Culture
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ്; മോദിക്ക് തിരിച്ചടി; റിപ്പോര്‍ട്ട് കൈമാറണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.
ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ കവി ജാവേദ് അക്തര്‍, അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതില്‍നിന്ന് പരാതിക്കാരെ തടയണമെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യവും കോടതി തള്ളി.
ബേദി കമ്മിറ്റിയുടെ 11ാമത്തെയും അവസാനത്തേതുമായ അന്വേഷണ റിപ്പോര്‍ട്ട് 2018 ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാറിനു സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.കേസിലെ കക്ഷികളെക്കുറിച്ചും ഇരകളെക്കുറിച്ചുമുള്ള മുന്‍വിധിയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു ബെഞ്ച് മുമ്പാകെ ഹാജരായിക്കൊണ്ടിരിക്കുന്നതിനാല്‍ കേസ് മാറ്റിവെക്കണമെന്നാണ് ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ രജത് നായര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി. തുടര്‍ന്ന് ഇന്നലെ തന്നെ കേസ് പരിഗണിക്കുകയായിരുന്നു. താങ്കള്‍ ആരാണെന്നായിരുന്നു ഗുജറാത്ത് സ്റ്റാന്റിങ് കോണ്‍സലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ ആദ്യ ചോദ്യം. ഗുജറാത്ത് സര്‍ക്കാറിന്റെ അഭിഭാഷകനാണെന്ന് മറുപടി നല്‍കിയപ്പോള്‍ താങ്കളുടെ താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. റിട്ട. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ ബേദി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഉപസംഹാരം സ്വീകരിക്കാന്‍ കഴിയണമെന്നില്ല. റിപ്പോര്‍ട്ട് ഞങ്ങള്‍ സ്വീകരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. കേസിലെ കക്ഷികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് പറഞ്ഞത്. പകര്‍പ്പ് ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
225 പേജ് വരുന്നതാണ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്ന് അറിയില്ല. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ട് സ്വീകരിക്കണോ തള്ളണോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നേരത്തെയുള്ള ഉത്തരവു പ്രകാരമാണ് നിങ്ങള്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ചോദിക്കുമ്പോഴൊക്കെ കേസ് പിന്നീട് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് സ്വീകാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.
പ്രതികളാകാന്‍ സാധ്യതയുള്ളവര്‍ക്കു വേണ്ടിയെന്ന പേരില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും കക്ഷികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറുന്നതിനെ എതിര്‍ത്തു. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസില്‍ ഉള്‍പ്പെട്ട ചിലരുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളും വസ്തുതാപരമായ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ബേദി കമ്മിറ്റി റിപ്പോര്‍ട്ട്. വിചാരണക്കോടതിയാണ് റിപ്പോര്‍ട്ട് പരിഗണിക്കേണ്ടത്. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടാല്‍ വിവരങ്ങള്‍ വെളിച്ചത്തു വരുന്നതിനും കേസിനെക്കുറിച്ച് മുന്‍വിധികള്‍ രൂപപ്പെടുന്നതിനും വഴിയൊരുക്കുമെന്ന് ദ്വിവേദി ആരോപിച്ചു. എന്നാല്‍ കേസെടുക്കാന്‍ സുപ്രീംകോടതി തന്നെ നേരിട്ട് റിപ്പോര്‍ട്ട് കീഴ്‌ക്കോടതിക്ക് അയച്ചു കൊടുക്കണോ എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം.
നേരത്തെ കേസ് പരിഗണിക്കവെ തന്നെ റിപ്പോര്‍ട്ടിന്റെ സ്വീകാര്യതയെ ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. മോണിട്ടറിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് ജസ്റ്റിസ് ബേദി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇതേതുടര്‍ന്ന് ജസ്റ്റിസ് ബേദിയോട് സുപ്രീംകോടതി നിലപാട് എഴുതി അറിയിക്കാന്‍ നിര്‍ദേശിച്ചു. 2012ലെ സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് ജസ്റ്റിസ് ബേദി സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നതെന്നും റിട്ട. ജഡ്ജിന്റെ വാക്കുകളെ വിശ്വാസത്തില്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india17 hours ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി