Connect with us

Culture

രോഹിത് ദീപാവലി: ഇന്ത്യക്ക് 71 റണ്‍സ് ജയം, പരമ്പര

Published

on

ലക്‌നൗ: ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അടിപൊളി ദീപാവലി… പൂത്തിരികളായി എട്ട് ബൗണ്ടറികള്‍… കമ്പിത്തിരികളായി ഏഴ് സിക്‌സറുകള്‍… 61 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിയ നായകന്റെ ഇടിമിന്നല്‍ ഇന്നിംഗ്‌സില്‍ വിന്‍ഡീസ് നാമാവശേഷമായി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ സ്വന്തമാക്കിയ രണ്ട് വിക്കറ്റിന് 195 റണ്‍സ് എന്ന കൂറ്റന്‍ സ്‌ക്കോറിന് മുന്നില്‍ വിന്‍ഡീസുകാര്‍ അതിവേഗം തലകുനിച്ചപ്പോള്‍ ടി-20 പരമ്പര ഇന്ത്യക്ക് സ്വന്തം. 71 റണ്‍സിനായിരുന്നു ഇന്നലെ ഇന്ത്യന്‍ ജയം. വിന്‍ഡീസ് ഇന്നിംഗ്‌സ് ഒമ്പത് വിക്കറ്റിന് 124 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.
ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അല്‍പ്പമെങ്കിലും ചെറുത്ത് നില്‍പ്പ് നടത്തിയിരുന്നു കരിബീയക്കാര്‍. ഇവിടെ പക്ഷേ ദീപാവലി നാളില്‍ അവര്‍ വട്ടപ്പൂജ്യമായി. രോഹിതായിരുന്നു വമ്പന്‍. നല്ല തുടക്കം കിട്ടിയാല്‍ വലിയ ഇന്നിംഗ്‌സ് കളിക്കുന്ന താരമെന്ന ഖ്യാതിയുള്ള രോഹിത് ഇന്നലെ ശിഖര്‍ ധവാനെ സാക്ഷി നിര്‍ത്തി ആദ്യ വിക്കറ്റില്‍ 123 റണ്‍സ് നേടി. തട്ടുതകര്‍പ്പനായിരുന്നു ഇരുവരും. വിന്‍ഡീസ് രംഗത്തിറക്കിയ ബൗളര്‍മാരെയെല്ലാം പുഷ്പം പോലെയായിരുന്നു രോഹിത് കശക്കിയത്. ആര്‍ക്കും നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല. എല്ലാ ഷോട്ടുകളും ഒന്നിനൊന്ന് മെച്ചം. 43 റണ്‍സ് നേടിയ വേളയില്‍ ധവാന്‍ പുറത്തായി. പകരമെത്തിയ റിഷാഭ് പന്ത് ആറ് പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഈ രണ്ട് വിക്കറ്റുകള്‍ നിലം പതിച്ചതിന് ശേഷം കെ.എല്‍ രാഹുലായിരുന്നു രോഹിതിന് കൂട്ട്. അവസാന ഓവറുകളില്‍ നാല് ബൗണ്ടറികളാണ് ക്യാപ്റ്റന്‍ നേടിയത്. ഈ ഓവറിലായിരുന്നു ശതകവും. ഭാരിച്ച ദൗത്യവുമായി വിന്‍ഡീസ് രംഗത്തിറക്കിയത് ഫോമിലുളള ഷായ് ഹോപ്പിനെയും ഹെത്തിമറെയും. ഹോപ്പിനെ ഖലീല്‍ അഹമദ് പെട്ടെന്ന് മടക്കി. ഹെത്തിമറിന്റെ വിക്കറ്റും ഖലീല്‍ തന്നെ സ്വന്തമാക്കിയതോടെ ചിത്രം വ്യക്തമായി. കുല്‍ദീപ് യാദവിന്റെ സ്പിന്‍ വന്നതോടെ പതിവ് പോലെ കരിബീയക്കാര്‍ കുഴങ്ങി. പിന്നെയെല്ലാം എളുപ്പമായി. രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. അവസാന മല്‍സരം നാളെ കഴിഞ്ഞ്.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending