Connect with us

Culture

വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട്; കലോത്സവ ചരിത്രത്തിലെ ഏറ്റവും മോശം വിധി നിര്‍ണയം

Published

on

ആലപ്പുഴ: കൗമാര കലകളുടെ നിറഞ്ഞാട്ടത്തിന് കിഴക്കിന്റെ വെനീസില്‍ തിരശീല വീണപ്പോള്‍ ഈ മേള ഓര്‍മിക്കപ്പെടുക കലോത്സവത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വിധിനിര്‍ണയത്തിന്റെ പേരില്‍. രചന മത്സരങ്ങളുടെ മൂല്യ നിര്‍ണയത്തിന് കോപ്പിയടി വിവാദത്തില്‍ പെട്ട ദീപാ നിശാന്ത് എത്തിയതും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധവും മാപ്പിളകലകള്‍ക്ക് വിധിനിര്‍ണയിക്കാന്‍ വന്ന ആളെ പറഞ്ഞയക്കേണ്ടി വന്നതും വിധിനിര്‍ണയത്തിലെ അപാകതകള്‍ക്ക് വലിയ ഉദാഹരണങ്ങളായി. അനുഷ്ടാന കലയായ ദഫ്മുട്ടിന് സ്ത്രീയെ വിധികര്‍ത്താവായി ഇരുത്തിയതടക്കം നിരവധി പരാതികളാണ് കലോത്സവുമായി ബന്ധപ്പെടുയര്‍ന്നത്. ഹൈസ്‌കൂള്‍ വിഭാഗം കൂടിയാട്ട മത്സരത്തില്‍ പരിശീലകന്‍ തന്നെ വിധികര്‍ത്താവിന്റെ കസേരയിലിരിക്കുന്നതിനും കലോത്സവ വേദി സാക്ഷിയായി. പെണ്‍കുട്ടികളുടേതടക്കമുള്ള ശക്തമായ പ്രതിഷേധം കാരണം സംഘാടകര്‍ക്ക് മത്സരം തന്നെ മാറ്റിവെയ്‌ക്കേണ്ടി വന്നു.

കലോത്സവത്തിന്റെ ആദ്യ ദിനം തന്നെ മൂല്യനിര്‍ണയം നടത്തുന്നവരെപറ്റി പരാതിഉയരുകയും രണ്ട് പേരെ വണ്ടിക്കൂലി കൊടുത്ത് പറഞ്ഞു വിടുകയും ചെയ്തു. ചെലവ് ചുരുക്കലിന്റെ ഭാഗമായി വിധികര്‍ത്താക്കളുടെ എണ്ണവും ചുരുക്കിയതോടെ പരസ്പര ബന്ധമില്ലാത്ത ഇനങ്ങളില്‍ പോലും ഒരാള്‍ തന്നെ വിധികര്‍ത്താവായെത്തി. രാഷ്ട്രീയ പശ്ചാത്തലം പരിഗണിച്ച് കലയില്‍ വേണ്ടത്ര അവഗാഹമില്ലാത്തവരെ തട്ടിക്കൂട്ടി ജഡ്ജ്‌മെന്റിന് നിശ്ചയിക്കുകയായിരുന്നു. പ്രളയത്തിന്റെ പേരില്‍ എല്ലാ ചെലവുകളും ചുരുക്കിയ സംഘാടകര്‍ വിധികര്‍ത്താക്കളുടെ പ്രതിഫല തുകയില്‍ ഒരു മാറ്റവും വരുത്തിയതുമില്ല.

മത്സരാര്‍ത്ഥികള്‍ക്ക് മാര്‍ക്കിട്ടതില്‍ അപാകതയുണ്ടെന്നാരോപിച്ച് ഹൈസ്‌കൂള്‍ തബല സംഗീത വേദിയില്‍ ജഡ്ജിമാരെ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ആദ്യ ദിനത്തില്‍ ബന്ദികളാക്കിയിരുന്നു. മുഹമ്മദന്‍സ് എല്‍പി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ പതിനാല് വിദ്യാര്‍ഥികളായിരുന്നു മത്സരിച്ചതെങ്കിലും രണ്ടു പേര്‍ക്ക് മാത്രമായിരുന്നു എ ഗ്രേഡ് ലഭിച്ചത്. നല്ല നിലവാരത്തില്‍ പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥികളെ ജഡ്ജിമാര്‍ ഇകഴ്ത്തുകയായിരുന്നുവെന്നാരോപിച്ച രക്ഷിതാക്കളും അധ്യാപകരും ജഡ്ജിമാരെ തടഞ്ഞു വെക്കുകയായിരുന്നു. രണ്ടാം ദിനത്തിലായിരുന്നു കൂടിയാട്ട മത്സരത്തിന് പരിശീലകനെ ജഡ്ജസായി നിശ്ചയിച്ചതിനെ തുടര്‍ന്ന് മത്സാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധമുണ്ടായത്. ആദ്യദിനത്തില്‍ തന്നെ പരിശീലന്‍ ജഡ്ജസായി വരാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഡി.പി.ഐക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെ സംഭവിക്കില്ലെന്ന് ഡി.പി.ഐ ഉറപ്പുകൊടുത്തിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടു. ആദ്യ ദിനം നടന്ന ദഫ്മുട്ട് മത്സരത്തിന് ഒരു വനിതയെ വിധികര്‍ത്താവാക്കിയതും ബഹളത്തിന് കാരണമായി. ഒപ്പന മത്സരത്തിന് വിധിനിര്‍ണയിച്ചവരെയാണ് ദഫ്മുട്ട് വേദിയിലും വിധികര്‍ത്താവായി ഇരുത്തിയത്. പരിശീലകരടക്കം ഈ നടപടിക്കെതിരെ രംഗത്ത് വന്നു.

തങ്ങള്‍ യോഗ്യരാണെന്ന് കാണിച്ച് വിധികര്‍ത്താക്കളാവാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കുകയല്ലാതെ വിദ്യാഭ്യാസ വകുപ്പ് അവരുടെ കഴിവ് വിലയിരുത്താത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഹിന്ദി മത്സരങ്ങള്‍ക്ക് വിധികര്‍ത്താവായെത്തിയ പ്രമുഖ കോളജ് അധ്യാപിക പറയുന്നു. ഹിന്ദി സാഹിത്യമത്സരങ്ങള്‍ക്ക് വിധികര്‍ത്താവായി എത്തിയ ഒരു റിട്ട.കോളജ് അധ്യാപകന്‍ പത്തു മത്സരങ്ങളിലാണ് വിധിനിര്‍ണയം നടത്തിയത്. ഇയാള്‍ക്ക് പല ഇനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മറ്റു രണ്ടു വിധികര്‍ത്താക്കളും ഇയാളും നല്‍കിയ മാര്‍ക്കുകളില്‍ വന്‍ അന്തരവും പ്രകടമായിരുന്നു. ഇടത് അനുഭാവി എന്നതായിരുന്നു ഇയാളുടെ പ്രധാന യോഗ്യതയെന്നും ആരോപണമുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഒഴിവാക്കി ഗ്രേഡ് മാത്രം ഏര്‍പ്പെടുത്തിയതും വിധിനിര്‍ണയത്തിന്റെ കൃത്യതയെ സാരമായി ബാധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending