഊദിയില്‍ വിസിറ്റിംഗ് വിസയുള്ളവരുമായ കുടുംബങ്ങളടക്കുള്ളവരുടെ കാര്യത്തില്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. കപ്പലില്‍ ജിദ്ദയിലെത്തിയ പതിനാറ് മലയാളികളില്‍ വയനാട് സ്വദേശികളായ ഉമ്മയെയും രണ്ട് മക്കളെയും കൂടെ കൂട്ടാന്‍ ഭര്‍ത്താവ് ദുബായില്‍ നിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവര്‍ ദുബായിലേക്ക് പുറപ്പെടുന്നതിന്റെ ഒരു ദിവസം മുമ്പായിരുന്നു ആഭ്യന്തര യുദ്ധം തുടങ്ങിയത് .ഇക്കാര്യത്തില്‍ കെഎംസിസി നേതാക്കളുടെ സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു വരികയാണ്.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala22 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala24 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

